
ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട മോഷണ ആരോപണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനങ്ങളുടെ ആവശ്യപ്രകാരമാണ് പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിക്കുന്നതെന്ന് ഖാർഗെ പറഞ്ഞു.
ക്ഷേത്രത്തിനുള്ളിലെ ആഭരണങ്ങൾ, വെള്ളി, സ്വർണം, പണം, സ്വർണക്കട്ടികൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ കാണാതായെന്ന ഗുരുതര ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നതെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
രാമക്ഷേത്രത്തിന്റെ മേൽനോട്ടത്തിനായി ട്രസ്റ്റിനെ നിയോഗിച്ചതും ക്ഷേത്രം ഉദ്ഘാടനം ചെയ്തതും പൂജകൾക്ക് തുടക്കമിട്ടതും ക്ഷേത്രത്തിൽ കൊടി ഉയർത്തിയതും ട്രസ്റ്റ് അംഗങ്ങളെ തെരഞ്ഞെടുത്തതും പ്രധാനമന്ത്രിയാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. അതിനാൽ വിഷയത്തിൽ പ്രധാനമന്ത്രി തന്നെ പാർലമെന്റിലെത്തി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണം, വെള്ളി, പണം എന്നിവയ്ക്കൊപ്പം സ്വർണത്തിൽ തീർത്ത രാമചരിതമാനസം പുസ്തകവും കാണാതായെന്ന ആരോപണമുണ്ട്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
രാമക്ഷേത്രത്തിലും ശ്രീരാമനിലും വിശ്വാസമുള്ള സാധാരണ ജനങ്ങൾ ആരോപണങ്ങളിൽ ആശങ്കയിലാണെന്നും ഇത് അവരുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഖാർഗെ പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷം ഇടപെടണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അതിനാലാണ് കോൺഗ്രസ് ഇത് ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രത്തിനുള്ളിലെ ആഭരണങ്ങൾ, വെള്ളി, സ്വർണം, പണം, സ്വർണക്കട്ടികൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ കാണാതായെന്ന ഗുരുതര ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നതെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
രാമക്ഷേത്രത്തിന്റെ മേൽനോട്ടത്തിനായി ട്രസ്റ്റിനെ നിയോഗിച്ചതും ക്ഷേത്രം ഉദ്ഘാടനം ചെയ്തതും പൂജകൾക്ക് തുടക്കമിട്ടതും ക്ഷേത്രത്തിൽ കൊടി ഉയർത്തിയതും ട്രസ്റ്റ് അംഗങ്ങളെ തെരഞ്ഞെടുത്തതും പ്രധാനമന്ത്രിയാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. അതിനാൽ വിഷയത്തിൽ പ്രധാനമന്ത്രി തന്നെ പാർലമെന്റിലെത്തി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണം, വെള്ളി, പണം എന്നിവയ്ക്കൊപ്പം സ്വർണത്തിൽ തീർത്ത രാമചരിതമാനസം പുസ്തകവും കാണാതായെന്ന ആരോപണമുണ്ട്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
രാമക്ഷേത്രത്തിലും ശ്രീരാമനിലും വിശ്വാസമുള്ള സാധാരണ ജനങ്ങൾ ആരോപണങ്ങളിൽ ആശങ്കയിലാണെന്നും ഇത് അവരുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഖാർഗെ പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷം ഇടപെടണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അതിനാലാണ് കോൺഗ്രസ് ഇത് ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







Comments