
കഴിഞ്ഞ ദിവസം കേരളം അല്‍പ്പം അമ്പരപ്പോടെ കണ്ട ഒരു വാര്‍ത്തയായിരുന്നു നടനും ചെറുവത്തൂർ സ്വദേശിയും നടനും ഒറ്റപ്പാലം സബ് റീജിയനല്‍ ട്രാൻസ്പോർട് ഓഫീസിലെ അസിസ്റ്റന്റ് മോടോർ വെഹികിള്‍ ഇൻസ്പെക്ടറുമായ കെ മണികണ്ഠൻ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സസ്പെൻഡ് ചെയ്തത്. നടനായതു കൊണ്ടും പേരിലെ സാമ്യത കൊണ്ടും മണികണ്ഠന് ആചാരിയാണോ അതെന്ന് പലരും സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ ഒരു പ്രമുഖ മാധ്യമത്തില്‍ ഇതേ വാര്‍ത്ത മണികണ്ഠന്റെ ചിത്രമുള്‍പ്പടെ അച്ചടിച്ചു വന്നത്. അതോടെ ആളുകള്‍ തങ്ങളുടെ സംശയം ഉറപ്പിച്ചു.
എന്നാല്‍ ഇപ്പോഴിതാ ആ തെറ്റായ വാര്‍ത്തയുടെ പേരില്‍ തനിക്ക് സിനിമയിലെ അവസരം നഷ്ടപ്പെടാന്‍ തുടങ്ങിയെന്നും മാനനഷ്ടമുണ്ടായതിന് കേസിന് പോകുമെന്നും സോഷ്യല്‍ മീഡിയയിലൂടെ പറയുകയാണ് മണികണ്ഠന്. പത്രക്കട്ടിംഗും പങ്കിട്ടു കൊണ്ടായിരുന്നു മണികണ്ഠന്റെ പോസ്റ്റ്. തന്റെ ഏറ്റവും നല്ല ഒരു ഫോട്ടോ വച്ചിട്ടാണ് പ്രമുഖ പത്രത്തിന്റെ മലപ്പുറം എഡിഷനില്‍ വാര്‍ത്ത വന്നത് മണികണ്ഠന് പങ്കിട്ട വീഡിയോയില്‍ പറയുന്നുണ്ട്. താനിത് അറിഞ്ഞത് ഇവിടെ നിന്നല്ലെന്നും തമിഴ്നാട്ടിലെ ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് തന്നെ വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നും താരം പറയുന്നു. താന്‍ അറസ്റ്റിലായെന്ന് വിചാരിച്ചെന്നും വെറുതെ ഒന്ന് വിളിച്ചു നോക്കിയതാണെന്നും അവര്‍ പറഞ്ഞെന്ന് താരം പറയുന്നു. വിളിച്ച് നേരിട്ട് ചോദിച്ചതു കൊണ്ട് ആ അവസരം നഷ്ടമായില്ലെന്നും അങ്ങനെയല്ലാതെ തെറ്റിദ്ധാരണ കൊണ്ട് പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടായേക്കാമെന്നും അതുകൊണ്ട് മാനനഷ്ടക്കേസിന് പോകുമെന്നും താരം തുറന്നടിച്ചു.
വാര്‍ത്തയ്ക്കു പിന്നാലെ മണികണ്ഠന്റെ പോസ്റ്റും പത്രക്കട്ടിംഗും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.






