
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ സാക്ഷികളായി പ്രോസിക്യൂഷന് അവതരിപ്പിച്ചതു കാവ്യയുടെ ഡ്രൈവറെയും പോലീസുകാരനെയും. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പ്രതിഭാഗത്തിന്റെ മാരത്തണ്‍ വാദം ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി കേസ് വിധി പറയാന്‍ മാറ്റി. ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന് നായര്‍ കോടതിയെ അറിയിച്ചു. ദിലീപിന്റെ ക്വട്ടേഷന്‍ സംബന്ധിച്ചും പുതിയ സാക്ഷികളുടെ മൊഴികളും അടങ്ങുന്ന തെളിവുകള്‍ മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന് ഇന്നലെ കോടതിയില്‍ ഹാജരാക്കി.
ദിലീപിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ബി. രാമന്‍പിള്ളയുടെ വാദങ്ങളെ ഭേദിച്ചാണ് ഭാര്യയുടെ ഡ്രൈവറെത്തന്നെ പ്രോസിക്യൂഷന് ഹാജരാക്കിയത്. ഇതു കൂടാതെ കൂടുതല്‍ തെളിവുകളും പോലീസ് ഹാജരാക്കി. കാക്കനാട് ജയിലിലെ പോലീസുകാരന്, തൃശൂര്‍ രാമവര്‍മ്മ €ബിലെ ഗൂഢാലോചനയെപ്പറ്റി മൊഴി നല്കിയ വാസുദേവന്‍ എന്നിവരെയും സാക്ഷികളാക്കിയിട്ടുണ്ട്. ഈ പോലീസുകാരന്റെ ഫോണില്‍നിന്നാണ് കാവ്യയുടെ അമ്മയുടെ കാക്കനാടുള്ള ഓണ്‍െലെണ്‍ വസ്ത്രശാലയായ ലക്ഷ്യയില്‍ വിളിച്ച് സുനി പണം ആവശ്യപ്പെട്ടത്. സുനിയുമായുള്ള ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്താണു ഡി.ജി.പിക്കു നല്‍കിയതെന്നും പ്രോസിക്യൂഷന് വാദിച്ചു.
ലക്ഷ്യയുടെ വിസിറ്റിങ് കാര്‍ഡ് അറസ്റ്റിലാകുന്ന സമയത്ത് സുനി സോക്സിനുള്ളില്‍ തിരുകിവച്ചിരുന്നുവെന്നും പോലീസ് €ബ്ബില്വച്ചു പാറാവുകാരനായ അനീഷ് എന്ന പോലീസുകാരനു വിസിറ്റിങ് കാര്‍ഡ് െകെമാറുകയായിരുന്നുവെന്നും പ്രോസിക്യൂഷന് വാദിച്ചു. ദിലീപാണു തന്നെക്കൊണ്ടു ചെയ്യിച്ചതെന്ന് അനീഷിനോടു സുനി പറഞ്ഞു. താന്‍ ഈ സംഭാഷണമെല്ലാം റെക്കോഡ് ചെയ്തു നല്‍കിയിട്ടുണ്ടെന്നു പോലീസുകാരന് മൊഴി നല്‍കിയിട്ടുണ്ട്. കാര്‍ഡിലെ നമ്പറില്‍ അനീഷ് ലക്ഷ്യയിലേക്കു വിളിച്ചെങ്കിലും കിട്ടിയില്ല. സുനി കത്തെഴുതുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങളും പ്രോസിക്യൂഷന് ഹാജരാക്കി. എന്നാല്‍, ഈ കത്തല്ല അയച്ചതെന്നു പ്രതിഭാഗം വാദിച്ചു. നേരത്തെ പോലീസ് തന്നെ മര്‍ദ്ദിച്ചെന്നു കാട്ടി അയച്ച കത്തിന്റെ ഭാഷയും ഘടനയുമല്ല ദിലീപിന് അയച്ച കത്തിലുള്ളത്. ഗുഢാലോചനയുടെ ഭാഗമായി പുറത്തുനിന്നു തയാറാക്കിയ കത്താണു ദിലീപിന് അയച്ചത്.
കഴിഞ്ഞ ജാമ്യാപേക്ഷയില്‍ പറയാതിരുന്ന കാര്യങ്ങളാണു ഇപ്പോള്‍ പറയുന്നത്. ഇതു കെട്ടിച്ചമച്ച കഥയാണ്. കാവ്യയുടെ ഡ്രൈവര്‍ എന്നു പറയുന്ന മനു ഒരു ദിവസത്തേക്കുമാത്രം പകരം വന്നയാളാണ്. അയാളെപ്പറ്റി മറ്റൊരറിവുമില്ലെന്നും പോലീസ് വ്യാജസാക്ഷികളെയാണു നിരത്തിയതെന്നും പ്രതിഭാഗം ആരോപിച്ചു. കാരവാനിലെ ഗൂഢാലോചന ദിലീപിന്റെ താരപരിവേഷത്തില്‍ അസാധ്യമാണെന്നായിരുന്നു രാമന്‍പിള്ളയുടെ വാദം. ദിലീപിന്റ െകെയില്‍നിന്നു പണം തട്ടാനാണു സുനി ശ്രമിച്ചത്. അതിന്റെ തെളിവാണു തവണകളായി പണം ആവശ്യപ്പെട്ടത്. ഒരു ക്രിമിനലിന്റെ കത്ത് മുഖ്യതെളിവായി എടുക്കരുതെന്നും അങ്ങനെ ചെയ്താല്‍ ആരെയും കുടുക്കാന്‍ സാധിക്കുമെന്നും പ്രതിഭാഗം വാദിച്ചു. ഒരു നടന്റെ മുറിയില്‍ ഡ്രൈവറെത്തി ഗുഢാലോചന നടത്തിയെന്നു പറയുന്നത് സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല.
