
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ഭര്‍ത്താവ് കടത്തിക്കൊണ്ടു വന്ന മകനെ തിരിച്ചയയ്ക്കണമെന്ന ഉക്രയിന് മാതാവിന്റെ ഹര്‍ജിയില്‍ അതിന്റെ തല മണ്ണില്‍ കുഴിച്ചിടാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ മറുപടി. ഉക്രെയിനിലെ യുദ്ധസാഹചര്യം പോലും നോക്കാതെ നാലുവയസ്സുള്ള മകനെ തന്റെ നാട്ടിലേക്ക് വിട്ടുതരണമെന്ന ആവശ്യത്തോട് രൂക്ഷ പ്രതികരണം കോടതി നടത്തി.
ഭര്‍ത്താവ് മകനെ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടു വന്നിരിക്കുകയാണെന്നും അന്വേഷിക്കാത്തവനാണ് പിതാവെന്നും യുവതി ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. കുട്ടിയില്‍ മാതാവ് ഇത്ര താല്‍പ്പര്യം എടുക്കാന്‍ കാരണമെന്താണെന്ന് ഡിവിഷന് ബഞ്ചിന്റെ ജസ്റ്റീസുമാരായ സിദ്ധാര്‍ത്ഥ് മൃദുലും ജസ്റ്റീസ് തല്‍വന്ത് സിംഗും മാതാവിന്റെ അഭിഭാഷകനോട് ചോദിച്ചു.
കുട്ടിയെ മാതാവിന് തിരിച്ചുകൊടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല എന്നതോ യുദ്ധസാഹചര്യം ഇല്ലെന്ന് കാണിച്ച് ഉക്രയിന് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതോ കൊണ്ട് കുട്ടിയെ തിരിച്ചയയ്ക്കാന്‍ പിതാവിനോട് തങ്ങള്‍ക്ക് ഉപദേശിക്കാനാകുമോ എന്ന് കോടതി ചോദിച്ചു. പരാതിക്കാരി ഉക്രയിന് സുസ്ഥിരമാണെന്ന് തെളിയിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.
ഇക്കാര്യം ചൈല്‍ഡ് കൗണ്‍സിലറുമായി സംസാരിച്ച് റിപ്പോര്‍ട്ട് കൊണ്ടുവരാനും ആവശ്യപ്പെട്ടു. പിതാവ് കുട്ടിയെ അനധികൃതമായിട്ടായിരിക്കാം കൊണ്ടുവന്നത്. എന്നാല്‍ അതുകൊണ്ടു മാത്രം തിരിച്ചയയ്ക്കാനാകില്ല. അയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണോ എന്നത് ഞങ്ങള്‍ക്ക് തീരുമാനിക്കാനാകില്ല. അയാള്‍ എത്ര ഭീകരനായാലും കുട്ടിയുടെ ജൈവ പിതാവാണെന്നും കോടതി പറഞ്ഞു.
ഒരു ആണ്‍കുട്ടിയും അതിന്റെ മൂത്ത പെണ്‍കുട്ടിയുമായി രണ്ടുകുട്ടികളുടെയും സംരക്ഷണ തന്റെ കക്ഷിയാണ് ഏറ്റെടുത്തിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകന് പിതാവ് എപ്പോഴും വരാത്തയാളാണെന്നുള്ള മാതാവിന്റെ വാദവും കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും തീരുമാനം എടുക്കാനാകില്ലെന്ന് കോടതി തീര്‍ത്തു പറഞ്ഞു.
ഉക്രയിനിലെ മാതാവ് താമസിക്കുന്ന വിനീഷ്യാ നഗരത്തില്‍ കാര്യങ്ങള്‍ സാധാരണഗതിയില്‍ ആണെന്ന് കാണിക്കുന്ന ഉക്രയിന് പട്ടാള ഭരണകൂടത്തിന്റെ രേഖയ്ക്കായി മാതാവ് നല്‍കിയിട്ടുള്ള അപേക്ഷ അഭിഭാഷകന് കാട്ടി. എന്നാല്‍ അത് 2022 സെപ്തംബറിലേത് ആണെന്ന് കോടതി പറഞ്ഞു. പുതിയ റിപ്പോര്‍ട്ടിനായി വീണ്ടും അപേക്ഷ നല്കാന് ആവശ്യപ്പെടാമെന്ന് അഭിഭാഷന് പറഞ്ഞു.
ഈ സമയത്താണ് 2002 ജൂലൈയില്‍ ഇതേ പ്രദേശത്ത് തന്നെ മിസൈല്‍ വീണതിന്റെ റിപ്പോര്‍ട്ട് ജസ്റ്റീസ് സിംഗ് വായിച്ചത്. അതിന്റെ ചിത്രങ്ങളും അദ്ദേഹം കാണിച്ചു. മാതാവിന്റെ അഭിഭാഷകന് കാണിച്ച രേഖ ഒരു സംഭവം മാത്രമാണെന്നും ഇനിയും ഒന്നും സംഭവിക്കില്ലെന്ന് കോടതിയ്ക്ക് പറയാനൊക്കുമോ എന്നും ചോദിച്ചു. സാധ്യത വെച്ച് ഒരു പ്രശ്നം കൈാര്യം ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഈ വര്‍ഷം ആദ്യം വിനീഷ്യയില് നടന്ന ഒരു ആക്രമണത്തിന്റെ വാര്‍ത്തയും കോടതി വായിച്ചു. വിചാരണയ്ക്കിടയില്‍ നടത്തിയ ഗൂഗിള്‍ സേര്ച്ചിലാണ് ജസ്റ്റിസ് സിംഗ് ഇത് കണ്ടുപിടിച്ചത്. ഈ കേസില്‍ പിതാവ് കൊള്ളാത്തയാളാണോ എന്നതല്ല പ്രശ്നമെന്നും അക്കാര്യം കുടുംബക്കോടതി തീരുമാനിക്കേണ്ടതാണെന്നും ഇപ്പോള്‍ തങ്ങള്‍ക്ക് മുന്നിലുള്ള വിഷയം ഒരു തലപോലും മണ്ണില്‍ പൂണ്ടു പോകരുത് എന്നതാണെന്നും കോടതി പറഞ്ഞു.
മാതാവ് സമ്മതിക്കുമെങ്കില്‍ അവര്‍ക്ക് ഇന്ത്യയില്‍ വന്ന് താമസിക്കാം. അങ്ങിനെ വന്നാല്‍ രണ്ടുപേരുടേയും സംരക്ഷണത്തിലേക്ക് കുട്ടിയെ വിടാം. മാതാവിന് കുട്ടിയെ കിട്ടാന്‍ എല്ലാ അര്‍ഹതയുമുണ്ട്. എന്നാല്‍ എവിടെയായാലും മകന് സുരക്ഷിതമായി ഇരിക്കണമെന്നാണ് അമ്മമാര്‍ ആഗ്രഹിക്കുക എന്നും കോടതി പറഞ്ഞു.






