
സുകുമാരന്റെ കുടുംബം പ്രേക്ഷകര്‍ക്ക് എന്നുമേറെ പ്രിയപ്പെട്ടതാണ്. ഭാര്യ മല്ലികയെയും മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും പ്രേക്ഷകര്‍ സ്വന്തം കുടുംബമായിട്ടാണ് കാണുന്നത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും നിര്‍മ്മാണ മേഖലയില്‍ സജീവമാണ്. മകള്‍ അല്ലി എന്ന അലംകൃതയും ഒരു കൊച്ചു കലാകാരിയാണ്. എഴുത്തിലും വരയിലും തിളങ്ങുകയാണ് കൊച്ചു അല്ലി.
ഇപ്പോഴിതാ അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷികത്തില്‍ മകള്‍ അല്ലി കുറിച്ച വരികളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. ഡാഡയുടെയും മമ്മയുടെയും പൊന്നുമോളായ അല്ലി പൃഥ്വിയുടെയും സുപ്രിയയുടെയും പതിനൊന്നാം വിവാഹ വാർഷികത്തില്‍ നല്കിയ ഗിഫ്റ്റ് കാര്‍ഡും അതിലെ വരികളുമാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. ഈ വാര്‍ഷികത്തില്‍ പൃഥ്വിരാജും സുപ്രിയയും രണ്ടിടത്തായിരുന്നു. തന്റെ അച്ഛന്റെയും അമ്മയുടെയും മനസ്സിലെ ചിന്തകള്‍ മനസ്സിലാക്കുന്നതു പോലെയാണ് അല്ലിയുടെ കാര്‍ഡിലെ വരികള്‍. കുഞ്ഞിക്കൈകൾ കൊണ്ട് അലംകൃത തീർത്ത ഈ സ്പെഷ്യല്‍ കാര്‍ഡില്‍ അവരുടെ നൊമ്പരവും സ്നേഹവുമൊക്കെ നിറഞ്ഞു നിന്നിരുന്നു. ‘‘ഡിയര്‍ മമ്മ ആന്‍ഡ് ഡാഡ, ഹാപ്പി വെഡിങ് ആനിവേഴ്സറി. ആനിവേഴ്സറി എന്നെഴുതിയതില്‍ സ്പെല്ലിങ് തെറ്റിയെന്ന് എനിക്കറിയാം. നിങ്ങള്‍ രണ്ടാളും ഈ വിവാഹവാര്‍ഷികം ആസ്വദിക്കണം. പക്ഷെ ഈ ദിനത്തിൽ അച്ഛനും അമ്മയും അകന്നിരിക്കുന്നു എന്നെനിക്കറിയാം. നിങ്ങളുടെ രണ്ടുപേരുടെയും പതിനൊന്നാമത് വിവാഹവാര്ഷികമാണിതെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. അച്ഛനും അമ്മയ്ക്കും എന്റെ സ്നേഹം നിറഞ്ഞ വിവാഹവാർഷിക ആശംസകൾ.’’ എന്നാണ് അല്ലി കാര്‍ഡില്‍ കുറിച്ചത്.
സുപ്രിയയും പൃഥ്വിരാജും മാത്രമല്ല അമ്മൂമ്മ മല്ലിക സുകുമാരനും ഈ കാര്‍ഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സുപ്രിയ കാര്‍ഡിന്റെ ചിത്രത്തിനൊപ്പം,‘‘ഞങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള ഒരു ലിൽ കാർഡ്! അവൾ വാർഷികം എന്നെഴുതിയിരിക്കുന്നതില്‍ അക്ഷരപിശക് ഉണ്ട്, പക്ഷേ വികാരം പൂർണ്ണമായും ശരിയാണ്!’’ എന്ന ക്യാപ്ഷനും നല്‍കിയാണ് പങ്കുവച്ചിരിക്കുന്നത്.
ഇതും ചേർത്തു രണ്ടാമത്തെ വിവാഹവാർഷികമാണ് പൃഥ്വിരാജും ഭാര്യയും രണ്ടിടത്തായി ചിലവഴിച്ചത്. കാരണം ‘ആടുജീവിതം’ സിനിമ തന്നെ. സിനിമയുടെ ഷൂട്ടിങ്ങിനായി പൃഥ്വിരാജ് വീണ്ടും വിദേശത്തു പോയ വേളയിലാണ് സുപ്രിയ നാട്ടിൽ മകൾക്കൊപ്പം ഈ ദിവസം ചെലവിട്ടത്. എന്നാൽ സ്പെഷ്യല്‍ കാർഡിൽ അവരുടെ നൊമ്പരവും അല്ലി നിറച്ചിട്ടുണ്ട്. ഈ കുഞ്ഞിന് മനസ്സിലാക്കാൻ സാധിച്ചത് ആരുടേയും ഹൃദയത്തെ തൊടാതെ പോകില്ല.
ഏഴു വയസ്സുള്ള അലംകൃത ഈ പ്രായത്തിൽ തന്നെ തന്റെ കവിതാസമാഹാരം പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യ രചനയുടെ പതിപ്പിന്റെ മുഖവുരയാണിത്.
അല്ലിയുടെ പുസ്തകമായ ‘ദി ബുക്ക് ഓഫ് എൻചാൻറിംഗ് പോയംസ്’. പുസ്തകം ആമസോണിൽ നിന്നും വാങ്ങാവുന്നതാണ്






