
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സ്ത്രീകളുടെ സുരക്ഷയാണ് കാന്തപുരം ഉദ്ദേശിച്ചതെന്നും നിലവിലെ സാഹചര്യത്തിൽ സ്ത്രീകളാണ് കൂടുതൽ വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം പണ്ഡിതോചിതമായ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും അതിനപ്പുറം പറയാനില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. സാമൂഹിക സാഹചര്യങ്ങളെ മുൻനിർത്തിയാകാം അദ്ദേഹത്തിന്റെ പരാമർശം. സ്ത്രീ സുരക്ഷയെക്കുറിച്ചും അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാകാം. സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള അഭിപ്രായങ്ങൾക്കൊപ്പം നിൽക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മതപണ്ഡിതർക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും പ്രതികരിച്ചു. കാന്തപുരം ഏത് സാഹചര്യത്തിലാണ് പരാമർശം നടത്തിയതെന്നത് പ്രധാനമാണെന്നും അച്ചടക്കം ഉണ്ടാകണമെന്ന നിലയിലായിരിക്കാം അദ്ദേഹം അഭിപ്രായപ്പെട്ടതെന്നും മുനവ്വറലി പറഞ്ഞു.
അച്ചടക്കം മതത്തിന്റെ ഭാഗമാണെന്നും സ്ത്രീകളുടെ ഉയർച്ചയ്ക്കും ശാക്തീകരണത്തിനുമായി എല്ലാ സംഘടനകളും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾക്ക് എല്ലാ മേഖലകളിലും പ്രവർത്തിക്കാൻ അവസരമുണ്ട്. പണ്ഡിതരുടെ അഭിപ്രായങ്ങൾ അംഗീകരിക്കാനും തള്ളിക്കളയാനും ജനാധിപത്യ രാജ്യത്ത് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും വിഷയം വിവാദമാക്കേണ്ടതില്ലെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
മതനിർദേശങ്ങൾ നൽകുക എന്നത് മതപണ്ഡിതരുടെ ഉത്തരവാദിത്വമാണെന്നും കാന്തപുരം അതാണ് നിർവഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാന്തപുരം പണ്ഡിതോചിതമായ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും അതിനപ്പുറം പറയാനില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. സാമൂഹിക സാഹചര്യങ്ങളെ മുൻനിർത്തിയാകാം അദ്ദേഹത്തിന്റെ പരാമർശം. സ്ത്രീ സുരക്ഷയെക്കുറിച്ചും അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാകാം. സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള അഭിപ്രായങ്ങൾക്കൊപ്പം നിൽക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മതപണ്ഡിതർക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും പ്രതികരിച്ചു. കാന്തപുരം ഏത് സാഹചര്യത്തിലാണ് പരാമർശം നടത്തിയതെന്നത് പ്രധാനമാണെന്നും അച്ചടക്കം ഉണ്ടാകണമെന്ന നിലയിലായിരിക്കാം അദ്ദേഹം അഭിപ്രായപ്പെട്ടതെന്നും മുനവ്വറലി പറഞ്ഞു.
അച്ചടക്കം മതത്തിന്റെ ഭാഗമാണെന്നും സ്ത്രീകളുടെ ഉയർച്ചയ്ക്കും ശാക്തീകരണത്തിനുമായി എല്ലാ സംഘടനകളും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾക്ക് എല്ലാ മേഖലകളിലും പ്രവർത്തിക്കാൻ അവസരമുണ്ട്. പണ്ഡിതരുടെ അഭിപ്രായങ്ങൾ അംഗീകരിക്കാനും തള്ളിക്കളയാനും ജനാധിപത്യ രാജ്യത്ത് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും വിഷയം വിവാദമാക്കേണ്ടതില്ലെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
മതനിർദേശങ്ങൾ നൽകുക എന്നത് മതപണ്ഡിതരുടെ ഉത്തരവാദിത്വമാണെന്നും കാന്തപുരം അതാണ് നിർവഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







Comments