
ലണ്ടന്‍: ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ബംഗ്ലാ കടുവകള്‍ അടിച്ചു തകര്‍ക്കുമ്പോള്‍ കേദര്‍ ജാദവിനെ രംഗത്തിറക്കാന്‍ ആവശ്യപ്പെട്ടത് ആര് എന്ന ചോദ്യം.മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണിയുടെ വീക്ഷണമാണു ജയത്തിന് അടിസ്ഥാനമായതെന്ന് യുവതാരം കേദാര്‍ ജാദവ്.
കേദര്‍ ജാദവ് ബംഗ്ലാദേശിനെതിരേ നടന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍
ബംഗ്ലാ ഓപ്പണര്‍ തമീം ഇഖ്ബാലും (70) മുഷ്ഫികര്‍ റഹിമും (60) അടിച്ചു കസറിക്കൊണ്ടിരിക്കുമ്പോഴാണു ധോണി നായകന് വിരാട് കോഹ്ലിയോട് ജാദവിനെ പന്തേല്‍പ്പിക്കാന്‍ നിര്‍ദേശിക്കുന്നത്. തമീമും റഹിമും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 123 റണ്ണിന്റെ കൂട്ടുകെട്ട് നേടി നില്‍ക്കേയാണ് പാര്‍ട്ട് ടൈം ഓഫ് സ്പിന്നറായ ജാദവ് പന്തെറിഞ്ഞത്.
സ്റ്റാര്‍ സ്പിന്നര്‍ ആര്. അശ്വിന്, രവീന്ദ്ര ജഡേജ എന്നിവരെ മാറിമാറി പരീക്ഷിച്ചു പരിക്ഷീണനായ ശേഷമാണു കോഹ്ലി ജാദവിനെ അപ്രതീക്ഷിതമായി എറിയാന്‍ വിളിച്ചത്. തുടക്കത്തില്‍ ഭുവനേശ്വര്‍ ഏല്പിച്ച ഇരട്ടപ്രഹരത്തില്‍നിന്ന് ബംാദേശ് കരകയറിയത് തമീമിന്റെയും റഹീമിന്റെയും ബാറ്റിങ് പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു. ഇരുവരെയും പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിയത് ജാദവായിരുന്നു.
ജാദവില്‍നിന്ന് ആത്മവിശ്വാസം ആര്‍ജിച്ച് ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നതോടെയാണ് ബംാദേശ് ഇന്നിങ്സ് 264ല്‍ ഒതുങ്ങിയത്. ജാദവിന്റെ പന്തിന്റെ ഗതിയും വേഗവും മനസിലാക്കാതെ അതിര്‍ത്തി കടത്താനുള്ള തമീമിന്റെ തോന്നല്‍ തകര്‍ച്ചയ്ക്കുള്ള വഴിയായി. ജാദവിന്റെ പന്ത് കുത്തിത്തിരിഞ്ഞ് തമീമിന്റെ വിക്കറ്റെടുത്തു.
ജാദവിനെ അടിച്ചു പറത്താന്‍ ശ്രമിച്ച റഹിമിനെ കോഹ്ലി തന്നെ പിടികൂടി. തമീമും റഹീമും നിരുത്തരവാദപരമായി പുറത്തായതിനെ നായകന് മഷ്റാഫെ മുര്‍ത്താസ മത്സരത്തിനു ശേഷം കുറ്റപ്പെടുത്തിയിരുന്നു




