
ഇക്കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പ് കിരീടം അര്‍ജന്റീയ നേടിയപ്പോള്‍ ലയണല്‍ മെസ്സി ഓരോ കായികപ്രേമികളുടെയും മനസ്സിലെ ആവേശമായി മാറി. . ഇപ്പോഴിതാ എസ്.ജി വിട്ട് അല്‍ ഹിലാലിലെത്തിയ നെയ്മര്‍ ജൂനിയര്‍ മുന്‍ ക്ലബിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെസ്സിക്കും തനിക്കും പി.എസ്.ജിയില്‍ നല്ല കാലം ആയിരുന്നില്ലെന്നും ക്ലബ്ബില്‍ നരകതുല്യമായിരുന്നു കാര്യങ്ങള്‍ എന്നും നെയ്മര്‍ പറയുന്നു. ‘‘മെസ്സിക്ക് അര്‍ജന്റീനയോടൊപ്പം ലഭിച്ച അതുല്യമായ വര്‍ഷത്തേക്കുറിച്ചോര്‍ക്കുമ്പോള്‍ ഞാൻ വളരെ സന്തോഷവാനായിരുന്നു, എന്നാല്‍ അതേ സമയം അദ്ദേഹം ഒരു നാണയത്തിന്റെ ഇരുവശങ്ങളിലുമായാണ് ജീവിച്ചത്. അതെനിക്ക് വളരെ സങ്കടമുണ്ടാക്കി, അര്‍ജന്റീനയുടെ ദേശീയ ടീമിനൊപ്പം മെസ്സി സ്വര്‍ഗതുല്യമായ ദിവസങ്ങള്‍ ആഘോഷിച്ചു, അവര്‍ക്കൊപ്പം അവസാന വര്‍ഷങ്ങളില്‍ അദ്ദേഹത്തിന് എല്ലാം നേടാന്‍ കഴിഞ്ഞു, എന്നാല്‍ പാരീസിലേക്ക് വരുമ്പോള്‍ അവിടം നരകം ആയിരുന്നു. മെസ്സിയും ഞാനും ആ നരകത്തില്‍ ആണ് ജീവിച്ചത്. ഞങ്ങള്‍ അവിടെ അസ്വസ്ഥരായിരുന്നു, ഏറ്റവും മികച്ചത് നല്‍കാനാണ് ശ്രമിച്ചത്. ചരിത്രം സൃഷ്ടിക്കാൻ ഇറങ്ങിത്തിരിച്ചിട്ടും ഒന്നും സാധിച്ചില്ല.... നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ക്കത് കഴിഞ്ഞില്ല...’’ നെയ്മര്‍ പറഞ്ഞു.
ഫ്രീ ഏജന്റായി ബാഴ്സലോണ വിടാനുള്ള മെസിയുടെ തീരുമാനത്തെക്കുറിച്ചും നെയ്മർ അഭിപ്രായം പറഞ്ഞു.‘‘ഫുട്ബോളിന് അർഹതയില്ലാത്ത വിധത്തിലാണ് മെസ്സി വിട്ടത്. അവൻ എല്ലാത്തിനും, അവൻ ചെയ്യുന്ന എല്ലാത്തിനും. അവനെ അറിയുന്ന ആർക്കും അറിയാം, അവൻ പരിശീലിക്കുന്ന ആളാണ്, യുദ്ധം ചെയ്യുന്ന ആളാണ്. തോറ്റാൽ അയാൾക്ക് ദേഷ്യം വരും, എന്റെ അഭിപ്രായത്തിൽ അവനോട് അന്യായമായി പെരുമാറി. എന്നാൽ അതേ സമയം അദ്ദേഹം ലോകകപ്പ് നേടിയതിൽ ഞാൻ ഏറെ സന്തോഷിച്ചു. നിങ്ങൾ പറഞ്ഞത് പോലെ ഇത്തവണ ഫുട്ബോൾ ന്യായമായിരുന്നു, ബ്രസീൽ ടീം തോറ്റതിനാൽ മെസ്സി തന്റെ കരിയർ ഇങ്ങനെ അവസാനിപ്പിക്കാൻ അർഹനാണ്






