
ന്യൂഡല്‍ഹി: ജലന്ധര്‍ രൂപതയിലെ ഫാ. ആന്റണി മാടശേരിയില്നിന്ന് പണം തട്ടിയെടുത്ത സംഭവത്തില്‍ പിടിയിലായ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ എത്തിയത് സംഭവം വിവാദമായ സാഹചര്യത്തില്‍ പണം ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ച് കേസ് പിന്‍വലിപ്പിക്കുക ലക്ഷ്യമിട്ട്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ രാജ്പ്രീത് സിംഗിനെയും ജോഗീന്ദര്‍ സിംഗിനെയും കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരും പല സംസ്ഥാനങ്ങളിലും ഒളിവില്‍ പാര്‍ത്ത ശേഷമായിരുന്നു കൊച്ചിയില്‍ എത്തിയത്.
കേരളാപോലീസിന്റെ സഹായത്തോടെ ഐജി പികെ സിന്‍ഹ നയിച്ച ടീമാണ് ഇവരെ കണ്ടെത്തിയത്. അനധികൃത പണത്തിന്റെ ഭാഗമാണ് എന്ന് കരുതിയാണ് ഇരുവരും പണവുമായി മുങ്ങിയതെന്നാണ് പഞ്ചാബ് പോലീസ് പറയുന്നത്. ഇതില്‍ നിന്നും അല്‍പ്പം എടുത്താലും ആരും പരാതി നല്കാന് പോകുന്നില്ലെന്ന് കരുതിയതാണ് ഇരുവര്‍ക്കും കുരുക്കായത്. ആദ്യം ചെറിയ തുക അടിച്ചുമാറ്റാന്‍ കരുതിയ ഇരുവരും പിന്നീട് മൊത്തം പണവും മുക്കാന്‍ നോക്കുകയായിരുന്നെന്നും പഞ്ചാബ് പോലീസിനെ ഉദ്ധരിച്ച് പഞ്ചാബി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് റെയ്ഡില്‍ കണ്ടെത്തിയ പണം പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ കൊണ്ടു പോയി വെയ്ക്കാന്‍ ഇവര്‍ പോയത്. കൊണ്ടുപോകുന്നത് അനധികൃത പണമാണെന്ന് കരുതിയ ഇരുവരും പോകുന്ന വഴിയില്‍ 6.65 കോടിയി നിന്നും ഏതാനും ലക്ഷങ്ങള്‍ അടിച്ചു മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ ആലോചന പിന്നീട് മൊത്തം തുക അടിച്ചുമാറ്റിയാലോ എന്ന നിലയിലേക്കായി. എന്നാല്‍ പിറ്റേന്ന് തന്നെ പള്ളീലച്ചന് പരാതി നല്‍കിയത് ഇരുവരെയും മുങ്ങാന്‍ നിര്‍ബ്ബന്ധിതമാക്കുകയായിരുന്നു.
കാര്യങ്ങള്‍ കൈവിട്ടു പോയതോടെ പിന്നീട് ഇരുവരും ചിന്തിച്ചത് രാജ്യം വിടുക എന്നതായിരുന്നു. ഇതിനായി വീട്ടിലിരിക്കുന്ന പാസ്പോര്‍ട്ട് കണ്ടെത്താന്‍ ഇരുവരും ശ്രമിച്ചു. ഇതിനിടയിലാണ് ഇരുവര്‍ക്കും വേണ്ടി കണ്ണുംകാതും തുറന്നു വെച്ച് തെരച്ചില്‍ തുടങ്ങിയ പോലീസിന്റെ ചാരന്മാര് ഇരുവരുടേയും ഒളിയിടം കണ്ടെത്തിയത്. കേസ് തുടങ്ങി 33 ദിവസമാണ് മുങ്ങി നടന്നത്. ഇതിനിടയില്‍ ഉത്തരാഖണ്ഡ്, ന്യൂഡല്‍ഹി, ജെയ്പൂര്‍, മീററ്റ്, മുംബൈ എന്നിവിങ്ങളില്‍ തങ്ങിയ ശേഷമാണ് കൊച്ചിയിലെത്തിയത്.
പഞ്ചാബിലെത്തിച്ച് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഇവര്‍ െകെമാറിയ തുക അഞ്ചു പേരില്‍നിന്നു പോലീസ് പിടിച്ചെടുത്തിരുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനായ ഫാ. മാടശേരിയും സംഘവും സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 16.67 കോടിയായിരുന്നു പിടിച്ചെടുത്തത്. ഇതില്‍നിന്നു പോലീസ് പണം മുക്കിയെന്ന പരാതിയുമായി പിന്നീട് ഫാ. മാടശേരി രംഗത്തുവരികയായിരുന്നു. അതേസമയം, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത തുകയുടെ ഉറവിടത്തെക്കുറിച്ചുള്ള രേഖകള്‍ ഹാജരാക്കാന്‍ ഫാ.മാടശേരിക്ക് സാധിച്ചിട്ടില്ല.
ഉറവിടം വ്യക്തമാക്കാന്‍ രേഖകള്‍ സമര്‍പ്പിക്കാനാകാത്തതിനാല്‍ ബാക്കി തുക ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് പണം തട്ടിയെടുത്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ആയിരുന്നു പഞ്ചാബ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ആരോപണവിധേയരായ എ.എസ്.ഐമാര്ക്കെതിരേ അന്വേഷണം നീണ്ടതോടെയാണ് അവര്‍ കൊച്ചിയിലേക്കു മുങ്ങിയത്. മുക്കിയ തുകയില്‍ ഒരു വിഹിതം അമേരിക്കയിലെയും ഫ്രാന്‍സിലെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നായിരുന്നു ഇവര്‍ മൊഴി നല്‍കിയത്.
രാജ്പ്രീത് സിങ്ങിന്റെ ബന്ധുവായ പെട്രേഷ്യയുടെ അമേരിക്കയിലെ അക്കൗണ്ടിലേക്ക് മൂന്നു കോടി െകെമാറിയെന്നും മൊഴി നല്കി. ഹരിയാന സ്വദേശിയുടെ ഫ്രാന്‍സിലുള്ള അക്കൗണ്ടിലും തുക നിക്ഷേപിെച്ചന്നായിരുന്നു അറിയിച്ചത്.






