
തിരുവനന്തപുരം :ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം ഇന്ന് മുതൽ ആരംഭിക്കും. കെഎസ്ആർടിസി രണ്ടാം ഗഡു ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് അംഗീകൃത യൂണിയനുകൾ സമരം ചെയ്യും.
കെഎസ്ആർടിസി ജീവനക്കാർ വിഷുവിന് മുൻപ് രണ്ടാം ഗഡു ശമ്പളം പ്രതീക്ഷിച്ചതാണ്. എന്നാൽ നിരാശയായിരുന്നു ഫലം. ഭരണപക്ഷ യൂണിയനായ സിഐടിയുവും കോൺഗ്രസ് അനുകൂല ടിഡിഎഫും സംയുക്തമായി ചീഫ് ഓഫീസിന് മുന്നിലാണ് പ്രതിഷേധിക്കുന്നത്.
230 കോടി രൂപ മാർച്ച് മാസം വരുമാനമായി ലഭിച്ചിട്ടും ജീവനക്കാർക്ക് ദുരിതം മാത്രമെന്നാണ് യൂണിയനുകളുടെ ആക്ഷേപം. ഇതോടെയാണ് സമരത്തിന് യൂണിയനുകൾ തീരുമാനിച്ചത്. ബിജെപി അനുകൂല ബിഎംഎസിന്റെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ പട്ടിണി സമരവും ഇന്ന് നടത്തും. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയ്ക്ക് മുന്നിലാണ് പ്രതിഷേധം






