
കൊച്ചി: കേരളത്തെ ഏറെ ഞെട്ടിച്ച മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവ്അഭിമന്യൂ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി മുഹമ്മദ് പുറത്തുവന്നത് എസ്ഡിപിഐ സംസ്ഥാന നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ. കൃത്യത്തില്‍ നേരിട്ടു ബന്ധമുള്ള മുഹമ്മദായിരുന്നു സംഭവത്തിന്റെ മുഖ്യ ആസൂത്രകനും സംഘാടകനും. മഹാരാജാസ് കോളേജ് ക്യാമ്പ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റായ മുഹമ്മദ് എസ്ഡിപിഐ യുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ആലപ്പുഴയിലെ നേതാവ് കൂടിയാണ്. ഈ ബന്ധമായിരുന്നു അക്രമികളെ ക്യാമ്പസില്‍ എത്തിക്കാനും കൊലപാതകത്തിലേക്ക് നയിക്കാനും കാരണമായത്.
എസ്എഫ്ഐ യുമായുള്ള ശത്രുതയെ തുടര്‍ന്ന് അക്രമികളെ ക്യാമ്പസിലേക്ക് ഇയാള്‍ വിളിച്ചു വരുത്തിയെന്ന് പോലീസ് കണ്ടെത്തി. അഭിമന്യു വധക്കേസില്‍ ഇതുവരെ പിടിയിലാവരില്‍ ഏറിയ പങ്കും എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും നേതാക്കളും ആണ്. എസ്ഡിപിഐ സംസ്ഥാന നേതാക്കളെ കഴിഞ്ഞ ദിവസം അഞ്ചു മണിക്കൂറിലേറെ പോലീസ് ചോദ്യം ചെയ്തിരുന്നു. പോലീസിന്റെ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ പ്രതികളെ സംരക്ഷിച്ചു നിര്‍ത്തുന്നത് സംഘടന ഒഴിവാക്കിയതിനെ തുടര്‍ന്നാണ് പ്രതി പിടിയിലായതെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു.
പ്രധാന പ്രതി ഇപ്പോള്‍ പിടിയിലായതും സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്തതും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊലപാതകശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ എസ്ഡിപിഐ കേന്ദ്രങ്ങളുടെ സഹായം ലഭിച്ചുവെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നത് എസ്ഡിപിഐ അവസാനിപ്പിക്കണമെന്ന് ഉന്നത നേതാക്കള്‍ക്ക് മേല്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പ്രതികളെ രക്ഷപ്പെടുത്താനും ഒളിവില്‍ കഴിയാനുമായി എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സഹായം നല്‍കിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് വ്യാപക റെയിഡും അറസ്റ്റും നടത്തിയത്.
കൊലപാതകത്തിന് ശേഷം കണ്ണൂരേക്കും അവിടെ നിന്ന് ഗോവയിലേക്കുമായിരുന്നു പ്രധാന പ്രതി രക്ഷപ്പെട്ടത്. കേരളകര്‍ണാടക അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി കേരളത്തിലെത്താന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് മുഹമ്മദിനെ കേരളകര്‍ണാടക അതിര്‍ത്തിയില്‍ വെച്ച് പോലീസ് പിടികൂടുന്നത്. പ്രധാന പ്രതി ഉള്‍പ്പടേയുള്ളവര്‍ ആലപ്പുഴ ജില്ലയില്‍ നിന്ന് ഉള്ളവരായിരുന്നതിനാല്‍ ജില്ല കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. കൊലപാതകത്തിലും പ്രതികളെ സംരക്ഷിക്കുന്നതിനും പങ്കുവഹിച്ചെന്ന് സംശയിക്കുന്ന 80 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഭിമന്യു കൊല്ലപ്പെട്ട് 16 ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യപ്രതി മുഹമ്മദ് പിടിയിലായത്.
ജില്ലാ നേതാക്കളും ജില്ലാ നേതാക്കള്‍ അടക്കുമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എംകെ മനോജ് കുമാര്‍, നറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്തലി എന്നിവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് പോലീസ് സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. വീട്ടില്‍ പരിശോധന ഇവര്‍ എത്തിയ വാഹനങ്ങളുടെ െ്രെഡവര്‍മാരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയില്‍ എടുത്ത എസ്ഡിപിഐ സംസ്ഥാന നേതാക്കളെ അഞ്ച് മണിക്കൂറിലേറെയായിരുന്നു പോലീസ് ചോദ്യം ചെയ്തത്.
കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ടെന്ന്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഇന്നലെ അറിയിച്ചതും സംഘടനമേല്‍ക്ക് സമ്മര്‍ദ്ദം ശക്തമാക്കി. ഇത്തരത്തില്‍ എസ്ഡിപിഐക്കെതിരെ സര്‍ക്കാര്‍ കുരുക്ക് മുറുക്കുകയായിരുന്നു. തീവ്രവാദികളുടെ സംഘം കേസിലൂടെ എസ്ഡിപിഐ തീവ്രവാദികളുടെ സംഘമാണെന്ന് തെളിയിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഗുരുതരമായ വകുപ്പുകള്‍ ഇത് വഴി ഇവര്‍ക്കെതിരെ ചുമത്തുകയും ചെയ്യാം. പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പോലീസ് ഉറപ്പിച്ചിരുന്നു.






