
പിലെരു: ഹൈവേയിൽ അജ്ഞാത വാഹനമിടിച്ച് കൊല്ലപ്പെട്ടു എന്ന് കരുതിയ ഒരു കേസ് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞു. ആന്ധ്രാപ്രദേശിലെ പിലെരുവിൽ, കാമുകൻ ചരള സുബ്രഹ്മണ്യത്തിന്റെ സഹായത്തോടെ ഭർത്താവ് മങ്കിനേനി വെങ്കട സുബ്രഹ്മണ്യത്തെ കൊലപ്പെടുത്തിയ ഉമാദേവി ഉൾപ്പെട്ട ഞെട്ടിക്കുന്ന കൊലപാതക കേസാണ് പൊലീസ് തെളിയിച്ചത്. ഓഗസ്റ്റ് 7-ന് ഭർത്താവിന്റെ ഭക്ഷണത്തിൽ അവർ ഉറക്കഗുളിക കലർത്തി നൽകുകയും, തുടർന്ന് കാമുകനുമായി ചേർന്ന് ഇരുമ്പ് ദണ്ഡും കല്ലും ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിച്ചു കൊല്ലുകയായിരുന്നു.
ആന്ധ്രപ്രദേശിലെ അണ്ണാമയ്യ ജില്ലയിലെ പിലെരുവിൽ നടന്ന ഈ ദാരുണ കൊലപാതകത്തിന്റെ ചുരുൾ നിവർത്തിയത് പൊലീസാണ്. കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം, സംഭവം ഒരു റോഡപകടമാക്കി മാറ്റാൻ മൃതദേഹം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഏകദേശം 20 വർഷം മുമ്പാണ് മങ്കിനേനി വെങ്കട സുബ്രഹ്മണ്യവും ഉമാദേവിയും വിവാഹിതരായത്. എന്നാൽ, രണ്ട് വർഷം മുമ്പ് ചന്ദ്രഗിരി മണ്ഡലത്തിൽ നിന്നുള്ള 32 കാരനായ ചരള സുബ്രഹ്മണ്യവുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.തങ്ങളുടെ ബന്ധത്തിന് ഭർത്താവ് തടസ്സമാണെന്ന് കരുതിയാണ് ഉമാദേവി കാമുകനുമായി ചേർന്ന് കൊലപാതകത്തിന് പദ്ധതിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
ഓഗസ്റ്റ് 7-ന് രാത്രി 8:30 ഓടെ കാമുകൻ നൽകിയ ഉറക്കഗുളിക ഉമാദേവി ഇഡ്ഡലിയിലും സാമ്പാറിലും ചട്ണിയിലും ചേർത്ത് ഭർത്താവിന് നൽകി. അദ്ദേഹംഗാഢനിദ്രയിലായതിനെ തുടർന്ന്, രാത്രി 11:30 ഓടെ അവർ കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തി.ഉറങ്ങിക്കിടക്കുകയായിരുന്ന ആളുടെ തലയിൽ ഇരുമ്പ് ദണ്ഡും കല്ലും കൊണ്ട് ഇരുവരും ചേർന്ന് ആക്രമിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
കൊലപാതകം റോഡപകടമാണെന്ന് വരുത്തിതീർക്കാൻ, ഓഗസ്റ്റ് 8-ന് പുലർച്ചെ 2:30 ഓടെ ചരള സുബ്രഹ്മണ്യത്തിന്റെ സ്കൂട്ടറിൽ മൃതദേഹം കയറ്റി മദനപ്പള്ളി - തിരുപ്പതി ദേശീയപാതയിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയാണുണ്ടായത്. അജ്ഞാതമായ വാഹനം ഇടിച്ച് മരിച്ചതാണെന്ന് വരുത്തിതീർക്കാനാണ് പ്രതികൾ ശ്രമിച്ചത്. തുടർന്ന് പ്രതികൾ വീട്ടിലെ രക്തക്കറകൾ കഴുകി വൃത്തിയാക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡ്, കല്ല്, രക്തക്കറയുള്ള വസ്ത്രങ്ങൾ എന്നിവ അടുത്തുള്ള കുളത്തിൽ ഉപേക്ഷിക്കുകയും ചെയ്തു.
മകൻ റോഡപകടത്തിലാണ് മരിച്ചതെന്ന് വിശ്വസിക്കാൻ കഴിയാത്തതിനെ തുടർന്ന് കൊല്ലപ്പെട്ടയാളുടെ പിതാവ് മങ്കിനേനി കൃഷ്ണയ്യ പൊലീസിൽ പരാതി നൽകി. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പിലെരു അർബൻ പൊലീസ് അന്വേഷണം ആരംഭിച്ചു. സാങ്കേതിക തെളിവുകൾ ശേഖരിക്കുകയും വിവിധ കോണുകളിൽ നിന്ന് കേസ് അന്വേഷിക്കുകയും ചെയ്ത പൊലീസ്, ഉമാദേവിയുടെയും ചരള സുബ്രഹ്മണ്യത്തിന്റെയും പങ്ക് സ്ഥിരീകരിച്ചു.
