
തൃശൂർ: മണ്ണിടിച്ചിൽ ഭീഷണി തുടരുന്ന സാഹചര്യത്തിൽ കുതിരാൻ തുരങ്കത്തിന് മുന്നിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച കുതിരാൻ തുരങ്കത്തിന് ഏകദേശം 60 മീറ്റർ മുകളിലായി മണ്ണിടിഞ്ഞുവീണിരുന്നു. തുടർന്ന് ജില്ലാ കളക്ടർ, എംഎൽഎ, മന്ത്രി എന്നിവരടക്കം പ്രദേശം സന്ദർശിച്ച് പരിശോധനയ്ക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ജിയോളജി വകുപ്പ് തുരങ്കത്തിന് മുകളിൽ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങളും പുറത്തുവന്നു.
അപകടകരമായ രീതിയിലാണ് തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന പാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
മണ്ണിടിച്ചിൽ ഭീഷണി ഒഴിവാക്കാൻ മരങ്ങൾ മുറിച്ചുമാറ്റുകയും പാറക്കെട്ടുകൾ ബലപ്പെടുത്തുകയും ചെയ്ത് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ടിലെ നിർദേശം.
കഴിഞ്ഞ ആഴ്ച കുതിരാൻ തുരങ്കത്തിന് ഏകദേശം 60 മീറ്റർ മുകളിലായി മണ്ണിടിഞ്ഞുവീണിരുന്നു. തുടർന്ന് ജില്ലാ കളക്ടർ, എംഎൽഎ, മന്ത്രി എന്നിവരടക്കം പ്രദേശം സന്ദർശിച്ച് പരിശോധനയ്ക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ജിയോളജി വകുപ്പ് തുരങ്കത്തിന് മുകളിൽ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങളും പുറത്തുവന്നു.
അപകടകരമായ രീതിയിലാണ് തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന പാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
മണ്ണിടിച്ചിൽ ഭീഷണി ഒഴിവാക്കാൻ മരങ്ങൾ മുറിച്ചുമാറ്റുകയും പാറക്കെട്ടുകൾ ബലപ്പെടുത്തുകയും ചെയ്ത് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ടിലെ നിർദേശം.







Comments