
ചെങ്ങന്നൂര്‍: ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കി സമ്പൂര്‍ണ്ണമായി മേല്‍ക്കോയ്മ പിടിച്ചെടുത്ത എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ വന്‍ വിജയം നേടിയപ്പോള്‍ സജി ചെറിയാന് നടത്തിയത് മധുരമായ പകരം വീട്ടല്‍. പത്തു വര്‍ഷം മുമ്പ് പിസി വിഷ്ണുനാഥിനോട് 5000 വോട്ടിന് പരാജയപ്പെട്ട സജിചെറിയാന് ഇത്തവണ 20,000 വോട്ടിന്റെ ഭുരിപക്ഷം നേടി തിരിച്ചു വന്നു. മണ്ഡലം ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു.
ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ റെക്കോഡിട്ടാണ് സജി ചെറിയാന് വിജയം നേടിയത്. 15000 കടന്നപ്പോള്‍ തന്നെ 1985 ല്‍ ജയിച്ചു കയറിയ മാമ്മന്‍ ഐപ് കുറിച്ച കൂറ്റന്‍ വിജയം സജി ചെറിയാന് പിടിച്ചെടുത്തു. യുഡിഎഫ് മേല്‍ക്കോയ്മയുള്ള മേഖലകളില്‍ പോലും വന്‍ വിജയം നേടാന്‍ കഴിഞ്ഞു എന്നുള്ളതാണ് സജി ചെറിയാന്റെ വിജയം. കഴിഞ്ഞ തവണ മത്സരിച്ച അന്തരിച്ച കെ കെ രാമചന്ദ്രന് നായര്‍ നേടിയ 7000 ത്തിനേക്കാള്‍ മൂന്ന് മടങ്ങ് കൂടുതല്‍ ഭൂരിപക്ഷം നേടാനുമായി. ആദ്യ തവണ മത്സരിച്ചപ്പോള്‍ പിസി വിഷ്ണുനാഥിനോട് 5321 വോട്ടുകള്‍ക്കാണ് തോറ്റത്. എന്നാല്‍ ഇത്തവണ നാലുമടങ്ങ് ഭൂരിപക്ഷമാണ് നേടിയത്.
പത്തു പഞ്ചായത്തുകളിലും നഗരസഭയിലും എല്‍ഡിഎഫ് നേട്ടമുണ്ടാക്കി. ജന്മനാടായ മുളക്കുഴയില്‍ 3,637 വോട്ടിന്റെ ഭൂരിപക്ഷമാണ് സജി ചെറിയാന് കിട്ടിയത്. യുഡിഎഫ് പശ്്ചാത്തലമുള്ള മാന്നാറും പാണ്ടനാടും എല്‍ഡിഎഫിനൊപ്പം നിന്നു. 2629 വോട്ടിന്റെ ഭൂരിപക്ഷം മാന്നാറ് കിട്ടിയപ്പോള്‍ പാണ്ടനാട്ട് 548 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. ബിജെപി ആഭിമുഖ്യമുള്ള കേരളാകോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന് വണ്ടൂരില്‍ 10 വോട്ടുകളുടെ ഭൂരിപക്ഷമാണ് കിട്ടിയത്. ഇവിടെ യുഡിഎഫ് മൂന്നാമതായി.
കോണ്‍ഗ്രസിന് ശക്തമായ മേല്‍ക്കൈയുള്ള ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ 753 വോട്ടുകളുടെ ഭൂരിപക്ഷാേണ് കിട്ടിയത്. ആലയില്‍ 866, പുലിയൂരില്‍ 637 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. അതേസമയം ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്മണി എന്നിവിടങ്ങള്‍ സജി ചെറിയാന് നല്‍കിയത് രണ്ടായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. ബുധനൂരില്‍ 2,646, ചെന്നിത്തലയില്‍ 2353, ചെറിയനാട്ട് 2485, വെണ്മണിയില് നിന്നും 3203 എന്നതുമായിരുന്നു സജി ചെറിയാന് മറ്റ് പഞ്ചായത്തുകളില്‍ നിന്നും കിട്ടിയ ഭൂരിപക്ഷം.






