
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിപ്പ് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഓഫീര്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥരുടെ ഒളിച്ചുകളി. കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് ശിപാര്. ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ ഉദ്യോഗസ്ഥ സമിതിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ശിപാര്‍ശ നല്‍കിയത്. കേസില്‍ പെട്ടതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലാണ് ശ്രീറാം.
എഫ്.ഐ.ആറില്‍ പേരുണ്ട് എന്ന കാരണത്താല്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ ആറു മാസം മാത്രമേ സസ്പെന്‍ഷനില്‍ നിര്‍ത്താന്‍ കഴിയൂ. എന്നാല്‍ കുറ്റപത്രത്തില്‍ പേരുണ്ടെങ്കില്‍ സസ്പെന്ഷന് റദ്ദാക്കാന്‍ കഴിയില്ലെന്നാണ് ചട്ടം. 2019 ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് ശ്രീറാമും വനിതാ സുഹൃത്തും സഞ്ചരിച്ച കാറിടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്. ആറു മാസം പിന്നീടാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ശിപാര്‍ശ നല്‍കുന്നത്. വിവാദമായ ഈ കേസില്‍ ഇത്രയും കാലത്തിനുള്ളില്‍ കുറ്റപത്രം നല്‍കാത്തത് ശ്രീറാമിനെ തിരികെ സര്‍വീസില്‍ കയറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് സംശയം ഉയരുന്നത്.
അപകടത്തിനുശേഷം അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഒഴിവാക്കാന്‍ ഏറെ നാടകീയമായ നീക്കങ്ങളാണ് ശ്രീറാം നടത്തിയത്. ഉന്നത ഉദ്യോഗസ്ഥ ലോബിയും ഇതിനു പിന്തുണ നല്കി. അപകടം നടന്ന സമയത്ത് താനല്ല, വനിതാ സുഹൃത്താണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ശ്രീറാം ചീഫ് സെക്രട്ടറിക്ക് നല്കിയ വിശദീകരണം. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നു എന്ന ദൃക്സാക്ഷികളുടെ ആരോപണവും അദ്ദേഹം നിഷേധിച്ചിരുന്നു.
മനഃപൂര്‍വ്വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടമുണ്ടായ ഉടന്‍ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു. വൈദ്യപരിശോധനയില്‍ രക്തത്തില്‍ മദ്യത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ഏഴു പേജ് വരുന്ന വിശദീകരണ കത്തില്‍ അദ്ദേഹം ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.
അതേസമയം, അപകട സമയത്ത് ബഷീറിന്റെ പക്കല്‍ നിന്നും നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.