അന്ന് എല്ലാ താരങ്ങളും അബാദ് പ്ലാസ എന്ന ഹോട്ടലില്‍ ഉണ്ടായിരുന്നു. രണ്ടു പേരുടെയും മൊെബെല്‍ ടവര്‍ ലൊക്കേഷന്‍ ഒന്നായിരുന്നു എന്നതൊഴിച്ചാല്‍ ദിലീപിനെതിരേ മറ്റൊരു തെളിവും അന്വേഷണസംഘത്തിന്റെ പക്കലില്ല. തൃശൂരിലെ ജോയ് പാലസ് ഹോട്ടലിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഗൂഢാലോചന നടത്തിയെന്നതാണു മറ്റൊരു കണ്ടെത്തല്‍. ഇതെല്ലാം കെട്ടിച്ചമച്ച തെളിവുകളാണ്. അപ്പുണ്ണിയെ വിളിച്ച് സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ ഡി.ജി.പിയെ വിവരമറിയിച്ചിരുന്നു. ഒന്നരക്കോടി രൂപ പ്രതിഫലം ലഭിക്കുമായിരുന്നെങ്കില്‍ പ്രതി അപ്പോള്‍ തന്നെ കൃത്യം നിര്‍വഹിക്കുമായിരുന്നു. നാലു വര്‍ഷം െവെകിപ്പിക്കുമായിരുന്നോ എന്ന സംശയവും പ്രതിഭാഗം ഉന്നയിച്ചു.
കള്ളന്മാര് ഉണ്ടാക്കിയ തിരക്കഥയ്ക്കു പിന്നാലെയാണ് പോലീസ് പോകുന്നത്. എറണാകുളത്ത് സ്വന്തമായി സ്ഥാപനം ഉള്ളപ്പോള്‍ ഭാര്യാമാതാവിന്റെ കടയില്‍ ദൃശ്യങ്ങള്‍ ഏല്‍പ്പിക്കാന്‍ ദിലീപ് ആവശ്യപ്പെടുമോയെന്നും അഭിഭാഷകന് ചോദിച്ചു. സുനിയുടെ കുമ്പസാരമല്ലാതെ പോലീസിന്റെ പക്കല്‍ മറ്റൊരു തെളിവുമില്ല. ജോയ് പാലസിന്റെ പാര്‍ക്കിങ് ഏരിയയില്‍ സുനിക്ക് പതിനായിരം രൂപ അഡ്വാന്‍സ് നല്കിയെന്നതും വിശ്വസിക്കാനാകില്ല. സിനിമാതാരമായതിനാല്‍ പുറത്തിറങ്ങിയാല്‍ ജനം വളയും. അവിടെ വച്ച് ആരും കാണാതെ എങ്ങനെ പണം െകെമാറുമെന്നും ദിലീപിന്റെ അഭിഭാഷകന് ചോദിച്ചു. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെ ഖണ്ഡിക്കാന്‍ 20 കാര്യങ്ങളാണ് അഡ്വ. രാമന്‍പിള്ള ഉന്നയിച്ചത്.
ദിലീപ് കിങ് ലയര്‍ ആണെന്നും ഏറ്റവും മികച്ച ക്രിമിനലിനെതന്നെ ലക്ഷ്യം നിറവേറ്റാന്‍ ഏല്‍പ്പിച്ചുവെന്നും പ്രോസിക്യൂഷനും വാദിച്ചു.
എല്ലാ തെളിവുകളും പ്രോസിക്യൂഷന് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. തൃശൂരിലെ ടെന്നീസ് €ബ്ബിലെ ജീവനക്കാര്‍ സുനിയെയും ദിലീപിനെയും ഒന്നിച്ചു കണ്ടെന്നു മൊഴി നല്‍കിയിട്ടുണ്ട്. മൊെബെലും സിം കാര്‍ഡും നശിപ്പിച്ചെന്നു പ്രതി പറഞ്ഞെങ്കിലും അക്കാര്യം അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇതു കണ്ടെടുക്കേണ്ടതുണ്ട്. സിനിമാരംഗത്ത് വന്‍സ്വാധീനമുള്ള ആളാണ് ദിലീപെന്നും പ്രോസിക്യൂഷന് വാദിച്ചു.






