
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെ ബന്ധിപ്പിക്കുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് കേസിൽ അന്വേഷണം നടന്നതെന്നും തെളിവില്ലാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങൾ മനസ്സിലാകാത്തത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാത്രമാണെന്നും ചെന്നിത്തല വിമർശിച്ചു. മുൻ മുഖ്യമന്ത്രി എന്തുകൊണ്ടാണ് കേസ് സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് വിട്ടുനൽകാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ശ്രീജിത്തിനെതിരെ ഒരു കേസും നിലനിന്നിരുന്നില്ലെന്നും അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിജിപിയായി നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി പ്രളയബാധിത മേഖലകൾ സന്ദർശിച്ചിരുന്നുവെന്നും മുൻ മുഖ്യമന്ത്രിയും താനും ഹെലികോപ്റ്ററിൽ സന്ദർശനം നടത്തിയപ്പോൾ പോലും അദ്ദേഹം ഒരിടത്തും താഴെയിറങ്ങിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. അതിശക്തമായ മഴയ്ക്കിടെ സ്ഥലത്തെത്താതിരുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാനായിരുന്നുവെന്നും, അതേസമയം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായി അവലോകന യോഗങ്ങൾ നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ശ്രീജിത്തിനെതിരെ ഒരു കേസും നിലനിന്നിരുന്നില്ലെന്നും അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിജിപിയായി നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി പ്രളയബാധിത മേഖലകൾ സന്ദർശിച്ചിരുന്നുവെന്നും മുൻ മുഖ്യമന്ത്രിയും താനും ഹെലികോപ്റ്ററിൽ സന്ദർശനം നടത്തിയപ്പോൾ പോലും അദ്ദേഹം ഒരിടത്തും താഴെയിറങ്ങിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. അതിശക്തമായ മഴയ്ക്കിടെ സ്ഥലത്തെത്താതിരുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാനായിരുന്നുവെന്നും, അതേസമയം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായി അവലോകന യോഗങ്ങൾ നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







Comments