
കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്നത് കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. മുൻപ് നടന്ന പരിശോധനകൾ തൃപ്തികരമായിരുന്നില്ലെന്നും കഴിഞ്ഞ ദിവസം നടന്ന പരിശോധന തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ കൂടുതൽ വിശദമായ പരിശോധന ആവശ്യമാണെന്നാണ് കേരളത്തിന്റെ നിലപാട്. സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി തുടർ പരിശോധന നടത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തതായും നിലവിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സുപ്രീംകോടതി നിർദേശപ്രകാരം നടന്ന സമഗ്ര സുരക്ഷാ പരിശോധനയുടെ ഭാഗമായി കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുമായി അഞ്ചംഗ വിദഗ്ധ സമിതി ചർച്ച നടത്തി. ഒരു ദിവസം മാത്രം പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിലെ ആശങ്ക കേരളത്തിന്റെ പ്രതിനിധികളായ ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു.അണക്കെട്ടിന്റെ ഘടനാപരമായ പരിശോധന ഉൾപ്പെടെ കൂടുതൽ വിശദമായ പരിശോധനകൾ നടത്തണമെന്നാണ് കേരളം മുന്നോട്ടുവച്ച ആവശ്യം.
എന്നാൽ കൂടുതൽ വിശദമായ പരിശോധന ആവശ്യമാണെന്നാണ് കേരളത്തിന്റെ നിലപാട്. സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി തുടർ പരിശോധന നടത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തതായും നിലവിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സുപ്രീംകോടതി നിർദേശപ്രകാരം നടന്ന സമഗ്ര സുരക്ഷാ പരിശോധനയുടെ ഭാഗമായി കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുമായി അഞ്ചംഗ വിദഗ്ധ സമിതി ചർച്ച നടത്തി. ഒരു ദിവസം മാത്രം പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിലെ ആശങ്ക കേരളത്തിന്റെ പ്രതിനിധികളായ ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു.അണക്കെട്ടിന്റെ ഘടനാപരമായ പരിശോധന ഉൾപ്പെടെ കൂടുതൽ വിശദമായ പരിശോധനകൾ നടത്തണമെന്നാണ് കേരളം മുന്നോട്ടുവച്ച ആവശ്യം.







Comments