
കൊച്ചി: എന്‍ജിനീയറാകാനായിരുന്നു ഇസ്ലാം ഹുെസെന്റെ ആഗ്രഹം. സ്വപ്നങ്ങളിലേക്കുള്ള യാത്രക്കിടയിലാണ് ഒറ്റ ദിവസംകൊണ്ട് അപ്രതീക്ഷിതമായി യെമന്‍ സ്വദേശി ഇസ്ലാം ഹുെസെന്റെ ജീവിതം കീഴ്മേല്‍ മറിഞ്ഞത്. പൂര്‍ണ ആരോഗ്യവാനായിരുന്ന ആ യുവാവിന്റെ ഇരുെകെകളും ഒരു ബോംബ് സ്ഫോടനത്തില്‍ നഷ്ടമായി.
രണ്ടു കണ്ണുകളെയും ഇരുട്ടുമൂടി. കാലുകളും മുറിച്ചുനീക്കണമെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി...പ്രതീക്ഷയുടെ െകെത്തിരിവെട്ടം തേടി ഇസ്ലാം യെമനില്‍നിന്ന് ഇന്ത്യയിലെത്തി. അമൃത ആശുപത്രിയിലെ ചികിത്സയിലൂടെ ഒരു കണ്ണിലെ ഇരുള് നീങ്ങിയപ്പോള്‍ അവന് ആദ്യം കണ്ടത് അമ്മയുടെ നനവു പടര്‍ന്ന മുഖം...മധ്യയെമനിലെ പുരാതന ഗ്രാമമായ ടൈസിസിനു സമീപം താമസിക്കുന്ന അഹമ്മദ് മുഹമ്മദിന്റെയും ദിക്ര ഹുെസെന്റെയും ആറു മക്കളില്ല്പമൂന്നാമനാണ് 22 വയസുകാരനായ ഇസ്ലാം ഹുസൈന്.
ഇവിടെ തീവ്രവാദികള്‍ തമ്മിലുള്ളല്പയുദ്ധവും ബോംബ് വര്‍ഷവും നിത്യസംഭവം. 11-ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഹുസൈന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സുഹൃത്തിനൊപ്പം വീട്ടില്‍നിന്നു കടയിലേക്കു നടന്നു പോകുമ്പോഴാണ് അപ്രതീക്ഷിതമായി ബോംബ് സ്ഫോടനമുണ്ടാകുന്നത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ പെട്ടെന്നു തന്നെ ആശുപത്രിയിലാക്കിയെങ്കിലും രണ്ടു കണ്ണുകളും കൈകളും നഷ്ടമായിരുന്നു.
തുടര്‍ന്ന് ഈജിപ്തിലെ ഒരു ആശുപത്രിയിലേക്കു മാറ്റി. അണുബാധ ബാധിച്ച രണ്ടു കൈകളും മുട്ടിനു താഴെ മുറിച്ചുനീക്കി. പിന്നീട് ഹുസൈന്റെ കൂട്ടുകാരന്റെ നിര്‍ദേശപ്രകാരമാണ് ചികിത്സ ഇന്ത്യയിലേക്കു മാറ്റിയത്. ജയ്പൂരിലെ പ്രശസ്തമായ ആശുപത്രിയില്‍ ഏഴു ശസ്ത്രക്രിയകളിലൂടെയാണ് ഗുരുതരമായി പരുക്കേറ്റ രണ്ടു കാലുകളും പുനര്‍നിര്‍മിച്ചെടുത്തത്. തുടര്‍ന്ന് കൈപ്പത്തി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനാണു കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഹാന്‍ഡ് ട്രാന്സ്പ്ലാന്റ്ല്പമെഡിക്കല് വിഭാഗത്തില്‍ എത്തിയത്.
കണ്ണിനു കാഴ്ചയില്ലാതെ െകെപ്പത്തി മാറ്റിവയ്ക്കുന്നതിലെ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ ഡോക്ടര്‍മാര്‍ മാതാപിതാക്കളെ പറഞ്ഞുമനസിലാക്കി. തുടര്‍ന്ന് ആദ്യം കണ്ണിന്റെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. വലതു കണ്ണ് ശരിയാക്കാന്‍ സാധിക്കാത്തവിധം പൂര്‍ണമായി തകര്‍ന്നിരുന്നു. ബോംബ് ആക്രമണത്തില്‍ ചിന്നിച്ചിതറിയ നിലയിലായിരുന്ന ഇടതുകണ്ണ് പുനര്‍നിര്‍മിച്ച് കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റ് നടത്തി. ഒരു ദിവസം കഴിഞ്ഞ് കണ്ണു തുറന്നപ്പോള്‍ ഇസ്ലാം ഹുസൈന് മുന്നിലുണ്ടായിരുന്ന അമ്മയെ വ്യക്തമായി കണ്ടു.
ഇടതുകണ്ണിന്റെ കാഴ്ച 90 ശതമാനം തിരിച്ചുകിട്ടിയതായി ഒഫ്ത്താല്‍മോളജി വിഭാഗത്തിലെ ഡോ: അനില്‍ രാധാകൃഷ്ണന് പറഞ്ഞു. കൈകള്‍ മാറ്റിവയ്ക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികയില്‍ ഹുെസെന്റെ പേരും നല്‍കിയിട്ടുണ്ടെന്ന് ഒഫ്താല്‍മോളജി വിഭാഗം മേധാവി ഡോ: ഗോപാല്‍ എസ്. പിള്ളപറഞ്ഞു. തുടര്‍പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി അടുത്ത രണ്ടുവര്‍ഷമെങ്കിലും കൊച്ചിയിലുണ്ടാവുമെന്ന് ഇസ്ലാം ഹുെസെന്റെ പിതാവും യെമനിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകനുമായ അഹമ്മദ് പറഞ്ഞു. ഡോ: ജിമ്മി മാത്യുവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.






