
ഡൽഹി: കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നടന്ന വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയാ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്. ഗാനം ആലപിച്ചപ്പോള്‍ സോണിയ ഗാന്ധി അത് തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും ദേശീയ ഗീതമായ വന്ദേമാതരത്തെ കോൺഗ്രസ് നേതൃത്വം അപമാനിച്ചുവെന്നുമാണ് ബിജെപിയുടെ പ്രധാന ആരോപണം. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങുകളിൽ അപ്രതീക്ഷിത സംഭവവികാസങ്ങളാണ് അരങ്ങേറിയത്.
ദേശീയ ഗീതം മുഴുവനായി പാടേണ്ടതില്ലെന്ന കോൺഗ്രസിന്റെ മുൻകാല നിലപാടുകൾക്ക് വിരുദ്ധമായി ചടങ്ങിൽ ഗാനം പൂർണ്ണമായി പാടുകയായിരുന്നു. സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഇത് തടയാൻ ഇടപെട്ടെങ്കിലും സംഘാടകരുടെ വീഴ്ചയാണെന്ന് പറഞ്ഞ് കോൺഗ്രസ് നേതൃത്വം തടിയൂരാൻ ശ്രമിച്ചു. എന്നാൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെ പിന്നീട് കോൺഗ്രസ് നേതാക്കൾ ശക്തമായി ന്യായീകരിക്കുകയും ചെയ്തു.
പാർട്ടി പരിപാടികളിൽ രണ്ട് ചരണം മാത്രമേ പാടാറുള്ളൂവെന്ന് പവൻ ഖേര വ്യക്തമാക്കിയപ്പോൾ, മുഴുവനായി ചൊല്ലിയതിൽ തെറ്റില്ലെന്നായിരുന്നു ജയ്റാം രമേശിന്റെ പ്രതികരണം. സോണിയാഗാന്ധി കൈ കാണിച്ചത് കസേര കൊണ്ടുവരാൻ ആവശ്യപ്പെടാനാണെന്നും ആരും വന്ദേമാതരം ആലപിക്കുന്നത് തടഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനിടയിൽ, കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ദേശീയ ഗീതം മുഴുവനായി പാടേണ്ടതില്ലെന്ന കോൺഗ്രസിന്റെ മുൻകാല നിലപാടുകൾക്ക് വിരുദ്ധമായി ചടങ്ങിൽ ഗാനം പൂർണ്ണമായി പാടുകയായിരുന്നു. സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഇത് തടയാൻ ഇടപെട്ടെങ്കിലും സംഘാടകരുടെ വീഴ്ചയാണെന്ന് പറഞ്ഞ് കോൺഗ്രസ് നേതൃത്വം തടിയൂരാൻ ശ്രമിച്ചു. എന്നാൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെ പിന്നീട് കോൺഗ്രസ് നേതാക്കൾ ശക്തമായി ന്യായീകരിക്കുകയും ചെയ്തു.
പാർട്ടി പരിപാടികളിൽ രണ്ട് ചരണം മാത്രമേ പാടാറുള്ളൂവെന്ന് പവൻ ഖേര വ്യക്തമാക്കിയപ്പോൾ, മുഴുവനായി ചൊല്ലിയതിൽ തെറ്റില്ലെന്നായിരുന്നു ജയ്റാം രമേശിന്റെ പ്രതികരണം. സോണിയാഗാന്ധി കൈ കാണിച്ചത് കസേര കൊണ്ടുവരാൻ ആവശ്യപ്പെടാനാണെന്നും ആരും വന്ദേമാതരം ആലപിക്കുന്നത് തടഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനിടയിൽ, കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.







Comments