
കാഠ്മണ്ഡു: പ്രകൃതിദുരന്തങ്ങൾക്ക് കാരണം ഈശ്വരകോപമാണെന്ന് പറയുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് ആ ഈശ്വരനെ പ്രകൃതിയായി കരുതാനും അതിനെ സംരക്ഷിക്കാനും നാം പഠിച്ചു. എന്നാൽ, ഇപ്പോഴും പ്രകൃതി ദുരന്തത്തെ ഈശ്വരനുമായി ബന്ധപ്പെടുത്തുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട്. നേപ്പാളിലെ പ്രളയത്തിനു മുമ്പ് ഒരു ദേവീക്ഷേത്രത്തിലെ വിഗ്രഹം വിയർത്തു എന്നും അത് ദുരന്തത്തിന്റെ മുന്നറിയിപ്പായിരുന്നു എന്നുമുള്ള ഭക്തരുടെ അവകാശവാദം മാധ്യമശ്രദ്ധ നേടുന്നു.
മിന്നൽ പ്രളയങ്ങൾ ഉണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുൻപ്, കാവ്ലേപാൽഞ്ചോക്ക് ജില്ലയിലെ പലഞ്ചോക്ക് ഭഗവതി ക്ഷേത്രത്തിലെ ദേവിയുടെ വിഗ്രഹം 'വിയർക്കുന്നതായി' (ഈർപ്പം കണ്ടതായി) ഭക്തർ അവകാശപ്പെട്ടത് വലിയ ശ്രദ്ധ നേടിയിരിക്കുന്നു. പ്രകൃതിദുന്തങ്ങൾ മുതൽ വലിയ പ്രതിസന്ധികൾ വരെയുള്ള ഗുരുതരമായ സംഭവങ്ങളുടെ മുന്നറിയിപ്പാണ് വിഗ്രഹം വിയർക്കുന്നതെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.
നേപ്പാളിലെ വാർത്താ ഏജൻസിയായ രാഷ്ട്രീയ സമാചാർ സമിതിയുടെ റിപ്പോർട്ട് അനുസരിച്ച്, ഓഗസ്റ്റ് 22-ന് വൈകുന്നേരത്തെ പ്രാർത്ഥനയ്ക്കിടയിലാണ് വിഗ്രഹത്തിൽ ഈർപ്പം കണ്ടതായി ഭക്തർ ശ്രദ്ധിച്ചത്. തുടർന്ന് ക്ഷേത്രത്തിൽ പാപപരിഹാരത്തിനായി 'ക്ഷമാ പൂജ' നടത്തി. നാല് ദിവസത്തിന് ശേഷം ഓഗസ്റ്റ് 26-നാണ് നേപ്പാളിൽ വിനാശകരമായ മിന്നൽ പ്രളയം ഉണ്ടായത് എന്നതാണ് ഈ സംഭവത്തിന് ഇത്രയധികം പ്രാധാന്യം നേടിക്കൊടുത്തത്.
നേപ്പാളിലെ കാവ്ലേപാൽഞ്ചോക്ക് ജില്ലയിലെ പഞ്ചഖാലിലാണ് പലഞ്ചോക്ക് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം പ്രദേശത്തെ ഒരു പ്രധാന മതപരമായ കേന്ദ്രമാണ്. ശനിയാഴ്ചത്തെ സായാഹ്ന പ്രാർത്ഥനയ്ക്കിടയിലാണ് വിഗ്രഹത്തിൽ ഈർപ്പം ശ്രദ്ധയിൽപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. പലഞ്ചോക്ക് ഭഗവതി വിഗ്രഹം വലിയ സംഭവങ്ങൾക്ക് മുന്നോടിയായി വിയർക്കാറുണ്ടെന്ന കഥകൾ വർഷങ്ങളായി നിലവിലുണ്ട്. ഭൂകമ്പങ്ങളും മറ്റ് പ്രധാന സംഭവങ്ങളും ഈ പ്രതിഭാസവുമായി ബന്ധപ്പെടുത്തി പ്രദേശവാസികൾ പറയാറുണ്ട്.
