
മനുഷ്യന് ചന്ദ്രോപരിതലത്തില്‍ കാല് കുത്തിയതിന്റെ 50 വര്‍ഷം തികയുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഉപചാപ കഥകളും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ചന്ദ്രനില്‍ ആദ്യമായി കാലു കുത്തിയവരില്‍ ഒരാളായ ബുസ് ആള്ഡ്രിന് ഒരിക്കല്‍ ഇക്കാര്യം സംശയിച്ചെത്തുകയും ബൈബിളില്‍ തൊട്ട് ഇക്കാര്യം ആണയിടാന്‍ പറയുകയും ചെയ്തയാളുടെ മുഖത്തിടിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായി മാറുകയാണ്. 1969 ജൂലൈ 20 ന് അപ്പോളോ 11 ന്റെ ഭാഗമായി നീല്‍ ആംസ്ട്രോംഗിനൊപ്പം ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ആള്‍ഡ്രിനും ഉണ്ടായിരുന്നു.
2002 സെപ്തംബര്‍ 9 ന് നടന്ന സംഭവത്തിലാണ് തന്നെ ബൈബിളില്‍ തൊട്ട് സത്യം ചെയ്യാന്‍ ആണയിട്ട് പിന്നാലെ നടന്നു പ്രകോപിപ്പിച്ചയാളെ ആള്ഡ്രിന് ഇടിച്ചിട്ടത്. സംഗതി ഗൂഡാലോചനയാണെന്ന് വാദിച്ചിരുന്ന ബാര്‍ട്ട് സിബ്രല്‍ ബേവര്‍ലി ഹില്‍സ് ഹോട്ടലില്‍ വെച്ചാണ് ആള്‍ഡ്രിനെ തടഞ്ഞത്. ചന്ദ്രനിലൂടെ ഇറങ്ങിനടന്നു എന്ന് ബൈബിളില്‍ തൊട്ട് സത്യം ചെയ്യാന്‍ സിബ്രല്‍ ആവശ്യപ്പെട്ടു. 'ചന്ദ്രനിലൂടെ നടക്കാതെ നടന്നെന്ന് പറഞ്ഞവരില്‍ ഒരാള്‍ നിങ്ങളല്ലേ' എന്നു ചോദിച്ചു കൊണ്ടു പിന്നാലെ നടന്ന സിബ്രലിനെ ആള്ഡ്രിന് അവഗണിച്ചു. എന്നാല്‍ അദ്ദേഹം പറയുന്നത് കള്ളമാണെന്ന് പറഞ്ഞ് ആക്ഷേപിച്ച സിബ്രല്‍ ആള്‍ഡ്രിനെ കള്ളനെന്നും നുണയനെന്നും ഭീരുവെന്ന് വിളിക്കുകയും ചെയ്തു.
72 കാരനായ ആള്‍ഡ്രിന്റെ നിയന്ത്രണം വിട്ടു. ബൈബിളില്‍ തൊട്ടു സത്യമിടാന്‍ പിന്നാലെ നടന്നു ശല്യം ചെയ്ത സിബ്രലിനിട്ട് അവസാനം ആള്ഡ്രിന് ഒന്നു കൊടുത്തു. നീൽ ആംസ്ട്രോങ്, എഡ്വിൻ (ബുസ്സ്) ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു ചരിത്രയാത്രികർ. ചരിത്രത്തിലെ ആദ്യ ചാന്ദ്ര ദൗത്യം കഴിഞ്ഞ് സംഘം തിരിച്ചു വന്നതിന് പിന്നാലെ മുതലാണ് നാസ അടിച്ചിറക്കിയ കഥയാണെന്ന തരത്തില്‍ വ്യാപക പ്രചരണവും തുടങ്ങിയത്. ഹോളിവുഡിലെ സ്റ്റുഡിയോയിൽ കൃത്രിമമായി ചിത്രീകരിച്ചതാണ് ചന്ദ്രനിൽ ഇറങ്ങിയ ദൃശ്യങ്ങളെന്നും ചന്ദ്രോപരിതലം സെറ്റിട്ടതാണ് എന്നുമുള്ളതായിരുന്നു ഇതില്‍ പ്രധാനം. ശീതയുദ്ധകാലത്തെ ബഹിരാകാശ മൽസരങ്ങളിൽ അമേരിക്ക നേടിയ വിജയം കൂടിയായിരുന്നു ഈ ദൗത്യം.
