
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ. കോളി ബാക്ടീരിയ കണ്ടെത്തിയതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. കോയമ്പത്തൂർ, പാലക്കാട് ജങ്ഷൻ ഉൾപ്പെടെയുള്ള വിവിധ റെയിൽവേ സ്റ്റേഷനുകളിലെ വാട്ടർ കൂളറുകളിൽ നിന്നുള്ള ജലത്തിൽ ഇ. കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. മനുഷ്യ വിസർജ്യത്തിൽ കാണപ്പെടുന്ന ബാക്ടീരിയയാണിത്.
2019-20 മുതൽ 2023-24 വരെയുള്ള കാലയളവിലെ ടെസ്റ്റ് ഓഡിറ്റിൽ കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സി.എ.ജി വ്യക്തമാക്കി.യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി റെയിൽവേ മന്ത്രാലയം നിരവധി മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും സോണുകൾ അത് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തി. വാട്ടർ കൂളറുകളിൽ നിന്നുള്ള കുടിവെള്ളത്തിൽ ഇ. കോളി ബാക്ടീരിയയുടെ സാന്നിധ്യവും വാഷ്‌റൂമുകളിലെ ശുചിത്വമില്ലായ്മയും ഉൾപ്പെടെയുള്ള വ്യാപക ക്രമക്കേടുകൾ ഇതിലൂടെ വ്യക്തമായി.
പല സ്റ്റേഷനുകളിലും കുടിവെള്ളത്തിന്റെ ബാക്ടീരിയ പരിശോധനകൾ കൃത്യമായി നടത്തിയിരുന്നില്ല. ഓഡിറ്റ് ചെയ്ത സ്റ്റേഷനുകളിൽ ഭൂരിഭാഗവും യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മുംബൈ സിഎസ്എംടി, ഹൗറ, ന്യൂ ഡൽഹി തുടങ്ങിയ പ്രധാന സ്റ്റേഷനുകൾ പോലും ഇതിൽ ഉൾപ്പെടുന്നു.
2022-23 കാലയളവിൽ നാല് സോണുകളിലെ എട്ട് സ്റ്റേഷനുകളിലും, 2023-24 കാലയളവിൽ അഞ്ച് സോണുകളിലെ 11 സ്റ്റേഷനുകളിലും ടോട്ടൽ കോളിഫോം ബാക്ടീരിയകൾ ഒഴികെയുള്ള ബാക്ടീരിയോളജിക്കൽ പരിശോധനകൾ തൃപ്തികരമല്ലെന്ന് ഓഡിറ്റിൽ കണ്ടെത്തി. സിഎജിയുടെ റിപ്പോർട്ട് പ്രകാരം, "ആറ് സോണുകളിലെ 59 സ്റ്റേഷനുകളിൽ കുടിവെള്ളത്തിന്റെ ബാക്ടീരിയോളജിക്കൽ പരിശോധന നടത്തിയിട്ടില്ല." ഈ റിപ്പോർട്ട് ഓഗസ്റ്റ് 12-ന് പാർലമെന്റിൽ സമർപ്പിച്ചു.
"സതേൺ റെയിൽവേയിലെ രണ്ട് സ്റ്റേഷനുകളിലെയും (കോയമ്പത്തൂർ, പാലക്കാട് ജങ്ഷൻ), സൗത്ത് സെൻട്രൽ റെയിൽവേയിലെ ഒരു സ്റ്റേഷനിലെയും (ഹൈദരാബാദ്), സെൻട്രൽ റെയിൽവേയിലെ നാല് സ്റ്റേഷനിലെയും (ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ഭിവണ്ടി റോഡ്, കല്യാൺ, ലോണാവാല), ഈസ്റ്റേൺ റെയിൽവേയിലെ ഒരു സ്റ്റേഷനിലെയും (മധുപുർ) വാട്ടർ കൂളറുകളിൽ നിന്നുള്ള ജലത്തിൽ ഇ. കോളി ബാക്ടീരിയയുടെ സാന്നിധ്യം പോസിറ്റീവ് ആണെന്ന് കണ്ടെത്തി," എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജലവിതരണ സംവിധാനങ്ങൾ പരിശോധിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും, കുടിവെള്ളത്തിന്റെ ഗുണനിലവാരം സമഗ്രമായി പരിശോധിക്കണമെന്നും സിഎജി റെയിൽവേയോട് ആവശ്യപ്പെട്ടു.
