
ചണ്ഡീഗഡ്: പഞ്ചാബ് ഊര്‍ജ്ജമന്ത്രി റാണാ ഗുര്‍ജീത്തിന്റെ മുന്‍ പാചകക്കാരന് അമിത് ബഹാദൂര്‍ തുണിവ്യാപാരത്തിലൂടെ എട്ടു മാസം കൊണ്ട് സമ്പാദിച്ചത് 20 കോടി മുതല്‍ 103 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ 1,026 കോടി രൂപയ്ക്ക് ഖനനലേലം കൊണ്ടത് വിവാദമായതിന് പിന്നാലെയാണ് അടുത്ത പ്രശ്നം. ബഹാദൂര്‍ ഡയറക്ടറായ ആര്‍ജെ ടെക്സ്ഫാബിന്റെ ബാലന്സ്ഷീറ്റിലാണ് ഈ വിവരമുള്ളത്.
2015 ആഗസ്റ്റ് 8 നാണ് ഇയാള്‍ കമ്പനിയുടെ ഡയറക്ടറായത്. 2013 -14 ല്‍ വെറും 3.9 കോടി നേടിയ കമ്പനി 2014-15 ല്‍ 20.38 കോടിയും ഇത് ബഹാദൂര്‍ ഡയറക്ടറായതിന് പിന്നാലെ 2015-16 ല്‍ 103.81 കോടിയും നേടിയതായിട്ടാണ് കാണിച്ചിരിക്കുന്നത്. ബഹാദൂര്‍ കമ്പനിയില്‍ ചേര്‍ന്ന 2014-15 വര്‍ഷത്തില്‍ ലാഭം 14,503 ആയിരുന്നു. എന്നാല്‍ അതിന് ശേഷം നികുതി ഉള്‍പ്പെടെയുള്ളവ ഒഴിച്ചുള്ള ലാഭം 4.39 ലക്ഷമാകുകയും ചെയ്തു. ഈ കാലത്താണ് കമ്പനി അതിന്റെ ഏറ്റവും വലിയ ചെലവ് കണ്ടതും. സാധനസാമഗ്രികള്‍ പായ്ക്ക് ചെയ്യുന്നത് ഉള്‍പ്പെടെ 67 ലക്ഷമായി.
ഗുര്‍ജീത്തിന്റെ പഞ്ചസാര മില്ലിലെ പണിക്കാരനായിരുന്ന ബഹാദൂറാണ് ആറ് ലക്ഷം വാര്‍ഷിക വരുമാനമുള്ള ഖനന കരാര്‍ 50 കോടി രൂപയ്ക്ക് നേടിയവരില്‍ ഒരാള്‍. ഇയാളുടെ ആദായ നികുതി വിവരത്തില്‍ 2015-16 ലെ ശമ്പളം 92,679 ആയിരുന്നെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. 2017 ഏപ്രില്‍ വരെ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 4,840 രൂപയും. ഈ ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് 26.5 കോടി മിനിമം വേണ്ട ഖനന കരാര്‍ ലേലം കൊണ്ടത്. ആദ്യ ഗഡുവായി 13.5 കോടി അടയ്ക്കുകയും ചെയ്തു. ബഹാദൂറിനെ ബിനാമിയാക്കി ഗുര്‍ജീത് സിംഗ് കളിക്കുകയാണെന്നാണ് പ്രതിപക്ഷമായ എഎപിയും എസ്എഡിയും ബിജെപിയും ആരോപിക്കുന്നത്.
ഇതില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒരു ഹരിയാന-പഞ്ചാബ് ഹൈക്കോടതി റിട്ടയേഡ് ജഡ്ജി. ജസ്റ്റീസ് ജെഎസ് നാരംഗ. എന്നിവരാണ് അന്വേഷണം നടത്തുക. ആര് ജെ ടെക്സ്ഫാബിന്റെ ബാലന്‍സ് ഷീറ്റില്‍ 1.12 കോടി ഊര്ജ്ജമന്ത്രിക്ക് വായ്പ കൊടുത്തതായി കാണിച്ചിട്ടുണ്ട്. 75 ലക്ഷം വീതം ഗുര്‍ജീതിന്റെ മക്കളായ റാണ ഇന്ദറിനും റാണ രഞ്ജിത് സിംഗിനും കൊടുത്തതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.