തലമുറകളായി ഭക്തർ ഇത്തരം വിചിത്രമായ മാറ്റങ്ങളെ ആത്മീയ പ്രാധാന്യമുള്ളതായിട്ടാണ് കാണുന്നത്. ക്ഷേത്രം ആരാധനാലയം മാത്രമല്ല, അവിടുത്തെ പാരമ്പര്യങ്ങളും ഐതിഹ്യങ്ങളുമായി ചേർന്നുനിൽക്കുന്ന ഒന്നാണ്. വിഗ്രഹം വിയർക്കുമ്പോൾ വലിയ എന്തെങ്കിലും സംഭവിക്കാൻ പോകുന്നു എന്നതിന്റെ സൂചനയായാണ് ഭക്തർ അതിനെ വ്യാഖ്യാനിക്കുന്നത്.
1974-ലെയും 1987-ലെയും ഭൂകമ്പങ്ങൾക്ക് മുമ്പും വിഗ്രഹം സമാനമായ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്ന അവകാശവാദങ്ങൾ ഈ പ്രളയത്തിന് ശേഷം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 2001-ലെ രാജകൊട്ടാര കൂട്ടക്കൊലയുമായും ഈ പ്രതിഭാസത്തെ ബന്ധപ്പെടുത്തുന്നവരുണ്ട്. എന്നിരുന്നാലും, ഈ കഥകൾ പ്രാദേശിക മതവിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും ഭാഗമാണ്. അവയ്ക്ക് ശാസ്ത്രീയമായ തെളിവുകളില്ല.
ഭക്തരെ സംബന്ധിച്ചിടത്തോളം, ഈ കഥയുടെ പ്രാധാന്യം ശാസ്ത്രീയമായ തെളിവുകൾ നൽകുന്നതിലല്ല, മറിച്ച് തലമുറകളായി കൈമാറിവന്ന ഒരു മതപരമായ പാരമ്പര്യത്തിലാണ്. ഒരു അസാധാരണ സംഭവത്തിന് ശേഷം വലിയൊരു ദുരന്തം ഉണ്ടാകുമ്പോൾ, വിശ്വാസികൾ സ്വാഭാവികമായും അവയെ തമ്മിൽ ബന്ധപ്പെടുത്തുന്നു. കാലങ്ങളായി ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഇതേ രീതി കാണാൻ കഴിയാറുണ്ട്. അതാണ് ഓഗസ്റ്റ് 22-ലെ സംഭവത്തിന് പ്രളയത്തിന് ശേഷം ഇത്രയധികം ശ്രദ്ധ നേടിക്കൊടുത്തത്.
മിന്നൽ പ്രളയങ്ങൾ ഉണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുൻപ്, കാവ്ലേപാൽഞ്ചോക്ക് ജില്ലയിലെ പലഞ്ചോക്ക് ഭഗവതി ക്ഷേത്രത്തിലെ ദേവിയുടെ വിഗ്രഹം 'വിയർക്കുന്നതായി' (ഈർപ്പം കണ്ടതായി) ഭക്തർ അവകാശപ്പെട്ടത് വലിയ ശ്രദ്ധ നേടിയിരിക്കുന്നു. പ്രകൃതിദുന്തങ്ങൾ മുതൽ വലിയ പ്രതിസന്ധികൾ വരെയുള്ള ഗുരുതരമായ സംഭവങ്ങളുടെ മുന്നറിയിപ്പാണ് വിഗ്രഹം വിയർക്കുന്നതെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.
നേപ്പാളിലെ വാർത്താ ഏജൻസിയായ രാഷ്ട്രീയ സമാചാർ സമിതിയുടെ റിപ്പോർട്ട് അനുസരിച്ച്, ഓഗസ്റ്റ് 22-ന് വൈകുന്നേരത്തെ പ്രാർത്ഥനയ്ക്കിടയിലാണ് വിഗ്രഹത്തിൽ ഈർപ്പം കണ്ടതായി ഭക്തർ ശ്രദ്ധിച്ചത്. തുടർന്ന് ക്ഷേത്രത്തിൽ പാപപരിഹാരത്തിനായി 'ക്ഷമാ പൂജ' നടത്തി. നാല് ദിവസത്തിന് ശേഷം ഓഗസ്റ്റ് 26-നാണ് നേപ്പാളിൽ വിനാശകരമായ മിന്നൽ പ്രളയം ഉണ്ടായത് എന്നതാണ് ഈ സംഭവത്തിന് ഇത്രയധികം പ്രാധാന്യം നേടിക്കൊടുത്തത്.