ഓഗസ്റ്റ് 11-ന് ഉമാദേവിയെയും ചരള സുബ്രഹ്മണ്യത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി.
ആന്ധ്രപ്രദേശിലെ അണ്ണാമയ്യ ജില്ലയിലെ പിലെരുവിൽ നടന്ന ഈ ദാരുണ കൊലപാതകത്തിന്റെ ചുരുൾ നിവർത്തിയത് പൊലീസാണ്. കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം, സംഭവം ഒരു റോഡപകടമാക്കി മാറ്റാൻ മൃതദേഹം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഏകദേശം 20 വർഷം മുമ്പാണ് മങ്കിനേനി വെങ്കട സുബ്രഹ്മണ്യവും ഉമാദേവിയും വിവാഹിതരായത്. എന്നാൽ, രണ്ട് വർഷം മുമ്പ് ചന്ദ്രഗിരി മണ്ഡലത്തിൽ നിന്നുള്ള 32 കാരനായ ചരള സുബ്രഹ്മണ്യവുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.തങ്ങളുടെ ബന്ധത്തിന് ഭർത്താവ് തടസ്സമാണെന്ന് കരുതിയാണ് ഉമാദേവി കാമുകനുമായി ചേർന്ന് കൊലപാതകത്തിന് പദ്ധതിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
ഓഗസ്റ്റ് 7-ന് രാത്രി 8:30 ഓടെ കാമുകൻ നൽകിയ ഉറക്കഗുളിക ഉമാദേവി ഇഡ്ഡലിയിലും സാമ്പാറിലും ചട്ണിയിലും ചേർത്ത് ഭർത്താവിന് നൽകി. അദ്ദേഹംഗാഢനിദ്രയിലായതിനെ തുടർന്ന്, രാത്രി 11:30 ഓടെ അവർ കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തി.ഉറങ്ങിക്കിടക്കുകയായിരുന്ന ആളുടെ തലയിൽ ഇരുമ്പ് ദണ്ഡും കല്ലും കൊണ്ട് ഇരുവരും ചേർന്ന് ആക്രമിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
കൊലപാതകം റോഡപകടമാണെന്ന് വരുത്തിതീർക്കാൻ, ഓഗസ്റ്റ് 8-ന് പുലർച്ചെ 2:30 ഓടെ ചരള സുബ്രഹ്മണ്യത്തിന്റെ സ്കൂട്ടറിൽ മൃതദേഹം കയറ്റി മദനപ്പള്ളി - തിരുപ്പതി ദേശീയപാതയിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയാണുണ്ടായത്. അജ്ഞാതമായ വാഹനം ഇടിച്ച് മരിച്ചതാണെന്ന് വരുത്തിതീർക്കാനാണ് പ്രതികൾ ശ്രമിച്ചത്. തുടർന്ന് പ്രതികൾ വീട്ടിലെ രക്തക്കറകൾ കഴുകി വൃത്തിയാക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡ്, കല്ല്, രക്തക്കറയുള്ള വസ്ത്രങ്ങൾ എന്നിവ അടുത്തുള്ള കുളത്തിൽ ഉപേക്ഷിക്കുകയും ചെയ്തു.
മകൻ റോഡപകടത്തിലാണ് മരിച്ചതെന്ന് വിശ്വസിക്കാൻ കഴിയാത്തതിനെ തുടർന്ന് കൊല്ലപ്പെട്ടയാളുടെ പിതാവ് മങ്കിനേനി കൃഷ്ണയ്യ പൊലീസിൽ പരാതി നൽകി. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പിലെരു അർബൻ പൊലീസ് അന്വേഷണം ആരംഭിച്ചു. സാങ്കേതിക തെളിവുകൾ ശേഖരിക്കുകയും വിവിധ കോണുകളിൽ നിന്ന് കേസ് അന്വേഷിക്കുകയും ചെയ്ത പൊലീസ്, ഉമാദേവിയുടെയും ചരള സുബ്രഹ്മണ്യത്തിന്റെയും പങ്ക് സ്ഥിരീകരിച്ചു.
ഓഗസ്റ്റ് 11-ന് ഉമാദേവിയെയും ചരള സുബ്രഹ്മണ്യത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി.







Comments