
കണ്ണൂര്‍: അവിഹിത ബന്ധങ്ങള്‍ക്ക് തടസ്സം ഒഴിവാക്കാന്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സൗമ്യ മകളെ കൊലപ്പെടുത്തിയത് പഴങ്കഞ്ഞിയില്‍ വിഷം ചേര്‍ത്ത്. തലേദിവസത്തെ ചോറില്‍ വെള്ളമൊഴിച്ച് വിഷം കലക്കി അമ്മ തന്നെ മകള്‍ക്ക് വാരിക്കൊടുക്കുകയായിരുന്നെന്ന് സൗമ്യ പോലീസിനോട് പറഞ്ഞു. നാടിനെ മുഴുവന്‍ ആശങ്കയില്‍ നിര്‍ത്തിയ കൊലപാതകം നടത്തിയതെങ്ങിനെയെന്ന് വ്യക്തമാക്കിയപ്പോള്‍ സൗമ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ കയ്യില്‍ പിടിച്ചു കരഞ്ഞു.
മകളില്ലാതിരിക്കുന്നതായിരുന്നു നല്ലത് എന്ന് തോന്നിപ്പോയല്ലേ എന്ന ചോദ്യത്തിന് മുന്നിലാണ് സൗമ്യ തകര്‍ന്നു പോയത്. പലരുമായും ബന്ധമുണ്ടായിരുന്നു. പണം കിട്ടിയതിനാല്‍ വേശ്യാവൃത്തിയില്‍ പെട്ടുപോയി. ഇതില്‍ ഒരിക്കല്‍ മാത്രം ഒരാള്‍ തന്നെ കാണാനായി വീട്ടില്‍ വന്നിരുന്നു. അയാളുമായി ബന്ധപ്പെടുന്നത് മകള്‍ കാണാനിടയായി. അവള് അമ്മയോട് പറഞ്ഞു. അമ്മ നാട്ടുകാരോടു മുഴുവന്‍ പ്രചരിപ്പിച്ചു. ഇതാണ് മകളെയും അമ്മയേയും കൊല്ലാന്‍ കാരണമായത്.
രാത്രിയിലെ ചോറ് ബാക്കി വന്നാല്‍ അതാണ് പകലും കഴിക്കാറ്. മകള്‍ക്കും അതായിരുന്നു നല്‍കിയത്. കൊലപാതകത്തിനായി രണ്ടു പായ്ക്കറ്റ് എലിവിഷം വാങ്ങിയിരുന്നു. ഇവയില്‍ ഒന്നാണ് മകള്‍ക്ക് കൊടുത്തത്. ആഹാരം കഴിച്ച ശേഷം മകള്‍ക്ക് ഛര്ദ്ദിവന്നപ്പോള് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. അവിടെ വെച്ചായിരുന്നു മകള്‍ ഐശ്വര്യ മരിച്ചത്. ഈ മരണത്തില്‍ ആരും സംശയിക്കുന്നതായി തോന്നിയില്ല. തുടര്‍ന്നാണ് മാതാവിനെ കൊല്ലാന്‍ തീരുമാനിച്ചത്.
തന്റെ അവിഹിത ബന്ധങ്ങള്‍ക്ക് എതിരു നില്‍ക്കുകയും ശാസിക്കുകയും ചെയ്തതാണ് മാതാവിനോട് എതിര്‍പ്പ് തോന്നാന്‍ കാരണമായത്. തന്റെ വഴിവിട്ട ജീവിതം അമ്മ നാട്ടുകാരോടെല്ലാം ചെന്ന് പറഞ്ഞതും പക തോന്നാന്‍ കാരണമായി. തുടര്‍ന്ന് മീന്കറിയിലായിരുന്നു അമ്മയ്ക്ക് വിഷം ചേര്‍ത്ത് നല്‍കിയത്. ഛര്‍ദ്ദി വന്നപ്പോള്‍ തലശ്ശേരിലെ ആശുപത്രിയിലും പിന്നീട് അവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്കും കൊണ്ടുപോയി. അവിടെ വെച്ച് അമ്മയും മരിച്ചതോടെയാണ് പിതാവിനെയും ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. പിതാവിന് ചൂടുള്ള രസത്തിലും എലിവിഷം കലക്കി നല്കി. രണ്ടു ഗ്ളാസ്സ് വെള്ളം കുടിച്ചു. മൂന്നാമത്തെ ഗ്ളാസ്സ് വെള്ളം കുടിച്ചതോടെയാണ് സൗമ്യ കൂറ്റം ഏറ്റുപറയാന്‍ തയ്യാറായത്.






