
ഗോള്‍ഡ്കോസ്റ്റ്: വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം ഉയര്‍ത്തിയത് മണിപ്പൂരിന്റെ റാണി മീരാഭായ് ചാനുവാണ്. ഗോള്ഡ്കോസ്റ്റില് നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യ ദിനത്തിലാണ് ഭാരോദ്വഹന വിഭാഗത്തില്‍ ചാനു ആദ്യ സ്വര്‍ണ്ണം ഉയര്‍ത്തിയത്.
സ്നാച്ച്, ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് അതിനൊപ്പം ആകെ ഉയര്‍ത്തിയ ഭാരത്തിലും ഈ മണിപ്പൂരി പവര്‍ഹൗസിന്റെ ശക്തി ലോകം കോമണ്‍വെല്‍ത്ത് വേദിയില്‍ കണ്ടു. സ്നാച്ചില്‍ 86 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോയും ഉയര്‍ത്തി ആകെ 196 കിലോഗ്രാം ഉയര്‍ത്തിയാണ് ഗെയിംസ് റെക്കോര്‍ഡ് മറികടന്ന് മീരാഭായ് ചാനു സുവര്‍ണ്ണ നിമിഷം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. പുരുഷ വിഭാഗത്തില്‍ ഗുജറാത്തിന്റെ താരം പി ഗുരുരാജ വെള്ളി നേടിയും ത്രിവര്‍ണ്ണ പതാകയുടെ അഭിമാനത്തില്‍ വെള്ളിത്തിളക്കം പാകി.
മെഡല്‍ തിളക്കം കാണുന്ന ആരാധകരും,അധികൃതരും പക്ഷെ ഒന്നറിയാതെ പോകരുത്. അധികൃതരില്‍ നിന്ന് കടുത്ത അവഗണനകള്‍ നേരിട്ടാണ് ഇന്ത്യയ്ക്കായി ഈ താരങ്ങള്‍ വാശിയോടെ കളത്തിലിറങ്ങിയത്. വേദനയോ, ശരീരത്തില്‍ നേരിടുന്ന ചില പ്രശ്നങ്ങളോ പരിഹരിക്കാന്‍ ഇവരുടെ ഫിസിയോ ഒപ്പമില്ലാതെയാണ് താരങ്ങള്‍ ഗെയിംസ് വേദിയില്‍ എത്തിയിരിക്കുന്നത്. ഫിസിയോയെ കൂടെകൊണ്ടുപോകാന്‍ താരങ്ങള്‍ക്ക് അനുവാദം കിട്ടിയിരുന്നില്ല. ഈ മത്സരത്തിനു എത്തുന്നതിനു മുമ്പ് തനിക്ക് മതിയായ പരിശോധനയോ ചികിത്സയോ ലഭിച്ചില്ലെന്ന് ചാനു പറയുന്നു. ഈ ആവശ്യം അധികൃതര്‍ക്കു മുന്നില്‍ വെച്ചതാണെങ്കിലും അനുവാദം ലഭിച്ചില്ല. താരങ്ങള്‍ തമ്മില്‍ പരസ്പരം സഹായിക്കുകയാണെന്നും ചെറു ചിരിയോടെ മീരാഭായ് പറഞ്ഞു നിര്‍ത്തി.
ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇന്ത്യന്‍ ചീഫ് വിക്രം സിസോദിയ തയാറായില്ല. എന്നാല്‍ ഇന്ത്യന്‍ വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷന് നല്കുന്ന അന്തിമ പട്ടിക അനുസരിച്ചാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തീരുമാനം കൈക്കൊള്ളുന്നതെന്ന് ഐഒഎ സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത വ്യക്തമാക്കി. ഇതു വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷന്റെ ഭാഗത്തു നിന്നു വന്ന വീഴ്ച ആണെന്നും മെഹ്ത കൂട്ടിച്ചേര്‍ത്തു. അതേസമയം, അത്ലറ്റുകളുടെ എണ്ണത്തിന്റെ 33 ശതമാനത്തില്‍ കൂടുതല്‍ ഒഫിഷ്യല്‍സ് പാടില്ലെന്ന് കായികമന്ത്രാലയത്തിന്റെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പല താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനെ കൂടെ കൂട്ടാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.
