
ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ പരി ചൗക്കിൽ നിന്ന് സ്ലീപ്പർ ബസിൽ കയറിയ 16 കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മൈൻപുരി ജില്ലക്കാരിയായ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.
വീട്ടുകാരുമായുള്ള വഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടി നോയിഡയിലുള്ള കസിനെ കാണാൻ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്.
പോലീസ് വൃത്തങ്ങളുടെ വിവരം അനുസരിച്ച്, കനത്ത മഴയും ഇരുട്ടുമുള്ള സമയത്താണ് പെൺകുട്ടി പരി ചൗക്കിൽ ഇറങ്ങിയത്. അവിടെ ഒറ്റപ്പെട്ട പെൺകുട്ടി നിസ്സഹായയായി നിൽക്കുമ്പോൾ ആ വഴി ഒരു ഒഴിഞ്ഞ സ്ലീപ്പർ ബസ് വന്നു. നോയിഡ സെക്ടർ 63-ലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെൺകുട്ടിക്ക് ബസിൽ ലിഫ്റ്റ് നൽകിയത്.
പെൺകുട്ടി ബസിൽ കയറിയെങ്കിലും, ബസ് നീങ്ങിതുടങ്ങിയ ഉടൻ തന്നെ കണ്ടക്ടർ മോശമായി പെരുമാറാൻ തുടങ്ങി. തുടർന്ന് ഡ്രൈവറും കണ്ടക്ടറും ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും എതിർത്താൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു. രാത്രി വൈകി റിംഗ് റോഡിലെ കാശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപം പെൺകുട്ടിയെ ഇറക്കിവിട്ട ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി കാശ്മീരി ഗേറ്റ് പോലീസിനെ സമീപിച്ച് വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ തീമർപൂരിലെ ഒരു ബസ് പാർക്കിംഗ് ഏരിയയിൽ നിന്ന് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച സ്ലീപ്പർ ബസും കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ബസിന് തകരാർ സംഭവിച്ചതിനെ തുടർന്ന് സുരാജ്പൂരിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയതായിരുന്നു എന്ന് പോലീസ് പറഞ്ഞു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഒഴിഞ്ഞ ബസുമായി തീമർപൂരിലേക്ക് പോകുമ്പോഴാണ് പ്രതികൾ പരി ചൗക്കിൽവെച്ച് പെൺകുട്ടിയെ കണ്ടത്.
പരി ചൗക്കിൽ നിന്ന് കാശ്മീരി ഗേറ്റ് വരെ ഏകദേശം 47 കിലോമീറ്ററോളം ബസ് സഞ്ചരിച്ചു. കർട്ടനുകളുള്ള ഒരു സ്ലീപ്പർ ബസായതിനാൽ വാഹനത്തിനുള്ളിൽ നടന്ന അതിക്രമങ്ങൾ പുറത്തുനിന്നുള്ളവർക്ക് പെട്ടെന്ന് കാണാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.
വീട്ടുകാരുമായുള്ള വഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടി നോയിഡയിലുള്ള കസിനെ കാണാൻ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്.
പോലീസ് വൃത്തങ്ങളുടെ വിവരം അനുസരിച്ച്, കനത്ത മഴയും ഇരുട്ടുമുള്ള സമയത്താണ് പെൺകുട്ടി പരി ചൗക്കിൽ ഇറങ്ങിയത്. അവിടെ ഒറ്റപ്പെട്ട പെൺകുട്ടി നിസ്സഹായയായി നിൽക്കുമ്പോൾ ആ വഴി ഒരു ഒഴിഞ്ഞ സ്ലീപ്പർ ബസ് വന്നു. നോയിഡ സെക്ടർ 63-ലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെൺകുട്ടിക്ക് ബസിൽ ലിഫ്റ്റ് നൽകിയത്.
പെൺകുട്ടി ബസിൽ കയറിയെങ്കിലും, ബസ് നീങ്ങിതുടങ്ങിയ ഉടൻ തന്നെ കണ്ടക്ടർ മോശമായി പെരുമാറാൻ തുടങ്ങി. തുടർന്ന് ഡ്രൈവറും കണ്ടക്ടറും ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും എതിർത്താൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു. രാത്രി വൈകി റിംഗ് റോഡിലെ കാശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപം പെൺകുട്ടിയെ ഇറക്കിവിട്ട ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി കാശ്മീരി ഗേറ്റ് പോലീസിനെ സമീപിച്ച് വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ തീമർപൂരിലെ ഒരു ബസ് പാർക്കിംഗ് ഏരിയയിൽ നിന്ന് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച സ്ലീപ്പർ ബസും കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ബസിന് തകരാർ സംഭവിച്ചതിനെ തുടർന്ന് സുരാജ്പൂരിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയതായിരുന്നു എന്ന് പോലീസ് പറഞ്ഞു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഒഴിഞ്ഞ ബസുമായി തീമർപൂരിലേക്ക് പോകുമ്പോഴാണ് പ്രതികൾ പരി ചൗക്കിൽവെച്ച് പെൺകുട്ടിയെ കണ്ടത്.
പരി ചൗക്കിൽ നിന്ന് കാശ്മീരി ഗേറ്റ് വരെ ഏകദേശം 47 കിലോമീറ്ററോളം ബസ് സഞ്ചരിച്ചു. കർട്ടനുകളുള്ള ഒരു സ്ലീപ്പർ ബസായതിനാൽ വാഹനത്തിനുള്ളിൽ നടന്ന അതിക്രമങ്ങൾ പുറത്തുനിന്നുള്ളവർക്ക് പെട്ടെന്ന് കാണാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.







Comments