
ഭുവനേശ്വർ: ഒഡിഷയിലെ ധെങ്കനാൽ ജില്ലയിൽ നിന്ന് പുറത്തുവന്ന ഞെട്ടിക്കുന്ന ഒരു സംഭവത്തിൽ, കാണാതായ 29 കാരനായ മകനാണെന്ന് തെറ്റിദ്ധരിച്ച് ഒരു കുടുംബം കടുത്ത അഴുകിയ നിലയിലുള്ള ഒരു മൃതദേഹം സംസ്കരിച്ചു. അവർ അന്തിമകർമ്മങ്ങൾ നടത്തുകയും, പരമ്പരാഗതമായ ശുദ്ധിക്രിയ ചടങ്ങുകൾ പൂർത്തിയാക്കുകയും, ആചാരപരമായ ദുഃഖാചരണം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോഴേക്കും അത് സംഭവിച്ചു; മരിച്ചുവെന്ന് കുടുംബം കരുതിയ ആ മനുഷ്യൻ ജീവനോടെ വീട്ടിൽ തിരിച്ചെത്തി!
സനാതൻ നായിക് എന്ന് തിരിച്ചറിഞ്ഞ ഈ വ്യക്തി, ജൂലൈ 27-ന് സൈക്കിളിൽ വീടുവിട്ടിറങ്ങിയതിന് ശേഷമാണ് കാണാതായത്. കുടുംബം അദ്ദേഹത്തിനായി പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഏകദേശം പത്ത് ദിവസത്തിന് ശേഷം, കുടുംബത്തിന്റെ വീടിന് സമീപമുള്ള ഒരു പാടത്തുനിന്ന് കടുത്ത അഴുകിയ നിലയിൽ പോലീസ് ഒരു മൃതദേഹം കണ്ടെടുത്തു. കുറെയധികം സമയം വെള്ളത്തിൽ കിടന്നതുകൊണ്ടുള്ള അവസ്ഥയിലായിരുന്നു മൃതദേഹം. മൃതദേഹം കണ്ടെത്തിയ വിവരം പോലീസ് സനാതൻ നായിക്കിന്റെ കുടുംബത്തെ അറിയിച്ചു. എന്നാൽ കുടുംബം സ്ഥലത്ത് എത്തുമ്പോഴേക്കും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരുന്നു. തുടർന്ന് മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ കണ്ട് കുടുംബം അത് സനാതന്റേതാണെന്ന് തെറ്റിദ്ധരിച്ചു.
തങ്ങളുടെ മകനെ നഷ്ടപ്പെട്ടു എന്ന് വിശ്വിസിച്ച്, എല്ലാ നിയമനടപടികൾക്കും ശേഷം അവർ മൃതദേഹം ഏറ്റെടുത്ത് സംസ്കാര ചടങ്ങുകളും ആചാരങ്ങളും നടത്തി. എന്നാൽ അതിനുശേഷമാണ് ആ ഞെട്ടിക്കുന്ന വഴിതിരിവ് ഉണ്ടായത്.സനാതൻ നായിക് ജീവനോടെയുണ്ടെന്ന് പോലീസ് കുടുംബത്തെ അറിയിച്ചു. അദ്ദേഹത്തെ കണ്ടെത്തിയ സ്ഥലത്ത് ബന്ധുക്കൾ ഉടൻ തന്നെ എത്തി, അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്ന് കുടുംബവുമായി ഒന്നിപ്പിച്ചു.
വിധവയ്ക്കുള്ള ആചാരങ്ങൾ പോലും അനുഷ്ഠിച്ചുതുടങ്ങിയിരുന്ന അദ്ദേഹത്തിന്റെ ഭാര്യക്ക് ഈ തിരിച്ചുവരവ് വലിയൊരു ആശ്വാസമായി മാറി.സനാതന്റെ അമ്മ മഞ്ജു നായിക് പറയുന്നതനുസരിച്ച്, മകൻ ഏതെങ്കിലും ബന്ധുവിന്റെ വീട്ടിലേക്ക് പോയിരിക്കുമെന്നും ഉടൻ തിരിച്ചെത്തുമെന്നുമാണ് കുടുംബം ആദ്യം കരുതിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തെ കാണാതായതോടെ അവർ അന്വേഷണം ആരംഭിച്ചു.
തുടർന്നാണ് കൃഷിയിടത്തിൽ നിന്ന് തിരിച്ചറിയാത്ത നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയ വിവരം കുടുംബം അറിയുന്നത്. സനാതൻ ധരിച്ചിരുന്ന വസ്ത്രങ്ങളുമായി ആ വസ്ത്രങ്ങൾ സാമ്യമുള്ളതായി തോന്നിയതിനാൽ, അത് അദ്ദേഹമാണെന്ന് കരുതി അവർ സംസ്കാര ചടങ്ങുകളുമായി മുന്നോട്ട് പോവുകയായിരുന്നു.വയലിൽ നിന്ന് കണ്ടെടുത്ത ആ അജ്ഞാത മൃതദേഹം ആരുടേതാണെന്നുള്ളത് ഇപ്പോഴും അവ്യക്തമായി തുടരുന്നു.
