
പാമ്പുകടിയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം പത്തുവര്‍ഷം എത്തുമ്പോള്‍ നേര് പകുതിയാക്കുക ലക്ഷ്യമിട്ട് വലിയ പദ്ധതികളാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തുന്നത്. പോസ്റ്ററുകള്‍, കാര്‍ട്ടൂണ്‍ സന്ദേശങ്ങള്‍, വീഡിയോകള്‍, പ്രാഥമിക ശുശ്രൂഷയുടെ വിവരങ്ങള്‍ എന്നിവയെല്ലാം അണിയറയില്‍ ഒരുങ്ങുകയാണ്.
പാമ്പുകടിയേറ്റുള്ള മരണം കുറയ്ക്കാന്‍ ലോകാരോഗ്യ സംഘടനയുടെ പദ്ധതിപ്രകാരമാണ് ഐസിഎംആറും ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തത്. പാമ്പുകടിയിലൂടെ വിഷം കയറി മരണപ്പെടുന്നത് അശ്രദ്ധമായി കരുതുന്ന ഏറ്റവും വലിയ അസുഖങ്ങളില്‍ ഒന്നാണെന്ന് ഐസിഎംആര്‍ പറയുന്നു. ഇക്കാര്യത്തില്‍ മഹാരാഷ്ട്ര ഒഡീഷ എന്നിവിടങ്ങളില്‍ ഐസിഎംആറിന്റെ എന്‍ഐആര്‍ആര്‍എച്ച് പ്രത്യേക പഠനം തന്നെ ആരംഭിച്ചിട്ടുണ്ട്.
ആഗോളമായി പാമ്പുകടിയേറ്റുള്ള മരണം 1.8 ദശലക്ഷത്തില്‍ നിന്നും 2.7 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. 2000 മുതല്‍ 2019 വരെ ഇന്ത്യയില്‍ 1.2 ദശലക്ഷം പേര് പാമ്പുകടിയേറ്റ് മരണപ്പെട്ടതായും ഇത് വര്‍ഷംതോറും ശരാശരി 58,000 എന്ന കണക്ക് വരുന്നുണ്ടെന്നും ഒരു സര്‍വേ പറയുന്നു. 2001-2003 കാലയളവില്‍ തന്നെ 8000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
പ്രദേശിക മേഖലകളിലാണ് കൂടുതല്‍ മരണങ്ങള് നടന്നിട്ടുള്ളത്. പകുതിയും 30-69 പ്രായത്തിലുള്ളവരിലായിരുന്നു. മദ്ധ്യപ്രദേശ്, ഒഡീഷ, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിങ്ങനെ എട്ടു സംസ്ഥാനങ്ങളിലായിരുന്നു 2001 നും 2014 നും ഇടയില്‍ പാമ്പുകടിയേറ്റുള്ള മരണത്തിന്റെ 70 ശതമാനവും നടന്നത്.






