
ന്യുഡല്‍ഹി: ഇന്ത്യയിലെ 63 ശതകോടീശ്വരന്മാരുടെ കയ്യില്‍ കുമിഞ്ഞുകൂടിയ സമ്പത്ത് രാജ്യത്തിന്റെ പൊതു ബജറ്റിനേക്കാള്‍ ഏറെയാണെന്ന് റിപ്പോര്‍ട്ട്. ദവോസില്‍ നടക്കുന്ന അമ്പതാമത് വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഓക്സ്ഫാം അവതരിപ്പിച്ച 'ടൈം ടു കെയര്‍' എന്ന പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2018-19 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ വകയിരുത്തിയ 24,42,200 കോടി രൂപയേക്കാള്‍ കൂടുതല്‍ ആസ്തി 63 സമ്പന്നരുടെ മാത്രം പക്കലുണ്ട്. ഇന്ത്യയിലെ ഒരു ശതമാനം സമ്പന്നരില്‍ ജനസംഖ്യയില്‍ 70 ശതമാനം വരുന്ന 95.3 കോടി ജനതയിലുള്ള സമ്പത്തിന്റെ നാലിരട്ടി ആസ്തിയുണ്ട്. ലോകത്തെ 22 സമ്പന്നരുടെ ആസ്തി ആഫ്രിക്കയിലെ മുഴുവന്‍ സ്ത്രീകളുടെ വരുമാനത്തേക്കാളും വരും.
അതേസമയം, ലോകത്തെ 2,153 ശതകോടീശ്വരന്മാരുടെ പക്കല്‍ മാത്രം അവശേഷിക്കുന്ന ജനതയില്‍ 60% വരുന്ന 460 കോടി ജനതയുടെ പക്കലുള്ള സമ്പത്തിന്റെ രണ്ടിരട്ടിയുണ്ടെന്നും ഓക്സ്ഫാം പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് സമ്പത്തിന്റെ പേരിലുള്ള അസമത്വം വര്‍ധിച്ചുവരികയാണെന്നും സമ്പന്നര്‍ കൂടുതല്‍ സ്വത്ത് ആര്ജിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരം അസമത്വങ്ങള്‍ ഇല്ലാതാക്കുന്ന നയങ്ങള്‍ ഇല്ലാത്ത കാലത്തോളം സമ്പന്നരും ദരിദ്രവും തമ്മിലുള്ള വിടവ് വര്‍ധിച്ചുവരുമെന്നും ഓക്സ്ഫാം ഇന്ത്യ സി.ഇ.ഒ അമിതാഭ് ബെഹര്‍ പറഞ്ഞു.
വരുമാന-ലിംഗ അസത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എല്ലാ ഭൂഖണ്ഡങ്ങളിലും ഉയര്‍ന്നുവരുന്ന സാമൂഹിക അസ്വസ്ഥതകള്‍ക്ക് പിന്നില്‍ ഇത്തരം അസമത്വങ്ങളാണ്. അഴിമതി, നിയമലംഘനങ്ങള്‍, അടിസ്ഥാന സാധന സേവനങ്ങളുടെ വിലവര്‍ധന എന്നിവയെല്ലാം ഇത്തരം അസമത്വങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ആഗോള തലത്തില്‍ അസമത്വങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും പല രാജ്യങ്ങളിലും ആഭ്യന്തര തലത്തില്‍ വരുമാനത്തിന്റെ പേരിലുള്ള അസമത്വങ്ങള്‍ വര്‍ധിച്ചുവരുന്നു. പ്രത്യേകിച്ച് വികസിത രാജ്യങ്ങളില്‍.
ലോകത്ത് സ്ത്രീകളും പെണ്‍കുട്ടികളും ഓരോ ദിവസവും 1250 കോടി മണിക്കൂര്‍ ആണ് വേതനമില്ലാതെ ശുശ്രൂഷ ജോലി ചെയ്യുന്നത്. 10.8 ട്രില്യണ്‍ ഡോളറിന്റെ സംഭാവനയാണ് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഇവര്‍ ഓരോ വര്‍ഷം സമ്പാദിച്ചുനല്കുന്നത്.
2018-19 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ വകയിരുത്തിയ 24,42,200 കോടി രൂപയേക്കാള്‍ കൂടുതല്‍ ആസ്തി 63 സമ്പന്നരുടെ മാത്രം പക്കലുണ്ട്. ഇന്ത്യയിലെ ഒരു ശതമാനം സമ്പന്നരില്‍ ജനസംഖ്യയില്‍ 70 ശതമാനം വരുന്ന 95.3 കോടി ജനതയിലുള്ള സമ്പത്തിന്റെ നാലിരട്ടി ആസ്തിയുണ്ട്. ലോകത്തെ 22 സമ്പന്നരുടെ ആസ്തി ആഫ്രിക്കയിലെ മുഴുവന്‍ സ്ത്രീകളുടെ വരുമാനത്തേക്കാളും വരും.
അതേസമയം, ലോകത്തെ 2,153 ശതകോടീശ്വരന്മാരുടെ പക്കല്‍ മാത്രം അവശേഷിക്കുന്ന ജനതയില്‍ 60% വരുന്ന 460 കോടി ജനതയുടെ പക്കലുള്ള സമ്പത്തിന്റെ രണ്ടിരട്ടിയുണ്ടെന്നും ഓക്സ്ഫാം പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് സമ്പത്തിന്റെ പേരിലുള്ള അസമത്വം വര്‍ധിച്ചുവരികയാണെന്നും സമ്പന്നര്‍ കൂടുതല്‍ സ്വത്ത് ആര്ജിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരം അസമത്വങ്ങള്‍ ഇല്ലാതാക്കുന്ന നയങ്ങള്‍ ഇല്ലാത്ത കാലത്തോളം സമ്പന്നരും ദരിദ്രവും തമ്മിലുള്ള വിടവ് വര്‍ധിച്ചുവരുമെന്നും ഓക്സ്ഫാം ഇന്ത്യ സി.ഇ.ഒ അമിതാഭ് ബെഹര്‍ പറഞ്ഞു.
വരുമാന-ലിംഗ അസത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എല്ലാ ഭൂഖണ്ഡങ്ങളിലും ഉയര്‍ന്നുവരുന്ന സാമൂഹിക അസ്വസ്ഥതകള്‍ക്ക് പിന്നില്‍ ഇത്തരം അസമത്വങ്ങളാണ്. അഴിമതി, നിയമലംഘനങ്ങള്‍, അടിസ്ഥാന സാധന സേവനങ്ങളുടെ വിലവര്‍ധന എന്നിവയെല്ലാം ഇത്തരം അസമത്വങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ആഗോള തലത്തില്‍ അസമത്വങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും പല രാജ്യങ്ങളിലും ആഭ്യന്തര തലത്തില്‍ വരുമാനത്തിന്റെ പേരിലുള്ള അസമത്വങ്ങള്‍ വര്‍ധിച്ചുവരുന്നു. പ്രത്യേകിച്ച് വികസിത രാജ്യങ്ങളില്‍.
ലോകത്ത് സ്ത്രീകളും പെണ്‍കുട്ടികളും ഓരോ ദിവസവും 1250 കോടി മണിക്കൂര്‍ ആണ് വേതനമില്ലാതെ ശുശ്രൂഷ ജോലി ചെയ്യുന്നത്. 10.8 ട്രില്യണ്‍ ഡോളറിന്റെ സംഭാവനയാണ് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഇവര്‍ ഓരോ വര്‍ഷം സമ്പാദിച്ചുനല്കുന്നത്.







Comments