
തിരുവനന്തപുരം : ആര്‍ടിപിസിആര്‍ പരിശോധനകള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനു വേണ്ടി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. നിലവിൽ സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്റ്റാറ്റിക് ലബോറട്ടറികളില്‍ പരിശോധന നടക്കുന്നുണ്ട്.
സര്‍ക്കാര്‍ ലാബുകളുടെ പരിശോധനാശേഷിക്കപ്പുറം ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്കായി സാംപിളുകൾ വന്നാല്‍ അംഗീകൃത സ്വകാര്യ ലാബുകളില്‍ പരിശോധനയ്ക്കായി അയക്കാവുന്നതാണ്. കൂടാതെ, ജില്ലകളിൽ സാഹചര്യം പരിഗണിച്ചു സ്പോട്ടുകള്‍ നിര്‍ണയിച്ചാണ് മൊബൈല്‍ ലബോറട്ടികള്‍ പ്രവര്‍ത്തിക്കുന്നത്.
പരിശോധനക്കായി സാംപിള്‍ എടുക്കുന്നത് മുതല്‍ കൃത്യമായ മാർഗനിർദേശങ്ങൾ പാലിക്കാണം. വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാരുടെ ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാണ്. ഇവിടെ സേവനം നല്കുന്ന അംഗീകൃത ലാബുകള്‍ക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ 448 രൂപ നിരക്കില്‍ റീ ഇമ്പേഴ്സ് ചെയ്യുന്നതാണ്.






