
മൂന്നാര്‍: എ. രാജ പട്ടികജാതിക്കാരനല്ലെന്നു തെളിയിക്കാമെന്ന ഉത്തമബോധ്യത്തോടെയാണു കോടതിയെ സമീപിച്ചതെന്നു ദേവികുളത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന ഡി. കുമാര്‍. തെരഞ്ഞെടുപ്പ് കമ്മിഷനെയും സമ്മതിദായകരെയും കബളിപ്പിച്ചാണു രാജ മത്സരിച്ചത്.
രാജയും താനും ജനിച്ചതു കണ്ണന്‍ദേവന്‍ കമ്പനിയുടെ കുണ്ടള എസ്േറ്ററ്റിലാണ്. രാജയുടെ മാതാപിതാക്കളെയും കുടുംബപശ്ചാത്തലവും കൃത്യമായറിയാം. അതുകൊണ്ടാണു കോടതിയെ സമീപിച്ചത്.
രാജ പരിവര്‍ത്തിത ക്രൈസ്തവനാണെന്നു തെളിയിക്കാന്‍ ജ്ഞാനസ്നാനപുസ്തകം ഉള്‍പ്പെടെയുള്ള രേഖകള്‍ ഹര്ജിക്കാരന് കോടതിയില്‍ ഹാജരാക്കി. തെരഞ്ഞെടുപ്പുഫലം റദ്ദാക്കിയെങ്കിലും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന കുമാറിന്റെ ആവശ്യം കോടതി അനുവദിച്ചില്ല.
രാജയുടെ പൂര്വികരുള്പ്പെട്ട കുണ്ടള എസ്റ്റേറ്റിലെ ഗ്രാറ്റുവിറ്റി രജിസ്റ്റര്‍ ഉള്‍പ്പെടെ കോടതി പരിശോധിച്ചു. ഡി. കുമാര്‍ ഉള്‍പ്പെടെ ഒന്‍പതുപേരെ സാക്ഷികളായി വിസ്തരിച്ചു. 25 രേഖകള്‍ തെളിവായി ഹാജരാക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ രാജയുടെ അയോഗ്യതയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനോടു പരാതിപ്പെട്ടിരുന്നു. എന്നാല്‍, കമ്മിഷന് നടപടിയെടുത്തില്ലെന്നു കുമാര്‍ ആരോപിച്ചു.
ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുഫലം ഇന്നലെയാണ് െഹെക്കോടതി റദ്ദാക്കിയത്. ജയിച്ച സി.പി.എം. സ്ഥാനാര്‍ഥി എ. രാജയ്ക്കു സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നു വ്യക്തമാക്കിയാണു നടപടി. പട്ടികജാതിക്കാരനല്ല രാജയെന്ന വാദം കോടതി ശരിവച്ചു.
ഇതോടെ നിയമസഭയില്‍ ഇടതുസര്‍ക്കാരിന്റെ അംഗബലം 99-ല്‍നിന്നു 98 ആയി കുറഞ്ഞു. 45 പേജുള്ള വിധിന്യായമാണു ജസ്റ്റിസ് പി. സോമരാജന് പുറപ്പെടുവിച്ചത്. വിധിപ്പകര്‍പ്പ് തെരത്തെടുപ്പ് കമ്മിഷണര്‍ക്കും നിയമസഭാ സ്പീക്കര്‍ക്കും അയച്ചുകൊടുക്കാന്‍ കോടതി നിര്‍ദേശിച്ചു.
2021-ലെ തെരഞ്ഞെടുപ്പില്‍ 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു രാജ ജയിച്ചത്. നിയമസഭാസമ്മേളനം നടക്കവേ പുറത്തുവന്ന െെഹക്കോടതി വിധി ഭരണപക്ഷത്തിനു തിരിച്ചടിയായി.
അതേസമയം അപ്പീല്‍ നല്‍കുമെന്നാണ് സിപിഎം പ്രതികരണം. ദേവികുളത്ത് എ. രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ െഹെക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുമെന്നു സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു. രാജയ്ക്കെതിരായ കോണ്‍ഗ്രസ് ആരോപണം ജനം തള്ളിയതാണ്. അദ്ദേഹം സംവരണത്തിന് അര്‍ഹനാണ്. പട്ടികജാതി സമൂഹത്തെ സി.പി.എം. വഞ്ചിച്ചെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ലെന്നും വര്‍ഗീസ് പറഞ്ഞു.






