
കൊച്ചി: ആറുവര്‍ഷം മുമ്പു കോതമംഗലത്തു യുവതിയെ കൊലപ്പെടുത്തിയതു തന്റെ കൂടെ മൂവാറ്റുപുഴ സബ്ജയിലില്‍ കഴിഞ്ഞയാളാണെന്നു പുറത്തിറങ്ങിയ പ്രതിയുടെ വെളിപ്പെടുത്തല്‍. മാതിരപ്പിള്ളിയില്‍ വിളയാല്‍ ഷോജിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതു ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടയാളാണെന്ന നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതു കോലഞ്ചേരി സ്വദേശി അജിനാണ്.
മറ്റൊരു ക്വട്ടേഷന്‍ കേസില്‍ ജയിലില്‍ കഴിഞ്ഞപ്പോഴാണ് കൂടെ താമസിച്ച പ്രതിയില്‍നിന്നു വിവരം ലഭിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുമ്പോഴാണു കേസില്‍ വഴിത്തിരിവാകുന്ന വിവരം ലഭിച്ചിരിക്കുന്നത്. പെരുമ്പാവൂരിലെ ജിഷാക്കേസുമായും പ്രതിക്കു ബന്ധമുണ്ടെന്നുമാണു വിവരം. തന്റെ ജീവനു ഭീഷണിയുണ്ടെന്നും തെളിവുകള്‍ അഭിഭാഷകനെ ഏല്‍പ്പിച്ചതായും അജിന് വ്യക്തമാക്കിയിട്ടുണ്ട്. മുമ്പും ഈ പ്രതിക്കൊപ്പം താമസിച്ചിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞു.
2012 ഓഗസ്റ്റ് എട്ടിനു രാവിലെ 10.45 നാണ് സ്വന്തം വീട്ടില്‍ ഷോജിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അടക്കമുള്ളവരെ ദിവസങ്ങളോളം ചോദ്യം ചെയ്തെങ്കിലും പ്രതിയെക്കുറിച്ചു ലോക്കല്‍ പോലീസിനു സൂചന ലഭിച്ചില്ല. പിന്നീട് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കോതമംഗലത്ത് പൊറോട്ടയുണ്ടാക്കുന്ന കേന്ദ്രത്തിലായിരുന്നു പ്രതി താമസിച്ചതെന്നാണ് അജിന് വെളിപ്പെടുത്തിയത്.
ഇയാള്‍ക്ക് ക്വട്ടേഷനായിരുന്നു പണി. മൂര്‍ച്ചയേറിയ തിളങ്ങുന്ന കത്തി ഇയാള്‍ െകെയില്‍ കൊണ്ടുനടക്കുമായിരുന്നു. പൊറോട്ടയുണ്ടാക്കാനുള്ള െമെദയിലായിരുന്നു കത്തി ഒളിപ്പിച്ചിരുന്നത്. കോതമംഗലം റവന്യൂ ടവറിലായിരുന്നു ഇയാള്‍ക്കൊപ്പം മുമ്പു കഴിഞ്ഞിരുന്നത്. പിന്നീട് തെറ്റിപ്പിരിഞ്ഞു.
പണം പലിശയ്ക്കു കൊടുക്കുന്നതായിരുന്നു പ്രതിയുടെ പ്രധാനജോലി. ഇതിനായി ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിച്ചിരുന്നു. െബെക്ക് അടക്കമുള്ള വാഹനങ്ങള്‍ സംഘം ഉപയോഗിച്ചിരുന്നു. അതില്‍ ഒരു ചുവന്ന െബെക്കുമുണ്ടായിരുന്നു. ഈ െബെക്കിന്റെ സാന്നിധ്യം ക്രൈംബ്രാഞ്ച് ഒരു വേളയില്‍ പുറത്തുവിട്ടിരുന്നു. ഉടമയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനായില്ല. ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ മൊഴിയായി നല്കാന് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്നും അജിന് പറഞ്ഞു.
വട്ടിപ്പലിശ സംഘത്തില്‍പ്പെട്ടവരാണു കൊലനടത്തിയതെന്ന് അന്വേഷണസംഘത്തിനു നേരത്തേ വിവരം കിട്ടിയിരുന്നു. എന്നാല്‍, കൊലപാതകത്തിന്റെ രീതി പരിശോധിച്ച സംഘം, ഇതര സംസ്ഥാനത്തൊഴിലാളികെളയാണു സംശയിച്ചത്. ഈ നിഗമനത്തില്‍ ഒഡീഷയിലും ബംഗാളിലും അന്വേഷണം നടത്തിയിരുന്നു. കൊലപാതക വിവരം പുറത്തുവന്നതോടെ വീട്ടില്‍ ഇരച്ചുകയറിയവരുടെ ഇടപെടലുകള്‍ മൂലം തെളിവുകള്‍ നശിച്ചതാണു പോലീസിനു കേസില്‍ വിനയായത്.