സ്നാച്ച്, ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് അതിനൊപ്പം ആകെ ഉയര്‍ത്തിയ ഭാരത്തിലും ഈ മണിപ്പൂരി പവര്‍ഹൗസിന്റെ ശക്തി ലോകം കോമണ്‍വെല്‍ത്ത് വേദിയില്‍ കണ്ടു. സ്നാച്ചില്‍ 86 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോയും ഉയര്‍ത്തി ആകെ 196 കിലോഗ്രാം ഉയര്‍ത്തിയാണ് ഗെയിംസ് റെക്കോര്‍ഡ് മറികടന്ന് മീരാഭായ് ചാനു സുവര്‍ണ്ണ നിമിഷം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. പുരുഷ വിഭാഗത്തില്‍ ഗുജറാത്തിന്റെ താരം പി ഗുരുരാജ വെള്ളി നേടിയും ത്രിവര്‍ണ്ണ പതാകയുടെ അഭിമാനത്തില്‍ വെള്ളിത്തിളക്കം പാകി.
മെഡല്‍ തിളക്കം കാണുന്ന ആരാധകരും,അധികൃതരും പക്ഷെ ഒന്നറിയാതെ പോകരുത്. അധികൃതരില്‍ നിന്ന് കടുത്ത അവഗണനകള്‍ നേരിട്ടാണ് ഇന്ത്യയ്ക്കായി ഈ താരങ്ങള്‍ വാശിയോടെ കളത്തിലിറങ്ങിയത്. വേദനയോ, ശരീരത്തില്‍ നേരിടുന്ന ചില പ്രശ്നങ്ങളോ പരിഹരിക്കാന്‍ ഇവരുടെ ഫിസിയോ ഒപ്പമില്ലാതെയാണ് താരങ്ങള്‍ ഗെയിംസ് വേദിയില്‍ എത്തിയിരിക്കുന്നത്. ഫിസിയോയെ കൂടെകൊണ്ടുപോകാന്‍ താരങ്ങള്‍ക്ക് അനുവാദം കിട്ടിയിരുന്നില്ല. ഈ മത്സരത്തിനു എത്തുന്നതിനു മുമ്പ് തനിക്ക് മതിയായ പരിശോധനയോ ചികിത്സയോ ലഭിച്ചില്ലെന്ന് ചാനു പറയുന്നു. ഈ ആവശ്യം അധികൃതര്‍ക്കു മുന്നില്‍ വെച്ചതാണെങ്കിലും അനുവാദം ലഭിച്ചില്ല. താരങ്ങള്‍ തമ്മില്‍ പരസ്പരം സഹായിക്കുകയാണെന്നും ചെറു ചിരിയോടെ മീരാഭായ് പറഞ്ഞു നിര്‍ത്തി.
ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇന്ത്യന്‍ ചീഫ് വിക്രം സിസോദിയ തയാറായില്ല. എന്നാല്‍ ഇന്ത്യന്‍ വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷന് നല്കുന്ന അന്തിമ പട്ടിക അനുസരിച്ചാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തീരുമാനം കൈക്കൊള്ളുന്നതെന്ന് ഐഒഎ സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത വ്യക്തമാക്കി. ഇതു വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷന്റെ ഭാഗത്തു നിന്നു വന്ന വീഴ്ച ആണെന്നും മെഹ്ത കൂട്ടിച്ചേര്‍ത്തു. അതേസമയം, അത്ലറ്റുകളുടെ എണ്ണത്തിന്റെ 33 ശതമാനത്തില്‍ കൂടുതല്‍ ഒഫിഷ്യല്‍സ് പാടില്ലെന്ന് കായികമന്ത്രാലയത്തിന്റെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പല താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനെ കൂടെ കൂട്ടാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.





Comments