ആൾഡ്രിന്റെ പ്രതികരണം സോഷ്യൽ മീഡിയയില്‍ വൈറലാണ് ഇപ്പോൾ. അമേരിക്കൻ ചാന്ദ്രപര്യവേക്ഷണ സംഘത്തിലെ അംഗവും അപ്പോളോ 11 ദൗത്യത്തിലെ ചാന്ദ്രപേടകത്തിന്റെ പൈലറ്റുമായിരുന്ന ബസ് ആൾഡ്രിൻ. 1969ജൂലൈ 21നു, നീൽ ആംസ്ട്രോങിനോടൊപ്പം ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തിയുമാണ് ബസ് ആൾഡ്രിൻ എന്ന എഡ്വിൻ യൂജിൻ ആൾഡ്രിൻ.
2002 സെപ്തംബര്‍ 9 ന് നടന്ന സംഭവത്തിലാണ് തന്നെ ബൈബിളില്‍ തൊട്ട് സത്യം ചെയ്യാന്‍ ആണയിട്ട് പിന്നാലെ നടന്നു പ്രകോപിപ്പിച്ചയാളെ ആള്ഡ്രിന് ഇടിച്ചിട്ടത്. സംഗതി ഗൂഡാലോചനയാണെന്ന് വാദിച്ചിരുന്ന ബാര്‍ട്ട് സിബ്രല്‍ ബേവര്‍ലി ഹില്‍സ് ഹോട്ടലില്‍ വെച്ചാണ് ആള്‍ഡ്രിനെ തടഞ്ഞത്. ചന്ദ്രനിലൂടെ ഇറങ്ങിനടന്നു എന്ന് ബൈബിളില്‍ തൊട്ട് സത്യം ചെയ്യാന്‍ സിബ്രല്‍ ആവശ്യപ്പെട്ടു. 'ചന്ദ്രനിലൂടെ നടക്കാതെ നടന്നെന്ന് പറഞ്ഞവരില്‍ ഒരാള്‍ നിങ്ങളല്ലേ' എന്നു ചോദിച്ചു കൊണ്ടു പിന്നാലെ നടന്ന സിബ്രലിനെ ആള്ഡ്രിന് അവഗണിച്ചു. എന്നാല്‍ അദ്ദേഹം പറയുന്നത് കള്ളമാണെന്ന് പറഞ്ഞ് ആക്ഷേപിച്ച സിബ്രല്‍ ആള്‍ഡ്രിനെ കള്ളനെന്നും നുണയനെന്നും ഭീരുവെന്ന് വിളിക്കുകയും ചെയ്തു.
72 കാരനായ ആള്‍ഡ്രിന്റെ നിയന്ത്രണം വിട്ടു. ബൈബിളില്‍ തൊട്ടു സത്യമിടാന്‍ പിന്നാലെ നടന്നു ശല്യം ചെയ്ത സിബ്രലിനിട്ട് അവസാനം ആള്ഡ്രിന് ഒന്നു കൊടുത്തു. നീൽ ആംസ്ട്രോങ്, എഡ്വിൻ (ബുസ്സ്) ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു ചരിത്രയാത്രികർ. ചരിത്രത്തിലെ ആദ്യ ചാന്ദ്ര ദൗത്യം കഴിഞ്ഞ് സംഘം തിരിച്ചു വന്നതിന് പിന്നാലെ മുതലാണ് നാസ അടിച്ചിറക്കിയ കഥയാണെന്ന തരത്തില്‍ വ്യാപക പ്രചരണവും തുടങ്ങിയത്. ഹോളിവുഡിലെ സ്റ്റുഡിയോയിൽ കൃത്രിമമായി ചിത്രീകരിച്ചതാണ് ചന്ദ്രനിൽ ഇറങ്ങിയ ദൃശ്യങ്ങളെന്നും ചന്ദ്രോപരിതലം സെറ്റിട്ടതാണ് എന്നുമുള്ളതായിരുന്നു ഇതില്‍ പ്രധാനം. ശീതയുദ്ധകാലത്തെ ബഹിരാകാശ മൽസരങ്ങളിൽ അമേരിക്ക നേടിയ വിജയം കൂടിയായിരുന്നു ഈ ദൗത്യം.
ആൾഡ്രിന്റെ പ്രതികരണം സോഷ്യൽ മീഡിയയില്‍ വൈറലാണ് ഇപ്പോൾ. അമേരിക്കൻ ചാന്ദ്രപര്യവേക്ഷണ സംഘത്തിലെ അംഗവും അപ്പോളോ 11 ദൗത്യത്തിലെ ചാന്ദ്രപേടകത്തിന്റെ പൈലറ്റുമായിരുന്ന ബസ് ആൾഡ്രിൻ. 1969ജൂലൈ 21നു, നീൽ ആംസ്ട്രോങിനോടൊപ്പം ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തിയുമാണ് ബസ് ആൾഡ്രിൻ എന്ന എഡ്വിൻ യൂജിൻ ആൾഡ്രിൻ.







Comments