
മലപ്പുറം: ജില്ലയിലെ സബ് ആർ.ടി ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ് ലൈസൻസുകൾ നിർമിച്ചുനൽകിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തും. തട്ടിപ്പിന്റെ വ്യാപ്തിയും ഇതിന് പിന്നിലെ ഉദ്യോഗസ്ഥ–ഏജന്റ് കൂട്ടുകെട്ടും കണ്ടെത്തുന്നതിനായാണ് കേസ് വിജിലൻസിന് കൈമാറുന്നത്.
സബ് ആർ.ടി ഓഫീസുകളിലെ ഔദ്യോഗിക സംവിധാനങ്ങളും ലോഗിൻ വിവരങ്ങളും ദുരുപയോഗം ചെയ്ത് അർഹതയില്ലാത്തവർക്കും നേരത്തെ ലൈസൻസ് റദ്ദാക്കിയവർക്കും വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ലൈസൻസ് അനുവദിച്ചെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ലൈസൻസുകൾ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പിന് പിന്നിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. മോട്ടോർ വാഹന വകുപ്പ് ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും ഏതൊക്കെ ഏജന്റുമാരോ സ്ഥാപനങ്ങളോ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചുവെന്നും വിജിലൻസ് വിശദമായി പരിശോധിക്കും.
അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ബന്ധപ്പെട്ട സബ് ആർ.ടി ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്താനും സാധ്യതയുണ്ട്.
സബ് ആർ.ടി ഓഫീസുകളിലെ ഔദ്യോഗിക സംവിധാനങ്ങളും ലോഗിൻ വിവരങ്ങളും ദുരുപയോഗം ചെയ്ത് അർഹതയില്ലാത്തവർക്കും നേരത്തെ ലൈസൻസ് റദ്ദാക്കിയവർക്കും വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ലൈസൻസ് അനുവദിച്ചെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ലൈസൻസുകൾ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പിന് പിന്നിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. മോട്ടോർ വാഹന വകുപ്പ് ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും ഏതൊക്കെ ഏജന്റുമാരോ സ്ഥാപനങ്ങളോ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചുവെന്നും വിജിലൻസ് വിശദമായി പരിശോധിക്കും.
അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ബന്ധപ്പെട്ട സബ് ആർ.ടി ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്താനും സാധ്യതയുണ്ട്.







Comments