
കൊച്ചി: അഭിഭാഷകന്റെ വീട്ടിൽ അതിക്രമിച്ചുകയറി നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. വൈപ്പിൻ മുരുക്കുംപാടം സ്വദേശി മോഹൻദാസാണ് മരിച്ചത്. അഭിഭാഷകനായ ഡോൾഗോയുടെ കക്ഷിയുടെ ഭർത്താവാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
അഭിഭാഷകനോടുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ പുതുവൈപ്പ് സ്വദേശികളായ ഡസ്റ്റർ, ഡൈനാസ്റ്റർ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഹൻദാസ് മരിച്ചതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 13നാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. ഡൈനാസ്റ്ററിന്റെ ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസിൽ അഭിഭാഷകൻ വക്കാലത്ത് ഏറ്റെടുത്ത് കോടതിയിൽ ഹാജരായതോടെയാണ് പ്രതികൾ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത്. കേസ് നടപടികളുമായി മുന്നോട്ടുപോയതിനു പിന്നാലെയാണ് വീടുകയറി ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
മോഹൻദാസിനെയും ഭാര്യയെയും ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ചപ്പോഴാണ് മോഹൻദാസിന് ഗുരുതരമായി പരിക്കേറ്റത്. പ്രതികൾ അദ്ദേഹത്തിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മോഹൻദാസ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ആക്രമണത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ അന്ന് കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു. എറണാകുളം ജില്ലാ ബാർ അസോസിയേഷനിലടക്കം ശക്തമായ പ്രതിഷേധവും നടന്നിരുന്നു.
മോഹൻദാസിന്റെ മരണത്തോടെ നേരത്തെ ചുമത്തിയ വധശ്രമക്കുറ്റം കൊലക്കുറ്റമായി മാറ്റുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിക്കും.
അഭിഭാഷകനോടുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ പുതുവൈപ്പ് സ്വദേശികളായ ഡസ്റ്റർ, ഡൈനാസ്റ്റർ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഹൻദാസ് മരിച്ചതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 13നാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. ഡൈനാസ്റ്ററിന്റെ ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസിൽ അഭിഭാഷകൻ വക്കാലത്ത് ഏറ്റെടുത്ത് കോടതിയിൽ ഹാജരായതോടെയാണ് പ്രതികൾ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത്. കേസ് നടപടികളുമായി മുന്നോട്ടുപോയതിനു പിന്നാലെയാണ് വീടുകയറി ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
മോഹൻദാസിനെയും ഭാര്യയെയും ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ചപ്പോഴാണ് മോഹൻദാസിന് ഗുരുതരമായി പരിക്കേറ്റത്. പ്രതികൾ അദ്ദേഹത്തിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മോഹൻദാസ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ആക്രമണത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ അന്ന് കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു. എറണാകുളം ജില്ലാ ബാർ അസോസിയേഷനിലടക്കം ശക്തമായ പ്രതിഷേധവും നടന്നിരുന്നു.
മോഹൻദാസിന്റെ മരണത്തോടെ നേരത്തെ ചുമത്തിയ വധശ്രമക്കുറ്റം കൊലക്കുറ്റമായി മാറ്റുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിക്കും.







Comments