
ന്യൂഡല്‍ഹി: പാകിസ്താനിലെ ജെയ്ഷെ ഇ മുഹമ്മദ് തീവ്രവാദി ഗ്രൂപ്പിന്റെ ബലാക്കോട്ടേ ആസ്ഥാനത്ത് നടത്തിയ ആക്രമണം സംബന്ധിച്ച വാദങ്ങളും പ്രതിവാദങ്ങളും ചൂടുപിടിച്ചിരിക്കെ ഇവിടെ 263 തീവ്രവാദികള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വിവിധ തീവ്രവാദി ഗ്രൂപ്പുകളില്‍ പരിശീലനം നേടാനും നല്കാനുമായി 263 പേര് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ദേശീയമാധ്യമമാണ്.
തീവ്രവാദികളുടെ പരിശീലന ക്യാമ്പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു എന്നും വ്യോമാക്രമണം നടക്കുന്നതിന് അഞ്ചു ദിവസം മുമ്പ് വരെ ഇവിടെ തീവ്രവാദികള്‍ ഉണ്ടായിരുന്നു എന്നും ടൈംസ് നൗവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം നടക്കുന്നത് അഞ്ചു ദിവസം മുമ്പ് വരെ ബലാക്കോട്ടേയില്‍ 263 തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ഫെബ്രുവരി 14 ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിന് പിന്നാലെ ബലാക്കോട്ടെയിലെ സൗകര്യങ്ങള്‍ മുതലാക്കി പരിശീലനം നല്കാന് 18 കമാന്റര്‍മാര്‍ ഉണ്ടായിരുന്നു. 83 പുതിയതായി എത്തിയ തീവ്രവാദികള്‍ പരിശീലന ക്യാമ്പില്‍ ഉണ്ടായിരുന്നു. ഇതിനൊപ്പം പരിശീലനം നേടിയിരുന്ന മറ്റൊരു 91 ഭീകരരും ഫിദായീനായി പരിശീലനം നല്കാന് തെരഞ്ഞെടുക്കപ്പെട്ട 25 പേരും ഉണ്ടായിരുന്നു.
ബലാക്കോട്ടേയിലെ തീവ്രവാദി ക്യാമ്പില്‍ നാലു മിസൈലുകളാണ് മിറാഷ് 2000 യുദ്ധ വിമാനങ്ങള്‍ ഇട്ടത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രതികാരമായി ഇന്ത്യന്‍ വ്യോമസേന ബലാക്കോട്ടേയില്‍ നടത്തിയ ആക്രമണം വലിയ വിവാദമായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രവര്‍ത്തനത്തെ സംശയിച്ച് വാര്‍ത്ത പുറത്തു വിടുകയും ഇന്ത്യയിലെ പ്രതിപക്ഷം അതേറ്റെടുക്കുകയും ചെയ്തിരുന്നു. മരങ്ങളാണോ വ്യോമാക്രമണത്തില്‍ നശിപ്പിച്ചത് എന്നായിരുന്നു പ്രതിപക്ഷം ഇതിനെതിരേ ഉയര്‍ത്തിവിട്ട പ്രതിക്ഷേധം.






