
കണ്ണൂര്‍: വ്യാജവിവാഹ രേഖകളുണ്ടാക്കി സഹകരണ വകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ സ്വത്തു തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അഡ്വ: കെ.വി. െശെലജയും ഭര്‍ത്താവ് കൃഷ്ണകുമാറും എല്ലാം ആസൂത്രം ചെയ്തത് സിനിമയെ വെല്ലുന്ന തിരക്കഥയില്‍ രീതിയില്‍. ബാലകൃഷ്ണന്റെ മരണശേഷം അതീവ രഹസ്യമായി ബന്ധുക്കളെന്ന് വിശ്വസിപ്പിച്ച് മൃതദേഹം ആശുപത്രിയില്‍ നിന്നും ഏറ്റു വാങ്ങിയതും പിന്നീട് ആരുമറിയാതെ സംസ്ക്കരിച്ചതുമായിരുന്നു ഇവര്‍ക്ക് തിരിച്ചടിയായി മാറിയത്.
2011 സെപ്റ്റംബര്‍ 11 നായിരുന്നു പി.ബാലകൃഷ്ണന്റെ മരണം. നാലു പതിറ്റാണ്ടായി തിരുവനന്തപുരത്ത് താമസമാക്കിയ അദ്ദേഹത്തെ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവരും വഴി കൊടുങ്ങല്ലൂരില്‍ വച്ച് മരിക്കുകയായിരുന്നു. എന്നാല്‍, ഒപ്പമുണ്ടായിരുന്ന െശെലജയും ഭര്‍ത്താവും ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം സംസ്കരിച്ചു. അസ്വാഭാവികത തോന്നിയ നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ച് കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് അന്വേഷണം നടത്തുകയുമായിരുന്നു. ഇതിലൂടെ പുറത്ത് വന്നതാകട്ടെ ആരേയും ഞെട്ടിക്കുന്ന വന്‍ തട്ടിപ്പിന്റെ കഥയും.
മൂത്ത സഹോദരി കെ.വി. ജാനകിയെ ബാലകൃഷ്ണന് വിവാഹം ചെയ്തതായി വ്യാജരേഖയുണ്ടാക്കുകയും സ്വത്തുക്കള്‍ അവരുടെ പേരിലാക്കി ദാനാധാരം എന്നപേരില്‍ 300 കോടിയിലേറെ വിലമതിക്കുന്ന സ്വത്തുക്കള്‍ െശെലജ സ്വന്തം പേരിലാക്കുകയുമായിരുന്നു. നാട്ടിലുള്ള സഹോദരനില്‍ നിന്നാണ് െശെലജയും ഭര്‍ത്താവും ബാലകൃഷ്ണന് അവിവാഹിതനാണെന്നും അദ്ദേഹത്തിന്റെ പേരിലുള്ള ഭാരിച്ച സ്വത്തും െകെകാര്യം ചെയ്യാന്‍ ആളിെല്ലന്നും മനസിലാക്കുന്നത്. പിന്നീട് 72 കാരിയായ മൂത്ത സഹോദരി ജാനകിയെ മറയാക്കി സ്വത്ത് തട്ടിയെടുക്കാന്‍ വലിയ ഗൂഢാലോചനയാണ് നടത്തിയത്. തളിപ്പറമ്പിലും പരിസരങ്ങളിലും തിരുവനന്തപുരത്തുമായി കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളുടെ ഉടമയായിരുന്നു ബാലകൃഷ്ണന്. നാട്ടിലുള്ള ഒരു സഹോദരനായ രമേശനാണ് സ്വത്ത് നോക്കിനടത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ സഹോദരിമാര്‍ കേരളത്തിന് പുറത്തായിരുന്നു താമസിച്ചിരുന്നത്.
ബാലകൃഷ്ണന്റെയും മറ്റൊരു സഹോദരന് കുഞ്ഞിരാമന്റെയും പേരില്‍ 12 ഏക്കര്‍ ഭൂമിയുണ്ട്. പാരമ്പര്യമായി ലഭിച്ചതാണിത്. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനായ കുഞ്ഞിരാമന് വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചു. നാട്ടില്‍ത്തന്നെയുള്ള സഹോദരനായ രമേശന് ഈ സ്ഥലം കല്ലുവെട്ടാന്‍ പാട്ടത്തിന് നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായപ്പോള്‍ കേസ് കൊടുക്കാനായി പയ്യന്നൂരിലെ ഒരു വക്കീലിന്റെ ഓഫീസിലെത്തി. അവിടെ വച്ചാണ് െശെലജ തട്ടിപ്പിനുള്ള ആസൂത്രണം ആരംഭിക്കുന്നത്.
ഇതേ വക്കീലിന്റെ ഓഫീസില്‍ത്തന്നെ പ്രാക്ടീസ് ചെയ്യുകയായിരുന്നു െശെലജ. പരാതിക്കാരനെ പരിചയപ്പെട്ട ഇവര്‍ രേഖകളെല്ലാം സംഘടിപ്പിച്ച് കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും മനസിലാക്കി. തുടര്‍ന്ന് തിരുവനന്തപുരത്ത് ചെന്ന് ബാലകൃഷ്ണനെ പരിചയപ്പെട്ടതിന് പിന്നാലെ സ്ഥലത്തിന്റെ നിജസ്ഥിതി മനസിലാക്കി ഏതാനും മരങ്ങള്‍ മുറിച്ചെടുക്കാന്‍ അനുമതി നേടുകയും ചെയ്തു. 2011 സെപ്റ്റംബറില്‍ ബാലകൃഷ്ണന് അസുഖബാധിതനായപ്പോള്‍ ഇവര്‍ വീണ്ടും തലസ്ഥാനത്തെത്തി.
അവശനിലയിലായ അദ്ദേഹത്തില്‍നിന്ന് മരണത്തിന് മുമ്പ് സ്വത്തുക്കള്‍ എഴുതിവാങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഇരുവരും അദ്ദേഹത്തെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെത്തിച്ചു. ഇതിന് പിന്നാലെയായിരുന്നു മരണം. ബാലകൃഷ്ണന്റെ മൃതദേഹം ബന്ധുക്കളാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയതും ഇവരായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വ്യക്തമല്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, പരിശോധനാ റിപ്പോര്‍ട്ട് കിട്ടുംവരെ കേസ് നീട്ടിക്കൊണ്ടുപോകാതെ സ്വാഭാവിക മരണമായി റിപ്പോര്‍ട്ട് തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.