എങ്ങനെയാണ് മൃതദേഹം മാറി തിരിച്ചറിഞ്ഞതെന്നോ, മരിച്ചയാൾ ആരാണെന്നോ വ്യക്തമാക്കുന്ന ഔദ്യോഗിക വിശദീകരണങ്ങൾ ഇതുവരെ ലോക്കൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മകൻ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് കുടുംബമെങ്കിലും, അജ്ഞാത മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത ഈ ഞെട്ടിക്കുന്ന സംഭവത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
സനാതൻ നായിക് എന്ന് തിരിച്ചറിഞ്ഞ ഈ വ്യക്തി, ജൂലൈ 27-ന് സൈക്കിളിൽ വീടുവിട്ടിറങ്ങിയതിന് ശേഷമാണ് കാണാതായത്. കുടുംബം അദ്ദേഹത്തിനായി പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഏകദേശം പത്ത് ദിവസത്തിന് ശേഷം, കുടുംബത്തിന്റെ വീടിന് സമീപമുള്ള ഒരു പാടത്തുനിന്ന് കടുത്ത അഴുകിയ നിലയിൽ പോലീസ് ഒരു മൃതദേഹം കണ്ടെടുത്തു. കുറെയധികം സമയം വെള്ളത്തിൽ കിടന്നതുകൊണ്ടുള്ള അവസ്ഥയിലായിരുന്നു മൃതദേഹം. മൃതദേഹം കണ്ടെത്തിയ വിവരം പോലീസ് സനാതൻ നായിക്കിന്റെ കുടുംബത്തെ അറിയിച്ചു. എന്നാൽ കുടുംബം സ്ഥലത്ത് എത്തുമ്പോഴേക്കും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരുന്നു. തുടർന്ന് മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ കണ്ട് കുടുംബം അത് സനാതന്റേതാണെന്ന് തെറ്റിദ്ധരിച്ചു.
തങ്ങളുടെ മകനെ നഷ്ടപ്പെട്ടു എന്ന് വിശ്വിസിച്ച്, എല്ലാ നിയമനടപടികൾക്കും ശേഷം അവർ മൃതദേഹം ഏറ്റെടുത്ത് സംസ്കാര ചടങ്ങുകളും ആചാരങ്ങളും നടത്തി. എന്നാൽ അതിനുശേഷമാണ് ആ ഞെട്ടിക്കുന്ന വഴിതിരിവ് ഉണ്ടായത്.സനാതൻ നായിക് ജീവനോടെയുണ്ടെന്ന് പോലീസ് കുടുംബത്തെ അറിയിച്ചു. അദ്ദേഹത്തെ കണ്ടെത്തിയ സ്ഥലത്ത് ബന്ധുക്കൾ ഉടൻ തന്നെ എത്തി, അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്ന് കുടുംബവുമായി ഒന്നിപ്പിച്ചു.
വിധവയ്ക്കുള്ള ആചാരങ്ങൾ പോലും അനുഷ്ഠിച്ചുതുടങ്ങിയിരുന്ന അദ്ദേഹത്തിന്റെ ഭാര്യക്ക് ഈ തിരിച്ചുവരവ് വലിയൊരു ആശ്വാസമായി മാറി.സനാതന്റെ അമ്മ മഞ്ജു നായിക് പറയുന്നതനുസരിച്ച്, മകൻ ഏതെങ്കിലും ബന്ധുവിന്റെ വീട്ടിലേക്ക് പോയിരിക്കുമെന്നും ഉടൻ തിരിച്ചെത്തുമെന്നുമാണ് കുടുംബം ആദ്യം കരുതിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തെ കാണാതായതോടെ അവർ അന്വേഷണം ആരംഭിച്ചു.
തുടർന്നാണ് കൃഷിയിടത്തിൽ നിന്ന് തിരിച്ചറിയാത്ത നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയ വിവരം കുടുംബം അറിയുന്നത്. സനാതൻ ധരിച്ചിരുന്ന വസ്ത്രങ്ങളുമായി ആ വസ്ത്രങ്ങൾ സാമ്യമുള്ളതായി തോന്നിയതിനാൽ, അത് അദ്ദേഹമാണെന്ന് കരുതി അവർ സംസ്കാര ചടങ്ങുകളുമായി മുന്നോട്ട് പോവുകയായിരുന്നു.വയലിൽ നിന്ന് കണ്ടെടുത്ത ആ അജ്ഞാത മൃതദേഹം ആരുടേതാണെന്നുള്ളത് ഇപ്പോഴും അവ്യക്തമായി തുടരുന്നു.
എങ്ങനെയാണ് മൃതദേഹം മാറി തിരിച്ചറിഞ്ഞതെന്നോ, മരിച്ചയാൾ ആരാണെന്നോ വ്യക്തമാക്കുന്ന ഔദ്യോഗിക വിശദീകരണങ്ങൾ ഇതുവരെ ലോക്കൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മകൻ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് കുടുംബമെങ്കിലും, അജ്ഞാത മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത ഈ ഞെട്ടിക്കുന്ന സംഭവത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.







Comments