
കോഴിക്കോട് : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ സവിശേഷതകളുള്ളതാണ്. അതിലൊന്നാണ് 25 മണ്ഡലങ്ങലിലേക്കുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. കാല് നൂറ്റാണ്ടുകള്‍ക്ക് ശേഷം വനിതാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുസ്ലീങ്ങളല്ലാത്ത രണ്ട് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ കൂടി പാര്‍ട്ടി പുറത്ത് വിട്ടിരിക്കുന്നത്. മുസ്ലിം ലീഗ് എന്നാല്‍ മുസ്ലിം പ്രാധിനിധ്യം എന്നും, വര്‍ഗ്ഗീയപാര്‍ട്ടി എന്നുമുള്ള വാചകങ്ങള്‍ തിരുത്തിയെഴുതുകയാണ് പുതിയ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ പാര്‍ട്ടി. അതില്‍ മുസ്ലീങ്ങളല്ലാത്ത ദിനേശ് പെരുവണ്ണ കുന്ദമംഗലത്തും, യു സി രാമന് കോങ്ങാടും മത്സരിക്കുന്നു.
കഴിഞ്ഞ രണ്ടു തവണയായി ഇടതുപക്ഷം വിജയിച്ച മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും, യുഡിഎഫിന്റെ പൊതു സ്വതന്ത്രനും ആയിരുന്നു ദിനേശ പെരുവണ്ണയെ പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്. കൂടുതല്‍ വിജയസാധ്യതയുള്ള നേതാവെന്ന നിലയില്‍ കുന്ദമംഗലത്ത് ദിനേശ് പെരുവണ്ണ ജനവിധി തേടും.
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടിയ മറ്റൊരു നേതാവ് യു സി രാമന്. ദളിത് ലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരുന്ന ഇദ്ദേഹം വര്‍ഷങ്ങളായി മുസ്ലിംലീഗ് നേതാവ് കൂടിയാണ്. കുന്ദമംഗലം സംവരണ സീറ്റ് ആക്കിയപ്പോള്‍ മുസ്ലീംലീഗ് രംഗത്തിറക്കിയ നേതാവാണ് ഇദ്ദേഹം. സിപിഎമ്മിന്റെ സിപി ബാലന് വൈദ്യര് തുടര്‍ച്ചയായി മൂന്ന് തവണ ജയിച്ച മണ്ഡലം യു സി രാമന് പിടിച്ചെടുത്തു. എന്നാല്‍ 2011 ല്‍ പിടിഎം റഹിമീനോട് അദ്ദേഹം പരാജയപ്പെട്ടു.
25 സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡന്റെ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളാണ് പ്രഖ്യാപിട്ടത്. എംസി കമറുദ്ദീന്, വി.കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്ക് സീറ്റില്ല. കളമശേരിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ മകന് അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂറാണ് സ്ഥാനാര്‍ത്ഥി.






