
കൊച്ചി: ജീവിതസാഹചര്യത്തില്‍ വന്ന താഴ്ച ഉള്‍ക്കൊള്ളാനാവാത്തതാണ് മകളുടെ കൊലയിലേക്കു നയിച്ചതെന്ന് കസ്റ്റഡിയിലുള്ള പിതാവ് സനുമോഹന്. പത്തു ദിവസത്തെ കസ്റ്റഡി കാലാവധി നാളെ തീരുന്നതിനാല്‍ കൗമാരക്കാരിയായ െവെഗയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിതാവ് സനു മോഹനെ നാളെ കോടതിയില്‍ ഹാജരാക്കും.
ഭാര്യയോടൊപ്പമിരുത്തി സനുവിനെ ചോദ്യംചെയ്യുന്നതില്‍ തീരുമാനമായിട്ടില്ല. സനുവിന്റെ ഭാര്യ രമ്യയില്‍ നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇനിയുള്ള അന്വേഷണഗതി ഡെപ്യൂട്ടി കമ്മിഷണര്‍ തീരുമാനിക്കും. തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍, ഇനി കസ്റ്റഡി ആവശ്യമില്ലെന്നാണു പോലീസിന്റെ നിലപാട്.
നാലു വര്‍ഷമായി ജീവിച്ച ഉയര്‍ന്ന സാഹചര്യം നഷ്ടപ്പെട്ടതുമായി പൊരുത്തപ്പെടാന്‍ താന്‍ ഏറെ ശ്രമിച്ചിട്ടും നടന്നില്ലെന്നു സനു വെളിപ്പെടുത്തി. ഭാര്യയ്ക്കും മകള്‍ക്കും അതിനു കഴിയുമായിരുന്നില്ല. വരുമാനത്തിന് അപ്പുറമായിരുന്നു ചെലവ്. തേവയ്ക്കലിലെ പ്രമുഖ സ്കൂളിലായിരുന്നു മകള്‍ പഠിച്ചിരുന്നത്. ഉയര്‍ന്ന ഫീസ് താങ്ങാനാവുമായിരുന്നില്ല. മകള്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കാനാണു ഈ സ്കൂളില്‍ ചേര്‍ത്തതും അതിനടുത്ത് ഫഌറ്റ് വാങ്ങി താമസിച്ചതും.
കടം കയറിയതോടെ ഫീസ് അടയ്്ക്കാന്‍ ബുദ്ധിമുട്ടി. സ്കൂള്‍ മാറ്റുന്നതു മകള്‍ക്കു താങ്ങാനാവുമായിരുന്നില്ല. കോയമ്പത്തൂരില്‍ ജോലിക്ക് ശ്രമിച്ചിരുന്നു. എന്നാല്‍, കോവിഡ് വീണ്ടുമെത്തിയതോടെ ജീവിക്കാനുള്ള അവസാന പ്രതീക്ഷയും തകര്‍ന്നു. സ്കൂള്‍ തുറക്കുന്നതോടെ പഠനചെലവ് വീണ്ടും അലട്ടി.
ആദ്യം എല്ലാവരും ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമിച്ചത്. അതിനു ഭാര്യ തയാറാവില്ലെന്നു കരുതിയാണു താനും മകളും മരിക്കാന്‍ തീരുമാനിച്ചത്. െവെഗയെ കൊന്നശേഷം തനിയ്ക്കതിനു കഴിഞ്ഞിരുന്നില്ലെന്നു സനു മൊഴി നല്കി. കങ്ങരപ്പടിയിലെ ഫഌറ്റില്‍ വച്ചു മകളെ കൊന്നശേഷം ശരീരം പൊതിഞ്ഞുകൊണ്ടുപോയ പുതപ്പ് കോയമ്പത്തൂരിലെ ലോഡ്ജില്‍ നിന്നു കണ്ടെടുത്തു. മുരുഡേശ്വറില്‍ വച്ചുപണമെല്ലാം തീര്‍ന്നു.
െബെക്ക് യാത്രക്കാരന് ലിഫ്റ്റ് നല്കി. പോക്കറ്റടിച്ചു പണം നഷ്ടപ്പെട്ടെന്നു പറഞ്ഞപ്പോള്‍ അയാള്‍ 60 രൂപ എടുത്തു നല്‍കിയെന്നും സനു മൊഴി നല്കി. സനുവിന്റെ മൊഴി അപ്പാടെ പോലീസ് വിശ്വസിക്കുന്നില്ല. അയാള്‍ പലതും മറച്ചുവയ്ക്കുന്നു എന്നാണു സംശയം. ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍, സനുവിനെതിെരേ ഭാര്യയോ മറ്റാരെങ്കിലുമോ ഇതുവരെ പരാതിയുമായി എത്തിയിട്ടുമില്ല.






