
തിരൂര്‍: സി.പി.എം. പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ തേടി വന്‍ പോലീസ് സന്നാഹവുമായി വന്ന എസ്.ഐ. പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചു കയറി ദളിത് യുവതിയുടെ നെഞ്ചില്‍ റിവോള്‍വര്‍ ചൂണ്ടി വെടിവച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. ബൂട്സിട്ട കാലുകൊണ്ട് യുവതിയുടെ പുറംകാല് ചവിട്ടിയരയ്ക്കുകയും തടയാനെത്തിയ സഹോദരന്റെ ഭാര്യെയ പുറത്തു തൊഴിച്ചുവീഴ്ത്തുകയും ചെയ്തു. പുറത്തൂര്‍ പടിഞ്ഞാറേക്കരയിലാണു സംഭവം.
പടിഞ്ഞാറേക്കര ചുക്കശേരി പുഷ്പ(45)യും സഹോദരപത്നി പുഷ്പലത(38)യുമാണു തിരൂര്‍ എസ്.ഐ. രഞ്ജിത്തിന്റെ ക്രൂരതയ്ക്ക് ഇരകളായത്. പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുഷ്പയുടെ നാലരവയസുള്ള മകന് ആദിലും ഒപ്പമുണ്ട്. സി.പി.എം. പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റ കേസിലായിരുന്നു നാടുവിറപ്പിച്ച് പോലീസ് എത്തിയത്.
വാതില്‍ തുറക്കാനാവശ്യപ്പെട്ടപ്പോള്‍ ഭയംനിമിത്തം പുഷ്പ തുറന്നില്ല. ക്ഷുഭിതരായ പോലീസുകാര്‍ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കടന്നു യുവതികളെ ആക്രമിക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന ഭര്‍ത്താവ് ശശിയെയും സഹോദരപുത്രന്മാരായ സനീഷിനെയും സഖിലിനെയും കസ്റ്റഡിയിലെടുത്തു. അസഭ്യം പറഞ്ഞും അട്ടഹസിച്ചുമെത്തിയ പോലീസിനെ കണ്ട് അയല്‍ക്കാരും ഭയചകിതരായി. പോലീസ് മടങ്ങിപ്പോയശേഷം നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
തീരമേഖലയില്‍ അക്രമം നടന്നാല്‍ കണ്ണില്‍ക്കണ്ട വീടുകളില്‍ പോലീസ് അതിക്രമം നടത്താറുള്ളതു കൊണ്ടാണു വാതില്‍ തുറക്കാത്തതെന്നു പുഷ്പ പറഞ്ഞു. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളാണിവര്‍. സഹോദരന്റെ വീട്ടിലാണു ഭര്‍ത്താവ് ശശിയോടൊപ്പം പുഷ്പ താമസിക്കുന്നത്. എസ്.ഐക്കെതിരേ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നല്കുമെന്നു ബന്ധുക്കള്‍ പറഞ്ഞു. തനിക്കോ ഭര്‍ത്താവിനോ രാഷ്ട്രീയമില്ലെന്നും താന്‍ വോട്ട് പോലും ചെയ്യാറില്ലെന്നും പുഷ്പ പറഞ്ഞു.
സഹോദരപുത്രരില് സനീഷിനെ നേരത്തേ നടന്ന ഒരു സംഘര്‍ഷത്തില്‍ പ്രതി ചേര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ശശിയെ കസ്റ്റഡിയിലെടുത്ത പോലീസ് ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് ശശി രോഗാവസ്ഥയില്‍ കഴിയുകയാണെന്നും അന്നത്തെ സംഭവത്തിനു സാക്ഷ്യംവഹിക്കണ്ടി വന്ന ഭര്‍തൃമാതാവ് മനംനൊന്തു മരിച്ചെന്നും പുഷ്പ പറഞ്ഞു. കസ്റ്റഡിയിലെടുത്തവര്‍ക്ക് പടിഞ്ഞാറെക്കര സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നും യുവതികള്‍ പറഞ്ഞു. കഴിഞ്ഞദിവസം പടിഞ്ഞാറേക്കരയിലാണു സി.പി.എം. പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റത്.
പടിഞ്ഞാറേക്കര ചുക്കശേരി പുഷ്പ(45)യും സഹോദരപത്നി പുഷ്പലത(38)യുമാണു തിരൂര്‍ എസ്.ഐ. രഞ്ജിത്തിന്റെ ക്രൂരതയ്ക്ക് ഇരകളായത്. പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുഷ്പയുടെ നാലരവയസുള്ള മകന് ആദിലും ഒപ്പമുണ്ട്. സി.പി.എം. പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റ കേസിലായിരുന്നു നാടുവിറപ്പിച്ച് പോലീസ് എത്തിയത്.
വാതില്‍ തുറക്കാനാവശ്യപ്പെട്ടപ്പോള്‍ ഭയംനിമിത്തം പുഷ്പ തുറന്നില്ല. ക്ഷുഭിതരായ പോലീസുകാര്‍ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കടന്നു യുവതികളെ ആക്രമിക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന ഭര്‍ത്താവ് ശശിയെയും സഹോദരപുത്രന്മാരായ സനീഷിനെയും സഖിലിനെയും കസ്റ്റഡിയിലെടുത്തു. അസഭ്യം പറഞ്ഞും അട്ടഹസിച്ചുമെത്തിയ പോലീസിനെ കണ്ട് അയല്‍ക്കാരും ഭയചകിതരായി. പോലീസ് മടങ്ങിപ്പോയശേഷം നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
തീരമേഖലയില്‍ അക്രമം നടന്നാല്‍ കണ്ണില്‍ക്കണ്ട വീടുകളില്‍ പോലീസ് അതിക്രമം നടത്താറുള്ളതു കൊണ്ടാണു വാതില്‍ തുറക്കാത്തതെന്നു പുഷ്പ പറഞ്ഞു. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളാണിവര്‍. സഹോദരന്റെ വീട്ടിലാണു ഭര്‍ത്താവ് ശശിയോടൊപ്പം പുഷ്പ താമസിക്കുന്നത്. എസ്.ഐക്കെതിരേ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നല്കുമെന്നു ബന്ധുക്കള്‍ പറഞ്ഞു. തനിക്കോ ഭര്‍ത്താവിനോ രാഷ്ട്രീയമില്ലെന്നും താന്‍ വോട്ട് പോലും ചെയ്യാറില്ലെന്നും പുഷ്പ പറഞ്ഞു.
സഹോദരപുത്രരില് സനീഷിനെ നേരത്തേ നടന്ന ഒരു സംഘര്‍ഷത്തില്‍ പ്രതി ചേര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ശശിയെ കസ്റ്റഡിയിലെടുത്ത പോലീസ് ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് ശശി രോഗാവസ്ഥയില്‍ കഴിയുകയാണെന്നും അന്നത്തെ സംഭവത്തിനു സാക്ഷ്യംവഹിക്കണ്ടി വന്ന ഭര്‍തൃമാതാവ് മനംനൊന്തു മരിച്ചെന്നും പുഷ്പ പറഞ്ഞു. കസ്റ്റഡിയിലെടുത്തവര്‍ക്ക് പടിഞ്ഞാറെക്കര സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നും യുവതികള്‍ പറഞ്ഞു. കഴിഞ്ഞദിവസം പടിഞ്ഞാറേക്കരയിലാണു സി.പി.എം. പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റത്.







Comments