മോസ്കോ: യുദ്ധഭൂമിയായ യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരടക്കമുള്ള വിദേശികളെ ഒഴിപ്പിക്കുന്നതിന് റഷ്യ മൂന്നാമതും താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കീവ്, മരിയുപോള്‍ തുടങ്ങി വിവിധ യുക്രൈന് നഗരങ്ങളില്‍ അവശേഷിക്കുന്ന വിദേശികളെ ഒഴിപ്പിക്കുന്നതിനായി ചൊവ്വാഴ്ചയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്നലെ നടന്ന മൂന്നാംവട്ട ചര്‍ച്ചയ്ക്കു ശേഷമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
റഷ്യന്‍ സമയം രാവിലെ 10 മണിക്ക് വെടിനിര്‍ത്തല്‍ നിലവില്‍ വരും. കീവ്, ചെര്‍ണിഹീവ്, സുമി, കര്‍കീവ്, മരിയുപോള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒഴിപ്പിക്കലിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒഴിപ്പിക്കലിനായി മനുഷ്യത്വ ഇടനാഴിയും തുറക്കുമെന്ന് റഷ്യ അറിയിച്ചു. റഷ്യയിലേക്കോ ബെലറൂസിലേക്കോ ആയിരിക്കും റൂട്ടുകള്‍. എന്നാല്‍ റഷ്യയുടെ നടപടിയില്‍ യുക്രൈന് വിമര്‍ശനവുമായി എത്തി. റഷ്യയുടെ പ്രസ്താവന വെറും പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും ആളുകള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നും യുക്രൈന് പറഞ്ഞു. റൂട്ടുകളില്‍ കൂടുതലും റഷ്യവഴിയോ ബെലറൂസ് വഴിയോ ആണെന്നത് അപലപനീയമാണ്. പാതയില്‍ അപകടവും ചതിയും പതിയിരിക്കാമെന്നും യുക്രൈന് മുന്നറിയിപ്പ് നല്കി.
മക്കറീവില് റഷ്യ നടത്തിയ ആക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടുവെന്ന് യുക്രൈന് വ്യക്തമാക്കി. കീവ്, സൂമി, ഒക്ത്യാര്ക തുടങ്ങിയ നഗരങ്ങളില്‍ രാത്രിയില്‍ ഷെല്ലാക്രമണം നടന്നു. ഒരു വൈദ്യുതി നിലയം തകര്‍ത്തു. പാര്‍പ്പിട സമുച്ചയങ്ങളിലും ഷെല്ലുകള്‍ പതിച്ചു. എണ്ണ സംഭരണ ശാലകളിലും ബോംബുകള്‍ പതിച്ചു.
അതേസമയം, യുക്രൈന്, റഷ്യ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ഈ മാസം 10ന് നടക്കും. തുര്‍ക്കിയിലായിരിക്കും കൂടിക്കാഴ്ച. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ മൂന്നു വട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.
അതിനിടെ, ഓസ്ട്രേലിയ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി. റഷ്യന്‍ സ്റ്റേറ്റ് മീഡിയയുടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഗൂഗ്ള്‍ എന്നിവയ്ക്ക നിര്‍ദേശം നല്കി.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സുമിയില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സുരക്ഷിത ഇടനാഴിയില്ലെന്ന് ഇന്ത്യ യു.എന്‍ രക്ഷാസമിതിയില്‍ അറിയിച്ചു.






