
കൊല്‍ക്കത്ത: ഗാള്‍ഹിക പീഡനം ആരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ രംഗത്തുവന്ന ഭാര്യ ഹസിന് ജഹാന് ജീവനാംശം ആവശ്യപ്പെട്ട് കോടതിയില്‍. പ്രതിമാസം പത്തു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അലിപോര്‍ കോടതിയില്‍ ഹസിന് ജഹാന് ഹര്‍ജി നല്‍കിയിരിക്കുന്നത്.
രൂപയ്ക്കു പുറമെ മകളെ തനിക്ക് വിട്ടുനല്‍കണമെന്നും ജാദവ്പൂര്‍ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് പുറത്താക്കരുതെന്ന് തനിക്കു വേണ്ട സുരക്ഷ നല്‍കണമെന്നും ഹസിന് ജഹാന് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2005 ലെ ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ വകുപ്പിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അലിപോര്‍ കോടതിയിലെ തേഡ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് കേസ് പരിഗണിക്കുന്നത്. നോട്ടീസ് കിട്ടിക്കഴിഞ്ഞ് 15 ദിവസത്തിനുള്ളില്‍ എതിര്‍കക്ഷികള്‍ തങ്ങളുടെ വാദം വ്യക്തമാക്കണമെന്നാണ് നിബന്ധന.
ഷമി കോടികളാണ് സമ്പാദിക്കുന്നതെന്നും അതുകൊണ്ട് തന്നെ പണം സംബന്ധിച്ച് അയാള്‍ക്കൊരു പ്രശ്നവും ഉണ്ടാകില്ലെന്നുമാണ് ഹസിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞിരിക്കുന്നത്്. ഗാള്‍ഹിക പീഡനത്തിലെ പല വകുപ്പുകളില്‍പ്പെടുത്തിയാണ് ജഹാന്റെ പരാതിയില്‍ ഷമിക്കെതിരെയും കുടുംബത്തിനെതിരെയും കേസെടുത്തിരിക്കുന്നത്. വര്‍ഷം 100 കോടി രൂപയോളം നേടുന്ന താരമാണ് ഷമി. അതിനാല്‍ മാസം 10 ലക്ഷമെന്നത് നല്കാന് അദേഹത്തിനു വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ലായെന്നും. ഏഴു ലക്ഷം രൂപ ജഹാനും മൂന്ന് ലക്ഷം രൂപ മകള്‍ക്കും നല്‍കണമെന്നും. യാദവ്പൂരിലെ അപ്പാര്‍ട്ടുമെന്റില്‍ നിന്നും പുറത്താക്കാന്‍ പാടില്ല. മകളുടെയും ഭാര്യയുടെയും അവകാശം നഷ്ടപ്പെടുത്തരുതെന്നും ഹസിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കും. ഷമി, അമ്മ അഞ്ജുമാന്‍ അരേ ബീഗം, സഹോദരി സബീന്‍ അഞ്ജും, സഹോദരന് മുഹമ്മദ് ഹസീബ് അഹമ്മദ്, ഇയാളുടെ ്ഭാര്യ ഷമ പര്‍വീണ്‍ എന്നിവര്‍ക്കെതിരെ ചൊവ്വാഴ്ച രാവിലെയാണ് ജഹാന് ഹര്‍ജി ഫയല്‍ ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് എട്ടിനായിരുന്നു ഇവര്‍ക്കെതിരെ ജഹാന് പോലീസില്‍ പരാതി നല്‍കിയത്. ഐപിഎല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായ ഷമി ഇപ്പോള്‍ ടീമിനൊപ്പമാണ്.