
മലപ്പുറം: പ്രസവത്തില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം നടുറോഡില്‍ കെട്ടിപ്പിടിച്ച് കരഞ്ഞ് യുവതിയും അമ്മയും നാട്ടുകാര്‍ക്കിടയില്‍ വിങ്ങലായി. ഒടുവില്‍ യുവതിക്കും അമ്മയ്ക്കും നാട്ടുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരും. തമിഴ്നാട് മേല്‍മുത്തന്നൂര്‍ സ്വദേശികളായ സത്യരാജ് - ഉഷ ദമ്പതികളുടെ കുഞ്ഞാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി സത്യരാജും ഉഷയും പെരിന്തല്‍മണ്ണയിലെ വലിയങ്ങാടിയില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഉഷയുടെ അമ്മയും ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഉഷ ഗര്‍ഭിണിയായത്. ഏഴാം മാസത്തില്‍ തന്നെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉഷയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മാസം തികയാതെ ഉഷ പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. ഇതോടെ ഉഷയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. ആശുപത്രി ചിലവിന് കയ്യില്‍ ഉണ്ടായിരുന്ന പണം ചിലവാക്കി പണവും തീര്‍ന്നു. കുഞ്ഞിന്റെ മൃതദേഹവുമായി എന്ത് ചെയ്യണം എന്നറിയാതെ കരയുന്ന ഉഷയെയും അമ്മയെയും ഇതിനിടെയാണ് ആംബുലന്‍സ് ഡൈവറായ നൗഫല്‍ കാണുന്നത്. തുടര്‍ന്ന് കാര്യം തിരക്കിയ നൗഫല്‍ നഗരസഭ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ നഗരസഭ ശ്മശാനമായ അഞ്ജലിയില്‍ കുഞ്ഞിന്റെ മൃതദേഹം അടക്കം ചെയ്തു.