നേപ്പാളിലെ കാവ്ലേപാൽഞ്ചോക്ക് ജില്ലയിലെ പഞ്ചഖാലിലാണ് പലഞ്ചോക്ക് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം പ്രദേശത്തെ ഒരു പ്രധാന മതപരമായ കേന്ദ്രമാണ്. ശനിയാഴ്ചത്തെ സായാഹ്ന പ്രാർത്ഥനയ്ക്കിടയിലാണ് വിഗ്രഹത്തിൽ ഈർപ്പം ശ്രദ്ധയിൽപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. പലഞ്ചോക്ക് ഭഗവതി വിഗ്രഹം വലിയ സംഭവങ്ങൾക്ക് മുന്നോടിയായി വിയർക്കാറുണ്ടെന്ന കഥകൾ വർഷങ്ങളായി നിലവിലുണ്ട്. ഭൂകമ്പങ്ങളും മറ്റ് പ്രധാന സംഭവങ്ങളും ഈ പ്രതിഭാസവുമായി ബന്ധപ്പെടുത്തി പ്രദേശവാസികൾ പറയാറുണ്ട്.
തലമുറകളായി ഭക്തർ ഇത്തരം വിചിത്രമായ മാറ്റങ്ങളെ ആത്മീയ പ്രാധാന്യമുള്ളതായിട്ടാണ് കാണുന്നത്. ക്ഷേത്രം ആരാധനാലയം മാത്രമല്ല, അവിടുത്തെ പാരമ്പര്യങ്ങളും ഐതിഹ്യങ്ങളുമായി ചേർന്നുനിൽക്കുന്ന ഒന്നാണ്. വിഗ്രഹം വിയർക്കുമ്പോൾ വലിയ എന്തെങ്കിലും സംഭവിക്കാൻ പോകുന്നു എന്നതിന്റെ സൂചനയായാണ് ഭക്തർ അതിനെ വ്യാഖ്യാനിക്കുന്നത്.
1974-ലെയും 1987-ലെയും ഭൂകമ്പങ്ങൾക്ക് മുമ്പും വിഗ്രഹം സമാനമായ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്ന അവകാശവാദങ്ങൾ ഈ പ്രളയത്തിന് ശേഷം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 2001-ലെ രാജകൊട്ടാര കൂട്ടക്കൊലയുമായും ഈ പ്രതിഭാസത്തെ ബന്ധപ്പെടുത്തുന്നവരുണ്ട്. എന്നിരുന്നാലും, ഈ കഥകൾ പ്രാദേശിക മതവിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും ഭാഗമാണ്. അവയ്ക്ക് ശാസ്ത്രീയമായ തെളിവുകളില്ല.
ഭക്തരെ സംബന്ധിച്ചിടത്തോളം, ഈ കഥയുടെ പ്രാധാന്യം ശാസ്ത്രീയമായ തെളിവുകൾ നൽകുന്നതിലല്ല, മറിച്ച് തലമുറകളായി കൈമാറിവന്ന ഒരു മതപരമായ പാരമ്പര്യത്തിലാണ്. ഒരു അസാധാരണ സംഭവത്തിന് ശേഷം വലിയൊരു ദുരന്തം ഉണ്ടാകുമ്പോൾ, വിശ്വാസികൾ സ്വാഭാവികമായും അവയെ തമ്മിൽ ബന്ധപ്പെടുത്തുന്നു. കാലങ്ങളായി ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഇതേ രീതി കാണാൻ കഴിയാറുണ്ട്. അതാണ് ഓഗസ്റ്റ് 22-ലെ സംഭവത്തിന് പ്രളയത്തിന് ശേഷം ഇത്രയധികം ശ്രദ്ധ നേടിക്കൊടുത്തത്.







Comments