
തനിക്ക് വാഹനാപകടം സംഭവിച്ചതിനെക്കുറിച്ചും തന്റെ ആരോഗ്യനിലയെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവെച്ച് എ.ആർ. റഹ്മാന്റെ മകനും പിന്നണി ഗായകനുമായ എ.ആർ. അമീൻ. അപകടത്തിൽ ചെറിയ പരിക്കുകൾ മാത്രമാണ് സംഭവിച്ചതെന്നും താനും ഒപ്പമുണ്ടായിരുന്നവരും പൂർണ്ണ സുരക്ഷിതരായിരിക്കുന്നുവെന്നും അമീൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് അപകടത്തെക്കുറിച്ച് അമീൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. അപകടസമയത്ത് താനല്ല വണ്ടി ഓടിച്ചിരുന്നതെന്നും അമീൻ വ്യക്തമാക്കിയിട്ടുണ്ട്. ‘കഴിഞ്ഞ ദിവസം എയർപോർട്ടിലേക്ക് പോകുന്ന വഴി സുഹൃത്തിന്റെ കാറിന്റെ പാസഞ്ചർ സീറ്റിലായിരുന്നു ഞാൻ ഉണ്ടായിരുന്നത്. ചെറിയൊരു അപകടമാണ് സംഭവിച്ചത്. ദൈവാനുഗ്രഹം കൊണ്ട് കാറിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. ഞങ്ങളെ സംരക്ഷിച്ച ദൈവത്തിന് നന്ദി,’ അമീൻ കുറിച്ചു.
അപകടവിവരമറിഞ്ഞ് ഓടിയെത്തിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രാർഥനകൾ നേർന്ന ആരാധകർക്കും അമീൻ നന്ദി രേഖപ്പെടുത്തി. ‘എന്നോട് സ്നേഹവും പ്രാർഥനയും അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി. എന്റെ മുത്തശ്ശിയുടെയും അച്ഛന്റെയും ജി.വി. പ്രകാശ് അണ്ണന്റെയും പ്രാർഥനകളും മൂല്യങ്ങളുമാണ് എന്നെ എപ്പോഴും സംരക്ഷിക്കുന്നത്,’ അമീൻ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് അപകടത്തെക്കുറിച്ച് അമീൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. അപകടസമയത്ത് താനല്ല വണ്ടി ഓടിച്ചിരുന്നതെന്നും അമീൻ വ്യക്തമാക്കിയിട്ടുണ്ട്. ‘കഴിഞ്ഞ ദിവസം എയർപോർട്ടിലേക്ക് പോകുന്ന വഴി സുഹൃത്തിന്റെ കാറിന്റെ പാസഞ്ചർ സീറ്റിലായിരുന്നു ഞാൻ ഉണ്ടായിരുന്നത്. ചെറിയൊരു അപകടമാണ് സംഭവിച്ചത്. ദൈവാനുഗ്രഹം കൊണ്ട് കാറിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. ഞങ്ങളെ സംരക്ഷിച്ച ദൈവത്തിന് നന്ദി,’ അമീൻ കുറിച്ചു.
അപകടവിവരമറിഞ്ഞ് ഓടിയെത്തിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രാർഥനകൾ നേർന്ന ആരാധകർക്കും അമീൻ നന്ദി രേഖപ്പെടുത്തി. ‘എന്നോട് സ്നേഹവും പ്രാർഥനയും അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി. എന്റെ മുത്തശ്ശിയുടെയും അച്ഛന്റെയും ജി.വി. പ്രകാശ് അണ്ണന്റെയും പ്രാർഥനകളും മൂല്യങ്ങളുമാണ് എന്നെ എപ്പോഴും സംരക്ഷിക്കുന്നത്,’ അമീൻ കൂട്ടിച്ചേർത്തു.

ഇന്നലെ ചെന്നൈയിൽ വെച്ചാണ് എ.ആർ. അമീൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അമീനും സുഹൃത്തുക്കളും സഞ്ചരിച്ച പോർഷെ കാർ ഒരു വാഗൺആർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും തന്നെ വലിയ പരിക്കുകൾ സംഭവിച്ചിരുന്നില്ല. അപകടത്തിന് പിന്നാലെ അമീനെയും സുഹൃത്തിനെയും ചികിത്സയ്ക്കായി കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നും പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഇരുവരെയും ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
അതേസമയം, അപകടത്തെക്കുറിച്ച് പ്രചരിച്ച തെറ്റായ വാർത്തകൾക്കെതിരെ എ.ആർ. അമീന്റെ മൂത്ത സഹോദരിയും സംഗീതസംവിധായികയുമായ ഖദീജ രംഗത്തെത്തിയിരുന്നു. അമീൻ പൂർണ്ണ ആരോഗ്യവാനാണെന്ന് സ്ഥിതീകരിച്ച ഖദീജ, അപകടത്തിൽ സംഭവിച്ച യഥാർത്ഥ കാര്യങ്ങളും വ്യക്തമാക്കിയിരുന്നു.







Comments