
ആരക്കുന്നം: മലങ്കര യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന മധ്യസ്ഥ ചര്‍ച്ചയുടെ ആദ്യ കൂടിക്കാഴ്ച ഒകേ്ടാബറില്‍ ഉണ്ടാകുമെന്ന് സൂചന.
ഇരു സഭാ നേതൃത്വവുമായി മുഖ്യമന്തി വി.ഡി. സതീശന് നേരിട്ടാവും ചര്‍ച്ച നടത്തുക. സഭാ നേതൃത്വം ഉന്നയിക്കുന്ന വിഷയങ്ങള്‍ പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കാനും സാധ്യതയുണ്ട്.സര്‍ക്കാര്‍ നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഇരു സഭകളും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മലങ്കരസഭയില്‍ ശാശ്വത സമാധാനം വേണമെന്ന ആവശ്യമാണ് ഇരു സഭാ നേതൃത്വവും മുന്നോട്ടുവയ്ക്കുന്നതെങ്കിലും അത് വേഗത്തില്‍ സാധ്യമാകില്ലന്നുള്ളതാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി. 2017-ലെ സുപ്രീംകോടതി വിധി ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായതോടെ, 1934 -ലെ സഭാ ഭരണഘടന അനുസരിച്ചുള്ള ചര്‍ച്ചകള്‍ക്കു മാത്രമേ തയാറുള്ളൂ എന്ന നിലപാടിലാണ് ഓര്‍ത്തോഡോക്സ് സഭാ നേതൃത്വം.
കോടതി വിധിയിലൂടെ ലഭിച്ച പള്ളികള്‍ വിട്ടുകൊടുക്കാന്‍ ഓര്‍ത്തഡോക്സ് സഭ തയാറാകുമോ എന്ന കാര്യവും സംശയമാണ്. സെമിത്തേരിയില്‍ പുരോഹിതര്‍ക്ക് മൃതസംസ്കാര ശുശ്രൂക്ഷ ചെയ്യാനുള്ള യാക്കോബായ വിശ്വാസികളുടെ ആവശ്യം ഓര്‍ത്തഡോക്സ് സഭ പരിഗണിക്കുമോ എന്നതും വ്യക്തമല്ല. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെ അംഗീകരിക്കാത്ത ഒരു ചര്‍ച്ചയോടും യാക്കോബായ സഭ സഹകരിക്കാന്‍ സാധ്യതയില്ല. ഇരു സഭകളും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നാല്‍ സര്‍ക്കാരിന് തലവേദനയാകും. അതിനിടെ സഭാ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലില്‍ ഓര്‍ത്തഡോക്സ് വിഭാഗം സുറിയാനി സഭയുടെ ചരിത്രവും ചരിത്ര സത്യങ്ങളും മറച്ചു വച്ച് പുതിയ ചരിത്രങ്ങള്‍ നിര്‍മിക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്ന് യാക്കോബായ സഭ ആരോപിക്കുന്നു.
പിറവം വലിയ പള്ളിയിലും ഓര്‍ത്തഡോക്സ് വിഭാഗത്തിനെതിരേ യാക്കോബായ നേതൃത്വം പരസ്യമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെ മുളന്തുരുത്തി വെട്ടിക്കല്‍ ദയറായില്‍ ഈ മാസം 27-ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് ഓര്‍ത്തഡോക്സ് സഭ.
സുഭാഷ് ആരക്കുന്നം
ഇരു സഭാ നേതൃത്വവുമായി മുഖ്യമന്തി വി.ഡി. സതീശന് നേരിട്ടാവും ചര്‍ച്ച നടത്തുക. സഭാ നേതൃത്വം ഉന്നയിക്കുന്ന വിഷയങ്ങള്‍ പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കാനും സാധ്യതയുണ്ട്.സര്‍ക്കാര്‍ നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഇരു സഭകളും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മലങ്കരസഭയില്‍ ശാശ്വത സമാധാനം വേണമെന്ന ആവശ്യമാണ് ഇരു സഭാ നേതൃത്വവും മുന്നോട്ടുവയ്ക്കുന്നതെങ്കിലും അത് വേഗത്തില്‍ സാധ്യമാകില്ലന്നുള്ളതാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി. 2017-ലെ സുപ്രീംകോടതി വിധി ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായതോടെ, 1934 -ലെ സഭാ ഭരണഘടന അനുസരിച്ചുള്ള ചര്‍ച്ചകള്‍ക്കു മാത്രമേ തയാറുള്ളൂ എന്ന നിലപാടിലാണ് ഓര്‍ത്തോഡോക്സ് സഭാ നേതൃത്വം.
കോടതി വിധിയിലൂടെ ലഭിച്ച പള്ളികള്‍ വിട്ടുകൊടുക്കാന്‍ ഓര്‍ത്തഡോക്സ് സഭ തയാറാകുമോ എന്ന കാര്യവും സംശയമാണ്. സെമിത്തേരിയില്‍ പുരോഹിതര്‍ക്ക് മൃതസംസ്കാര ശുശ്രൂക്ഷ ചെയ്യാനുള്ള യാക്കോബായ വിശ്വാസികളുടെ ആവശ്യം ഓര്‍ത്തഡോക്സ് സഭ പരിഗണിക്കുമോ എന്നതും വ്യക്തമല്ല. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെ അംഗീകരിക്കാത്ത ഒരു ചര്‍ച്ചയോടും യാക്കോബായ സഭ സഹകരിക്കാന്‍ സാധ്യതയില്ല. ഇരു സഭകളും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നാല്‍ സര്‍ക്കാരിന് തലവേദനയാകും. അതിനിടെ സഭാ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലില്‍ ഓര്‍ത്തഡോക്സ് വിഭാഗം സുറിയാനി സഭയുടെ ചരിത്രവും ചരിത്ര സത്യങ്ങളും മറച്ചു വച്ച് പുതിയ ചരിത്രങ്ങള്‍ നിര്‍മിക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്ന് യാക്കോബായ സഭ ആരോപിക്കുന്നു.
പിറവം വലിയ പള്ളിയിലും ഓര്‍ത്തഡോക്സ് വിഭാഗത്തിനെതിരേ യാക്കോബായ നേതൃത്വം പരസ്യമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെ മുളന്തുരുത്തി വെട്ടിക്കല്‍ ദയറായില്‍ ഈ മാസം 27-ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് ഓര്‍ത്തഡോക്സ് സഭ.
സുഭാഷ് ആരക്കുന്നം







Comments