
ന്യൂഡൽഹി: ഇന്ത്യൻ എയർഫോഴ്സ് മുൻ ഗ്രൂപ്പ് ക്യാപ്റ്റനും വീരചക്ര പുരസ്കാര ജേതാവുമായ അഭിനന്ദൻ വർധമാൻ ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ഫ്ലൈ91' എന്ന റീജിയണൽ എയർലൈൻസിൽ പൈലറ്റായി ചേർന്നു. 2019-ൽ പാകിസ്ഥാനെതിരെ നടത്തിയ വ്യോമാക്രമണത്തിനിടയിൽ പാകിസ്ഥാൻ യുദ്ധവിമാനം വെടിവെച്ചിടുകയും തുടർന്ന് പാകിസ്ഥാന്റെ പിടിയിലാവുകയും ചെയ്തതിലൂടെയാണ് അഭിനന്ദൻ വർധമാൻ ലോകശ്രദ്ധ നേടിയത്.
ഇന്ത്യയുടെ ബലാക്കോട്ട് വ്യോമാക്രമണത്തെത്തുടർന്നുണ്ടായ വ്യോമയുദ്ധത്തിലെ പങ്കാളിത്തം ഉൾപ്പെടെയുള്ള ഐ.എ.എഫിലെ മികച്ച സേവനത്തിന് ശേഷമാണ് അദ്ദേഹം കൊമേഴ്സ്യൽ വ്യോമയാന മേഖലയിലേക്ക് തിരിഞ്ഞിരിക്കുന്നത്. വർധമാൻ ഓഗസ്റ്റിലാണ് സ്വകാര്യ കമ്പനിയിൽ ചേർന്നത്.
പുൽവാമയിൽ സിആർപിഎഫ് കോൺവോയിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 ജവാന്മാർ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, 2019 ഫെബ്രുവരി 26-ന് പാകിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ജെയ്ഷെ മുഹമ്മദ് ക്യാമ്പിന് നേരെ ഇന്ത്യൻ വ്യോമസേന വ്യോമാക്രമണം നടത്തിയിരുന്നു. അടുത്ത ദിവസം, പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ വ്യോമാക്രമണത്തിന് ശ്രമിക്കുകയും, അവയെ തടയാൻ ഇന്ത്യൻ വ്യോമസേന വിമാനങ്ങളെ അയക്കുകയും ചെയ്തു.
അന്ന് ശ്രീനഗർ കേന്ദ്രമായുള്ള 51 സ്ക്വാഡ്രണിലെ വിംഗ് കമാൻഡർ ആയിരുന്ന അഭിനന്ദൻ വർധമാൻ, ഒരു മിഗ്-21 ബൈസൺ വിമാനത്തിലാണ് പാകിസ്ഥാന്റെ എഫ്-16 ജെറ്റിനെ നേരിട്ടത്. തന്റെ വിമാനം തകർക്കപ്പെടുന്നതിന് മുൻപ് അദ്ദേഹം പാകിസ്ഥാൻ യുദ്ധവിമാനം വെടിവെച്ചിട്ടതായി വ്യോമസേന വ്യക്തമാക്കിയിരുന്നു. തുടർന്ന് പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് ഇജക്ട് ചെയ്ത വർധമാനെ പാകിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്തു. ഇന്ത്യയുടെ ശക്തമായ നയതന്ത്ര-രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹത്തെ മോചിപ്പിച്ചു. വ്യോമാക്രമണത്തിലെ വീര്യത്തിന് 2021-ൽ ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന യുദ്ധകാല ധീരതാ പുരസ്കാരമായ 'വീരചക്ര' നൽകി അദ്ദേഹത്തെ ആദരിച്ചു. പിന്നീട് അദ്ദേഹം ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.
ഇന്ത്യയുടെ ബലാക്കോട്ട് വ്യോമാക്രമണത്തെത്തുടർന്നുണ്ടായ വ്യോമയുദ്ധത്തിലെ പങ്കാളിത്തം ഉൾപ്പെടെയുള്ള ഐ.എ.എഫിലെ മികച്ച സേവനത്തിന് ശേഷമാണ് അദ്ദേഹം കൊമേഴ്സ്യൽ വ്യോമയാന മേഖലയിലേക്ക് തിരിഞ്ഞിരിക്കുന്നത്. വർധമാൻ ഓഗസ്റ്റിലാണ് സ്വകാര്യ കമ്പനിയിൽ ചേർന്നത്.
പുൽവാമയിൽ സിആർപിഎഫ് കോൺവോയിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 ജവാന്മാർ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, 2019 ഫെബ്രുവരി 26-ന് പാകിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ജെയ്ഷെ മുഹമ്മദ് ക്യാമ്പിന് നേരെ ഇന്ത്യൻ വ്യോമസേന വ്യോമാക്രമണം നടത്തിയിരുന്നു. അടുത്ത ദിവസം, പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ വ്യോമാക്രമണത്തിന് ശ്രമിക്കുകയും, അവയെ തടയാൻ ഇന്ത്യൻ വ്യോമസേന വിമാനങ്ങളെ അയക്കുകയും ചെയ്തു.
അന്ന് ശ്രീനഗർ കേന്ദ്രമായുള്ള 51 സ്ക്വാഡ്രണിലെ വിംഗ് കമാൻഡർ ആയിരുന്ന അഭിനന്ദൻ വർധമാൻ, ഒരു മിഗ്-21 ബൈസൺ വിമാനത്തിലാണ് പാകിസ്ഥാന്റെ എഫ്-16 ജെറ്റിനെ നേരിട്ടത്. തന്റെ വിമാനം തകർക്കപ്പെടുന്നതിന് മുൻപ് അദ്ദേഹം പാകിസ്ഥാൻ യുദ്ധവിമാനം വെടിവെച്ചിട്ടതായി വ്യോമസേന വ്യക്തമാക്കിയിരുന്നു. തുടർന്ന് പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് ഇജക്ട് ചെയ്ത വർധമാനെ പാകിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്തു. ഇന്ത്യയുടെ ശക്തമായ നയതന്ത്ര-രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹത്തെ മോചിപ്പിച്ചു. വ്യോമാക്രമണത്തിലെ വീര്യത്തിന് 2021-ൽ ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന യുദ്ധകാല ധീരതാ പുരസ്കാരമായ 'വീരചക്ര' നൽകി അദ്ദേഹത്തെ ആദരിച്ചു. പിന്നീട് അദ്ദേഹം ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.







Comments