
തുടര്‍ച്ചയായി രണ്ടു ഫൈനലുകള്‍ ചേട്ടന്മാര് തോറ്റതിനാല്‍ കപ്പ് നിലനിര്‍ത്തുക എന്ന വലിയ ഉത്തരവാദിത്വവും ഏറ്റെടുത്താണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിനായി ദക്ഷിണാഫ്രിക്കയില്‍ എത്തിയത്. എന്നാല്‍ എല്ലാ മത്സരവും ജയിച്ച് ഒടുവില്‍ കലാശപ്പോരില്‍ ഓസീസിനോട് കീഴടങ്ങി അനിയന്മാര്ക്കും ചേട്ടന്മാര്ക്ക് സംഭവിച്ചത്് തന്നെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ പിണഞ്ഞു.
കഴിഞ്ഞ എട്ട് മാസങ്ങളില്‍ അവസാന കടമ്പയില്‍ രണ്ടുതവണയാണ് ഇന്ത്യ ഒരേ എതിരാളികള്‍ക്ക് മുന്നില്‍ വീണത്. ജൂണില്‍ ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും നവംബറില്‍ അഹമ്മദാബാദില്‍ നടന്ന 50 ഓവര്‍ ലോകകപ്പിലും രോഹിത് ശര്‍മ്മയുടെ ആളുകളെപ്പോലെ, തോല്‍വി അറിയാത്ത ടീമുകള്‍ തമ്മിലുള്ള ഏകപക്ഷീയമായ കിരീടപ്പോരാട്ടത്തില്‍ 79 റണ്‍സിന് ഇന്ത്യ ഓസീസിനോട് തോറ്റു. ഇതോടെ എന്തുകൊണ്ടാണ് എപ്പോഴും കലാശപ്പോരില്‍ ഓസീസ് മാത്രമെന്ന ചോദ്യം ഉയരുകയാണ്.
സാഹചര്യങ്ങളെ നന്നായി ചൂഷണം ചെയ്യാനുള്ള വിഭവങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. നാല് പൊക്കമുള്ള പേസര്‍മാരും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരേ മികച്ച പ്രകടനം നടത്തി. വില്ലോമൂര്‍ പാര്‍ക്ക് ഡെക്കില്‍ നിന്ന് ഗണ്യമായ ബൗണ്‍സ് നേടാനായിരുന്നു. ഇതിനെതിരേ ഇന്ത്യന്‍ ബാറ്റര്മാരാകട്ടെ പിഴവുകള്‍ വരുത്തുകയും ചെയ്തു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ പ്രതീക്ഷിക്കാത്ത ഉയരവും വേഗവും കാരണം മിക്കവരും ഓസീസ് ഫീല്‍ഡര്‍മാരുടെ കൈകളില്‍ അവസാനിച്ചു.
ഗവണ്മെന്റിന്റെ ഇടപെടലിന്റെ പേരില്‍ ശ്രീലങ്കന്‍ ബോര്‍ഡിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തില്ലായിരുന്നെങ്കില്‍ ലോകകപ്പ് നടക്കേണ്ടിയിരുന്നത് ശ്രീലങ്കയിലായിരുന്നു. ദ്വീപ് രാഷ്ട്രത്തിലെ വേഗത കുറഞ്ഞതും താഴ്ന്നതുമായ ട്രാക്കുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇന്ത്യ കൂടുതല്‍ സജ്ജമായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സ് ഇന്ത്യയ്ക്ക് വിനയായി. അതേസമയം ടീം സെമിയില്‍ തന്നെ പുറത്താകേണ്ടതായിരുന്നു. ടോപ്പര്‍ ഓര്‍ഡര്‍ പുറത്തായ ശേഷം സഹാറനും സച്ചിന് ധാസും തമ്മിലുള്ള അഞ്ചാം വിക്കറ്റില്‍ ഉജ്ജ്വലമായ കൂട്ടുകെട്ട് ഇല്ലായിരുന്നുവെങ്കില്‍ അവര്‍ സെമിയില്‍ തന്നെ പുറത്താകുമായിരുന്നു.




