
ജലന്ധര്‍: അമൃത്പാല്‍ സിംഗിനെ അറസ്റ്റ് ചെയ്യാന്‍ പഞ്ചാബ് പോലീസ് നെട്ടോട്ടമോടാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ ആറായി. ഇതിനിടയില്‍ രക്ഷപ്പെടാന്‍ അമൃത്പാല്‍ സിംഗ് 12 മണിക്കൂറിനിടയില്‍ മാറിമാറി ഉപയോഗിച്ചത് അഞ്ചു വാഹനങ്ങള്‍.
ജലന്ധറിലെ ഷാഹ്കോട്ട് ഏരിയയില്‍ മാരുതി ബ്രെസയില്‍ കണ്ട അമൃത്പാല്‍ സിംഗിനെ തൊട്ടുമുമ്പ് കണ്ടത് മെഴ്സിഡസ് എസ് യുവിയില്‍. ഈ കാറില്‍ ഇരുന്നുകൊണ്ട് തന്നെയാണ് ഇയാള്‍ വസ്ത്രം മാറിയത്. നംഗാല് അംബിയാനില് പപ്പാല്‍ പ്രീത് എന്ന സഹായിയുടെ പിന്നില്‍ ബജാജ് പ്ലാറ്റിന മോട്ടോര്ബൈക്കിലായിരുന്നു. ദരാപൂരില് ഇന്ധനം തീര്‍ന്ന് ബൈക്ക് നിന്നുപോയതോടെ ഡീസലില്‍ ഓടുന്ന ഓട്ടോറിക്ഷയിലായി യാത്ര. ഓട്ടോയ്ക്ക് അകമ്പടിയായി ഒരു സഹായിയുടെ ബൈക്കും വന്നു.
മാര്‍ച്ച് 18 ന് വൈകിട്ട് 6.46 ന് ലുധിയാനയിലെ ഷെയ്ഖ്പൂര്‍ വഴി ബൈക്കില്‍ രക്ഷപ്പെടുന്ന നിലയിലും അമൃത്പാല്‍ സിംഗിനെ കണ്ടു. പപ്പാല്പ്രീത് ഉടമയെ തോക്കിന്മുനയില് നിര്‍ത്തി ഒരാളില്‍ നിന്നും മോഷ്ടിച്ച ബൈക്കായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. ഖലിസ്ഥാന്‍ നേതാവ് സഞ്ചരിക്കാന്‍ ഉപയോഗിച്ച മെഴ്സിഡസ് എസ് യുവി, മാരുതി ബ്രസ, ബജാജ് പ്ലാറ്റിന ബൈക്ക് എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇതിനകം അമൃത്പാല്‍ സിംഗിന്റെ അമ്മാവന് ഉള്‍പ്പെടെ 120 പേരെയാണ് ശനിയാഴ്ച വരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അമൃത്പാലിന്റെ വാരിസ് പഞ്ചാബ് ദേയുടെ അനേകം അംഗങ്ങളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ ആസാമിലെ ദിബ്രൂഗര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ശനിയാഴ്ച അമൃത്പാല്‍ സിംഗിനെ കുടുക്കാന്‍ പോലീസ് വമ്പന്‍ ഓപ്പറേഷന് നടത്തിയപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട സഹായികളില്‍ ഒരാളെ പോലീസ് സ്റ്റേഷനില്‍ നിന്നും മോചിപ്പിക്കാന്‍ വാളും തോക്കുകളുമായി അനുയായികളും എത്തി.






