
കൊച്ചി : ജസ്റ്റിസ് കമാല്‍പാഷയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ. ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ജസ്റ്റിസ് ശ്രീ കമാല്‍പാഷയുടെ രണ്ട് അഭിമുഖങ്ങള്‍ കുത്തിയിരുന്ന് കാണുകയുണ്ടായി. ഇവനൊക്കെ റിട്ടയര്‍മെന്റ് ആകുമ്പോഴാണല്ലോ വിപ്ലവം വരുന്നതെന്നും ഒരു സിസ്റ്റത്തിന്റെ ഭാഗാമായി ദീര്‍ഘകാലം നിന്ന ഇയാള്‍ ഇപ്പോള്‍ ഈ പറയുന്ന കൊള്ളരുതായ്മകള്‍ക്ക് കൂട്ടു നിന്ന ശേഷം ഇറങ്ങാന്‍ നേരം, ഇറങ്ങിയ ശേഷം ഒരു മഹാത്മാഗാന്ധി ചമയലാണെന്നും സംഗീത ലക്ഷ്മണ തന്റെ ഫേസ്ബുക്ക് പേജിലൂടെ വിമര്‍ശിച്ചു.
'ഹൈക്കോടതി എന്റെ തറവാട് സ്വത്തൊന്നുമല്ലെന്നും എന്നാല്‍, മനസ്സുകൊണ്ട് ഹൈക്കോടതി എനിക്ക് ഭര്തൃഗ്യഹമാണ്. മൈ മാട്രിമോണിയല്‍ ഹോം' എന്നും സംഗീത ലക്ഷ്മണ കുറിക്കുന്നു.
ഈ പറയുന്ന "കമാൽപാഷ" syndrome ഇല്ലാത്ത ജഡ്ജിമാരുടെ മിടുക്കും അറിവും അധ്വാനവും സാമൂഹ്യപ്രതിബദ്ധതയും എല്ലാം കാണുന്നത് അവർ ദിവസേനയെന്നവണ്ണം പുറപ്പെടുവിക്കുന്ന ഉത്തരവുകളിലൂടെയും വിധികളിലുടെയുമാണ്. യാതൊരു പ്രത്യേകതയും മേൻമയും എടുത്ത് പറയാനില്ലാത്ത കമാൽ പാഷ എന്ന മുൻ ജഡ്ജിയെ ഇത്രയേറെ പുകഴ്ത്തുന്നവരുടെ, ചുമന്നുകൊണ്ട് നടക്കുന്നവരുടെ താത്പര്യങ്ങൾ മറ്റെന്തോ ആവാനാണ് സാധ്യത. ജ.കമാൽപാഷയുടെ താൽപത്യം മാധ്യമശ്രദ്ധയും കുറച്ച് കൈയ്യടിയും മാത്രം. അത് ലഭ്യമാവുന്നതിനുള്ള ആയുസ്സ് അടുത്ത ഒരാഴ്ച കൂടി മാത്രം. അതു കഴിയുബോൾ ഈ വാങ്ക് വിളിക്കുന്നവരും ശങ്ക് ഊതുന്നവരുമെങ്കിലും കാണുമോ ആവോ... കിരീടവും ചെങ്കോലുമില്ലാത്ത രാജാവിന് സേവകരോ? എന്ന് പറയുന്ന പോസ്റ്റില്‍ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജ.ചലമേശ്വറിൻറെ കേരളാ വേർഷൻ മാത്രമാണ് ജ.കമാൽപാഷയെന്നും കൂട്ടിച്ചേര്‍ക്കുന്നു.






