
പാരീസ്: ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ബ്രസീലിന്റെ റയല്‍ താരം വിനീഷ്യസ് ജൂനിയറിനെ പിന്നിലാക്കി 2024 ലെ ബാലണ്‍ ഡി ഓര് പുരസ്ക്കാരം സ്പെയിന് മിഡ്ഫീല്‍ഡര്‍ റോഡ്രി കൊണ്ടുപോയി. തിങ്കളാഴ്ച (ഒക്ടോബര്‍ 28) പാരീസില്‍ നടന്ന ചടങ്ങില്‍ പുരസ്ക്കാരം സമ്മാനിച്ചു. ഏറെ നാളുകള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയും മെസ്സിയും പരിഗണിക്കപ്പെടാത്ത ബാലന് ഡി ഓര് വരുന്നത്.
ബ്രസീലിയന്‍ വിംഗര്‍ വിനീഷ്യസ് ജൂനിയര്‍ ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും നേടിയെങ്കിലും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പുരുഷന്മാരുടെ ഫുട്ബോളിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത ബഹുമതിക്കായുള്ള കടുത്ത മത്സരത്തില്‍ ബാലണ്‍ ഡി ഓര് നേടുന്ന രണ്ടാമത്തെ സ്പാനിഷ് കളിക്കാരനായി. മുമ്പ് സ്പാനിഷ് ടീമംഗമായിരുന്ന ലൂയിസ് സുവാരസും ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോയുമാണ് മുമ്പ് നേടിയവര്‍. ഉറുഗ്വേയുടെ ലൂയി സൂവാരസും പിന്നീട് സ്പെയിനില്‍ ബാഴ്സിലോണയ്ക്കായി പന്തു തട്ടിയിരുന്നു. അര്‍ജന്റീനയില്‍ ജനിച്ച് സ്പാനിഷിലേക്ക് പൗരത്വം മാറ്റുന്നതിന് മുമ്പ് അര്‍ജന്റീനയ്ക്കും കൊളംബിയയ്ക്കും വേണ്ടി കളിച്ചയാളാണ് ഡിസ്റ്റിഫാനോ. 2008 ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശേഷം ഈ പുരസ്ക്കാരം നേടുന്ന ആദ്യത്തെ പ്രീമിയര്‍ ലീഗ് കളിക്കാരന് കൂടിയാണ് റോഡ്രി.
ഇംഗ്ലണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രതിനിധീകരിക്കുന്ന ഒരു കളിക്കാരന് ബാലണ്‍ ഡി ഓര് നേടുന്നത് ഇതാദ്യമാണ്. 2023-24 സീസണില്‍, റോഡ്രി മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ സഹായിച്ചു, അതേസമയം അവര്‍ എഫ്എ കപ്പില്‍ റണ്ണേഴ്സ് അപ്പായി. റോഡ്രി പിന്നീട് കമ്മ്യൂണിറ്റി ഷീല്‍ഡ് ഓഗസ്റ്റില്‍ തന്റെ ക്ലബ്ബ് ബഹുമതി പട്ടികയില്‍ ചേര്‍ക്കും. എന്നിരുന്നാലും, ജര്‍മ്മനിയില്‍ നടന്ന യൂറോ 2024 ല്‍ സ്പെയിനിനെ വിജയിപ്പിക്കാന്‍ സഹായിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം.
ടൂര്‍ണമെന്റിലുടനീളം തോല്‍വിയറിയാതെ സ്പെയിന് തുടരുകയും ജര്‍മ്മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെ തോല്‍പ്പിച്ച് കിരീടത്തിലേക്കു കയറുകയും ചെയ്തു. കഴിഞ്ഞ സീസണില്‍, മാന്‍ സിറ്റിയെ പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവയുടെ ട്രെബിള്‍ നേടുന്നതില്‍ അദ്ദേഹം സഹായിച്ചു. ബാഴ്സലോണയുടെയും സ്പെയിന്റെയും താരം ഐറ്റാന ബോൺമതിക്കാണ് വനിതാ താരത്തിനുള്ള പുരസ്ക്കാരം. തിങ്കളാഴ്ച തുടർച്ചയായ രണ്ടാം വനിതാ ബാലൺ ഡി ഓർ നേടി, തന്റെ ക്ലബ്ബിനെ ചരിത്രപരമായ ഭൂഖണ്ഡാന്തര കിരീടത്തിലേക്ക് നയിക്കുകയും രാജ്യത്തിനൊപ്പം നേഷൻസ് ലീഗ് അവകാശപ്പെടുകയും ചെയ്തതാണ് ബോണ്മാതിയെ പുരസ്ക്കാര നിറവിലേക്ക് നയിച്ചത്.