2019-20 മുതൽ 2023-24 വരെയുള്ള കാലയളവിലെ ടെസ്റ്റ് ഓഡിറ്റിൽ കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സി.എ.ജി വ്യക്തമാക്കി.യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി റെയിൽവേ മന്ത്രാലയം നിരവധി മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും സോണുകൾ അത് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തി. വാട്ടർ കൂളറുകളിൽ നിന്നുള്ള കുടിവെള്ളത്തിൽ ഇ. കോളി ബാക്ടീരിയയുടെ സാന്നിധ്യവും വാഷ്‌റൂമുകളിലെ ശുചിത്വമില്ലായ്മയും ഉൾപ്പെടെയുള്ള വ്യാപക ക്രമക്കേടുകൾ ഇതിലൂടെ വ്യക്തമായി.
പല സ്റ്റേഷനുകളിലും കുടിവെള്ളത്തിന്റെ ബാക്ടീരിയ പരിശോധനകൾ കൃത്യമായി നടത്തിയിരുന്നില്ല. ഓഡിറ്റ് ചെയ്ത സ്റ്റേഷനുകളിൽ ഭൂരിഭാഗവും യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മുംബൈ സിഎസ്എംടി, ഹൗറ, ന്യൂ ഡൽഹി തുടങ്ങിയ പ്രധാന സ്റ്റേഷനുകൾ പോലും ഇതിൽ ഉൾപ്പെടുന്നു.
2022-23 കാലയളവിൽ നാല് സോണുകളിലെ എട്ട് സ്റ്റേഷനുകളിലും, 2023-24 കാലയളവിൽ അഞ്ച് സോണുകളിലെ 11 സ്റ്റേഷനുകളിലും ടോട്ടൽ കോളിഫോം ബാക്ടീരിയകൾ ഒഴികെയുള്ള ബാക്ടീരിയോളജിക്കൽ പരിശോധനകൾ തൃപ്തികരമല്ലെന്ന് ഓഡിറ്റിൽ കണ്ടെത്തി. സിഎജിയുടെ റിപ്പോർട്ട് പ്രകാരം, "ആറ് സോണുകളിലെ 59 സ്റ്റേഷനുകളിൽ കുടിവെള്ളത്തിന്റെ ബാക്ടീരിയോളജിക്കൽ പരിശോധന നടത്തിയിട്ടില്ല." ഈ റിപ്പോർട്ട് ഓഗസ്റ്റ് 12-ന് പാർലമെന്റിൽ സമർപ്പിച്ചു.
"സതേൺ റെയിൽവേയിലെ രണ്ട് സ്റ്റേഷനുകളിലെയും (കോയമ്പത്തൂർ, പാലക്കാട് ജങ്ഷൻ), സൗത്ത് സെൻട്രൽ റെയിൽവേയിലെ ഒരു സ്റ്റേഷനിലെയും (ഹൈദരാബാദ്), സെൻട്രൽ റെയിൽവേയിലെ നാല് സ്റ്റേഷനിലെയും (ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ഭിവണ്ടി റോഡ്, കല്യാൺ, ലോണാവാല), ഈസ്റ്റേൺ റെയിൽവേയിലെ ഒരു സ്റ്റേഷനിലെയും (മധുപുർ) വാട്ടർ കൂളറുകളിൽ നിന്നുള്ള ജലത്തിൽ ഇ. കോളി ബാക്ടീരിയയുടെ സാന്നിധ്യം പോസിറ്റീവ് ആണെന്ന് കണ്ടെത്തി," എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജലവിതരണ സംവിധാനങ്ങൾ പരിശോധിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും, കുടിവെള്ളത്തിന്റെ ഗുണനിലവാരം സമഗ്രമായി പരിശോധിക്കണമെന്നും സിഎജി റെയിൽവേയോട് ആവശ്യപ്പെട്ടു.







Comments