
തിരുവനന്തപുരം: പ്രതിരോധനടപടികള്‍ സ്വീകരിച്ചിട്ടും പ്രളയാനന്തരം എലിപ്പനി മരണങ്ങള് വര്‍ധിച്ചതിനു പിന്നില്‍ തീവ്രസ്വഭാവമാറ്റം വന്ന ബാക്ടീരിയകളെന്നു പ്രാഥമികനിഗമനം. ഈ പ്രതിഭാസത്തെപ്പറ്റി പഠിക്കാന്‍ ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) വിദഗ്ധര്‍ കേരളത്തിലെത്തും. മുമ്പ് എലിപ്പനി ബാധിച്ചാല്‍ 8-10 ദിവസങ്ങള്‍ കൊണ്ടാണു രോഗം ഗുരുതരമായിരുന്നത്. എന്നാല്‍, ഇപ്പോള്‍ നാലുദിവസത്തിനകം ജീവനെടുക്കുന്ന തരത്തിലുള്ള എലിപ്പനിയാണു പടരുന്നത്.
രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഒരാഴ്ചയ്ക്കകം എടുക്കുന്ന രക്ത സാമ്പിളില്നിന്നേ എലിപ്പനി കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിയൂ. ഇപ്പോള്‍ പടരുന്ന എലിപ്പനി ബാക്ടീരിയ വളരെപ്പെട്ടെന്ന് ആന്തരാവയവങ്ങളെ ബാധിക്കുന്നു. നിലവില്‍ 20% വരെ മരണസാധ്യതയുള്ള രോഗമായി എലിപ്പനി മാറി. കേരളത്തില്‍ എലിപ്പനി ഭീഷണിയായി മാറിയത് 1993 മുതലാണ്. എന്നാല്‍, മരണനിരക്ക് കൂടുന്നതിനാല്‍ ഇപ്പോഴാണു ഗൗരവപഠനത്തിനു വിധേയമാക്കുന്നത്.
പ്രളയബാധിതപ്രദേശങ്ങളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്) ദിവസങ്ങളായി പഠനം നടത്തുകയാണെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് മംഗളത്തോടു പറഞ്ഞു. എലിപ്പനി ബാക്ടീരിയകള്‍ക്കു കൈവന്ന തീവ്രസ്വഭാവമാറ്റത്തെപ്പറ്റി തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, കോഴിക്കോട് മെഡിക്കല്‍ കോളജ്, മണിപ്പാല്‍ െവെറോളജി ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലും പഠനം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണു ഡബ്ല്യു.എച്ച്.ഒ. വിദഗ്ധരും കേരളത്തിലെത്തി പഠനത്തിനൊരുങ്ങുന്നത്. പ്രളയബാധിതപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാകും പഠനം. എന്നാല്‍, ഇതുസംബന്ധിച്ചു സംസ്ഥാനസര്‍ക്കാരിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
പ്രളയശേഷം ആദ്യദിവസങ്ങളില്‍ ശുചീകരണത്തിന് ഇറങ്ങിയവര്‍ക്കു വ്യക്തമായ മുന്‍കരുതല്‍ നിര്‍ദേശം ലഭിച്ചിരുന്നില്ല. പ്രതിരോധചികിത്സയും െവെകി. പ്രതിരോധമരുന്നായ ഡോക്സിെസെക്ലിന് കഴിക്കണമെന്ന അറിയിപ്പ് ആദ്യദിവസങ്ങളില്‍ ജനം കാര്യമായെടുക്കാതിരുന്നതും രോഗം പടരാന്‍ കാരണമായി.
രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഒരാഴ്ചയ്ക്കകം എടുക്കുന്ന രക്ത സാമ്പിളില്നിന്നേ എലിപ്പനി കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിയൂ. ഇപ്പോള്‍ പടരുന്ന എലിപ്പനി ബാക്ടീരിയ വളരെപ്പെട്ടെന്ന് ആന്തരാവയവങ്ങളെ ബാധിക്കുന്നു. നിലവില്‍ 20% വരെ മരണസാധ്യതയുള്ള രോഗമായി എലിപ്പനി മാറി. കേരളത്തില്‍ എലിപ്പനി ഭീഷണിയായി മാറിയത് 1993 മുതലാണ്. എന്നാല്‍, മരണനിരക്ക് കൂടുന്നതിനാല്‍ ഇപ്പോഴാണു ഗൗരവപഠനത്തിനു വിധേയമാക്കുന്നത്.
പ്രളയബാധിതപ്രദേശങ്ങളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്) ദിവസങ്ങളായി പഠനം നടത്തുകയാണെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് മംഗളത്തോടു പറഞ്ഞു. എലിപ്പനി ബാക്ടീരിയകള്‍ക്കു കൈവന്ന തീവ്രസ്വഭാവമാറ്റത്തെപ്പറ്റി തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, കോഴിക്കോട് മെഡിക്കല്‍ കോളജ്, മണിപ്പാല്‍ െവെറോളജി ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലും പഠനം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണു ഡബ്ല്യു.എച്ച്.ഒ. വിദഗ്ധരും കേരളത്തിലെത്തി പഠനത്തിനൊരുങ്ങുന്നത്. പ്രളയബാധിതപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാകും പഠനം. എന്നാല്‍, ഇതുസംബന്ധിച്ചു സംസ്ഥാനസര്‍ക്കാരിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
പ്രളയശേഷം ആദ്യദിവസങ്ങളില്‍ ശുചീകരണത്തിന് ഇറങ്ങിയവര്‍ക്കു വ്യക്തമായ മുന്‍കരുതല്‍ നിര്‍ദേശം ലഭിച്ചിരുന്നില്ല. പ്രതിരോധചികിത്സയും െവെകി. പ്രതിരോധമരുന്നായ ഡോക്സിെസെക്ലിന് കഴിക്കണമെന്ന അറിയിപ്പ് ആദ്യദിവസങ്ങളില്‍ ജനം കാര്യമായെടുക്കാതിരുന്നതും രോഗം പടരാന്‍ കാരണമായി.







Comments